Monday, 28 May 2018

ചിന്തയും പ്രവർത്തിയും

ചിന്തയും പ്രവർത്തിയും
..................................

കഴിഞ്ഞ ദിവസം ഉണ്ടായ രണ്ടു അനുഭവങ്ങൾ എന്റെ മനസ്സിനെ എവിടെയോ പിടിച്ചു വലിക്കുന്നു.

അനുഭവം 1

ഉല്ലുവിന്റെ ഉമ്മാന്റെ കൂടെ മഹല്ലിൽ നിന്നും ഒരു ലെറ്റർ ശെരിയാക്കുന്നതിനു വേണ്ടി 12 മണിക്ക് പള്ളി വരെ ഒന്ന് പോകണം.11 മണിക്ക് കുളിച്ചു ശേഷം കത്തെഴുതി.എന്നിട്ട് ഉണങ്ങാത്ത മുടിയിൽ തട്ടമൊക്കെ ചുറ്റി റെഡിയായി.ഞാൻ എന്തോ തിരക്കിൽ പെട്ടപ്പോൾ
ഉല്ലുവിന്റെ ഉമ്മയെ എ4 ഷീറ്റ് വെടിക്കാൻ മുൻപിൽ വിട്ടയച്ചു.
ശേഷം ഞാൻ സ്പീഡിൽ നടന്നു. ഞാൻ കടക്കടുത്തെത്തി.അപ്പൊ ഉമ്മ പറഞ്ഞു 'അതാ ക്യാഷ് എടുക്കാൻ മറന്നു.നീ ഉല്ലുപെണ്ണിനു ഫോണിൽ വിളിച്ചു ഉമ്മറത്തേക്ക് ക്യാഷ് കൊണ്ട് വരാൻ പറ..'

'ഏയ് അതൊന്നും വേണ്ട ഞാൻ പോയി വേടിച്ചോളാന്നു' പറഞ്ഞു പൊരിവെയിലത്ത് ഞാൻ ഓടി പോയി ക്യാഷ് എടുത്തു വന്നു.

അങ്ങനെ നടന്നു നടന്നു പള്ളി എത്തി.
'ഉമ്മാ ഞാൻ എഴുതി തന്ന ലെറ്റർ എവിടെ..?'

'അയ്യോ..അത് തച്ചു എടുത്തില്ലേ..'

'ഇല്ല...
ഹാ ഉമ്മ പോയി ഉസ്താദിനോട് ആദ്യം നമ്മൾ വന്ന കാര്യം അവതരിപ്പിക്കി..അപ്പോഴേക്ക് ഞാൻ ഓടിപ്പോയി കത്ത് എടുത്തു വരാം '
എന്ന് പറഞ്ഞു ഞാൻ തിരികെ ഓടി ..
വീണ്ടും വന്നു.
അപ്പോഴതാ ഉമ്മ ഉസ്താദിനെ ഒന്നും കാണാതെ അടുത്ത വീട്ടിൽ കേറി ഇരിക്കുന്നു..

ചെറുതായി 'പരിഭവം' വന്നെങ്കിലും പുറത്തു കാണിക്കാതെ പള്ളിയിലേക്ക് നടന്നു...

അപ്പൊ ഞാൻ പറഞ്ഞു വന്നത് മുകളിൽ പറഞ്ഞ പരിഭവത്തെ കുറിച്ചാണ്..

ഉല്ലുവിന്റെ ഉമ്മയുടെ സ്ഥാനത്ത് എന്റെ ഉമ്മയോ ഉപ്പയെ അസലുവോ ആണെങ്കിൽ ഞാൻ എപ്പോഴോ ഭദ്ര കാളി ആവേണ്ട സമയം കടന്നു പോയിരിക്കുന്നു..

പൊരിവെയിലത്ത് എന്റേതല്ലാത്ത ഒരു കാര്യത്തിന് അങ്ങോട്ടും ഇങ്ങോട്ടും നടന്നു തലവേദന വന്നതിൽ സ്വാഭാവികമായും എനിക്ക് ദേഷ്യം വരണം..എന്നാൽ എന്ത് കൊണ്ട് ചിലരുടെ മുന്നിൽ അതിനെ അമർത്തി വയ്ക്കുന്നു..സ്വന്തത്തോ മുഖം കനപ്പിക്കുന്നു..

ആ ചിന്ത കുറെ നേരം മനസ്സിൽ ഇങ്ങനെ കുഴഞ്ഞു മറിഞ്ഞു..
എന്തായാലും തിരിച്ചറിവ്...
ല്ലേ...ഇനി സംസ്കരണം...
ദൈവം തുണയേകട്ടെ...

അനുഭവം 2

കഴിഞ്ഞ ദിവസം ഒരു വീട്ടിൽ ചെന്നു. അവിടുത്തെ മൂത്ത സഹോദരി വീട്ടുകാരെ ഒക്കെ കുറ്റം പറയുന്നു.താരം താഴ്ത്തുന്നു. എന്നെ കണ്ടപ്പോൾ എന്നോട് നല്ല സ്നേഹം ഓമനിക്കൽ ഒക്കെ...എന്തായാലും എന്റെ വരവ് അവിടെ കുറച്ച നേരത്തേക്ക് ശാന്തത തീർത്തു..

'ഇത്താ എങ്ങനെ ഉണ്ടായിരുന്നു ഇങ്ങളുടെ അജ്മീർ യാത്ര...'

'അടിപൊളി ആയിരുന്നു തച്ചൂ..ഞങ്ങൾ ഒരുമിച്ചു പോയവരൊക്കെ ഒരേ കുടുംബത്തിലെ ആൾക്കാരെ പോലെ നല്ല സ്നേഹത്തിൽ ആയിരുന്നു.എല്ലാവരും കൊണ്ട് വന്നതൊക്കെ പങ്കു വച്ച്.ആർക്കെങ്കിലും വയ്യായ്ക വന്നാൽ എല്ലാവരും ഒരു പോലെ നോക്കി.എന്തോ പിരിയുമ്പോൾ എല്ലാവരും കരഞ്ഞു..ആകെ സങ്കടമായി...'

'അയ്യോ..അതെയോ.'.ഞാൻ. സങ്കടപ്പെട്ടു.

അപ്പോൾ അത് കേട്ട ആ ഇത്തയുടെ ഉമ്മ ചോദിച്ചു.
'നിനക്ക് 10 ദിവസം കൂടെ വന്നവർ ഒരു കുടുംബത്തെ പോലെ തോന്നി പിരിഞ്ഞപ്പോ കരച്ചിൽ വന്നു..
എന്ന എന്നും അന്നം വിളമ്പുന്ന നിനക്ക് വയ്യാത്തപ്പോ നോക്കുന്ന ഞങ്ങളോട് നീ എന്താ സ്നേഹത്തോടെ പെരുമാറാത്തത്...?'

തിരിച്ചു ആ ithatha സഭ്യമായ മറുപടി ഒന്നും പറഞ്ഞില്ല...

ഈ രണ്ടു അനുഭവവും ഏറെ ചിന്തിപ്പിക്കുന്നു.

വീട്ടിലെ പെങ്ങളുടെ പരിഭവം കേൾക്കാത്ത ഓൺലൈൻ ആങ്ങളമാരും സ്വന്തം മാതാപിതാക്കളെ നോക്കാതെ സേവനത്തിനറങ്ങുന്ന മക്കളെയും ഞാനടങ്ങുന്ന ഉത്തരവാദിത്ത ബോധമില്ലാത്ത യുവതയെയും ഒക്കെ ഓർത്തു പോകുന്നു...!

No comments:

Post a Comment