Monday, 31 July 2017

ബ്ലോക്ക് കുതിരാൻ

#ഇന്നത്തെ മഹാഭാഗ്യം

9 മണിക്കാണ് എക്സാം തുടങ്ങുക
7 മണീടെ വിപിക്ക് പോയാല്‍ 8:30 നു കോളേജ് എത്താം എന്ന കണക്കുകൂട്ടലിലാണ് തൃശ്ശൂര്‍ക്ക് ബസ് കയറിയത്
വാണിയമ്പാറ എത്തുന്നത് വരെ വളവും തിരിവും നിറഞ്ഞ സാധാരണ റോഡാണ്
അവിടുന്ന് NH ലേക്ക് കയറും
പിന്നെ ബ്ലോക്കൊന്നും ഇല്ലേല്‍ യാത്ര സുഖകരമാണ്
പറഞ്ഞു നാവെടുത്തില്ല
അതാ ബ്ലോക്ക്
ബ്ലോക്കെന്നു പറഞ്ഞാല്‍ സൂചി കുത്താന്‍ പോലും ഇടമില്ലാത്തത്ര ബ്ലോക്ക്
എക്സാമിന്‍റെ കാര്യം ഓര്‍ത്തപ്പോള്‍ മനസില്‍ ടെന്‍ഷന്‍ പടര്‍ന്നു
റോങ്ങ് സൈഡിലൂടെ മുന്നോട്ടെടുത്തതിനു പിഴയടപ്പിക്കാന്‍ പോലിസ് മായാജാലക്കാരനെ പോലെ പറന്നെത്തി
ആകെ ബഹളം
ഹോണുകളുടെ ശിങ്കാരി മേളവും ആളുകളുടെ കലപിലയും നെഞ്ചിടിപ്പിന്‍റെ വേഗത കൂട്ടി
ബസ് അരിച്ചരിച്ച് കുതിരാന്‍ വളവ് പിന്നിടുമ്പോഴേക്കും സമയം 8:30
എന്താപ്പോ ഇങ്ങനൊരു ബ്ലോക്കുണ്ടാവാന്‍ കാരണം എന്നാലോചിച്ച് നില്‍ക്കുമ്പൊഴാണ് കുറേ പേര്‍ ഓറഞ്ചുകള്‍ സഞ്ചിയില്‍ കൊണ്ട് വന്ന് തുച്ഛ വിലക്ക് വില്‍ക്കുന്നത് ശ്രദ്ധയില്‍പെട്ടത്
അപ്പോ അതാണ് കാര്യം
ഓറഞ്ചുമായ് വന്ന ഒരു ചരക്കു ലോറി റോഡിനു കുറുകെ മറിഞ്ഞിരിക്കുന്നു
ക്രൈന്‍ കൊണ്ട് വണ്ടി സൈഡിലേക്ക് മാറ്റാന്‍ ശ്രമിക്കുമ്പോള്‍ യാത്രക്കാര്‍ ഓറഞ്ച് പെറുക്കാന്‍ ധൃതി കൂട്ടി ബ്ലോക്കുണ്ടാക്കിയിരിക്കുകയാണ്
ലാത്തി വീശും പോലെ പോലിസുകാര്‍ ആളുകളെ ആട്ടിപ്പായിപ്പിക്കുന്നുമുണ്ട്
ആള്‍ക്കാരുണ്ടോ അടങ്ങുന്നു
സമയം 9 മണി കഴിഞ്ഞു
എനിക്ക് കരച്ചില്‍ വരാന്‍ തുടങ്ങി
കൂറേ നേരത്തെ ബ്ലോക്കിനൊടുവില്‍ 10 30 ന് ബസ് തൃശൂരെത്തി
അപ്പോളാണ് ഒരു മാന്യന്‍ വന്നിട്ട് ഇന്നത്തെ മഹാഭാഗ്യം എന്നു പറഞ്ഞ് വിളിച്ചു കുവുന്നത്
ആരോടൊക്കെയോ ഉള്ള അമര്‍ഷത്തോടെ ബാഗ് ഒന്നൂടെ തോളിലേക്ക് വലിച്ചിട്ട് ഞാന്‍ കോളേജ് ലക്ഷ്യമാക്കി നടന്നു
അപ്പോഴും ആ ലോട്ടറിക്കാരന്‍റെ ശബ്ദം എന്‍റെ കാതുകളില്‍ പ്രതിധ്വനിക്കുന്നുണ്ടായിരുന്നു....

സദാചാരം

വെളിച്ചം സദാചാരത്തെ ഭയക്കുന്നുവത്രെ !
സദാചാരം ഇരുട്ടിനെയും..!

മൈലാഞ്ചി

#വാക്കുകൾ കൊണ്ട് കുഞ്ഞുങ്ങളെ വേദനിക്കുമ്പോൾ...

മൈലാഞ്ചി മോഹിച്ച കുട്ടിക്കാലം

വളരെ പണ്ടാണ്..എന്ന് വച്ചാൽ എനിക്ക് വയസ്സ് 4 നും 7 നും ഇടയിൽ എപ്പോഴോ ഒരിക്കൽ..
കസിൻ സഹോദരിയുടെ കല്യാണ തലെന്നാണ് സംഭവം..
കല്യാണ പെണ്ണിന് മൈലാഞ്ചി ഇട്ടു കൊടുക്കാൻ കൂട്ടുകാരി വന്നിട്ടുണ്ട്..ഞങ്ങൾ കുട്ടികളൊക്കെ വലിയ ആവേശത്തിലാണ്..കൈ നിറയെ ചന്തത്തിൽ മൈലാഞ്ചി ഇടൽ കുഞ്ഞുനാൾ മുതലേ ഓരോ മുസ്ലിം കുട്ടിക്കും വലിയ പൂതിയും സന്തോഷവുമാണ്..അതിങ്ങനെ കയ്യിലിട്ടു ഊതിയും കാറ്റത്ത് കാണിച്ചും വേഗം ഉണക്കി ആരുടേതാണ് കൂടുതൽ ചോക്കുന്നതെന്നു മത്സരിച്ചു നോക്കും..പിന്നെ ആ മൈലാഞ്ചി ഇട്ട കയ്യിന്റെ മണം.. അതു പോകുവോളം സ്വന്തം കയ്യിൽ ഇങ്ങനെ ഉമ്മ വച്ചു കൊണ്ടിരിക്കും..എന്നിട്ടും പൂതിയും മുഹബ്ബത്തും മാറാഞ്ഞാൽ മുതിർന്നവരെ കൊണ്ട് മണപ്പിക്കും..

അങ്ങനെ മൈലാഞ്ചിയുടെ മണത്തോടും മൊഞ്ചിനോടും ആർത്തി മൂത്തിട്ടു മൈലാഞ്ചി ഇടാനായി കല്യാണങ്ങളും പെരുന്നാളുകളും കൂടാതെ പലപ്പോഴും 25 പൈസ തുട്ടുകൾ ഒരുക്കൂട്ടി വച്ചും  കാത്തിരുന്ന ഒരു കുട്ടിക്കാലം..കല്യാണ വീടുകളിൽ കല്യാണപെണ്ണിനു മൈലാഞ്ചി ഇടുന്നതിനു മുൻപ് തന്നെ കുട്ടികൾക്ക് ഇട്ടു കൊടുക്കണം..അല്ലേൽ പിന്നെ ഒടുക്കത്തെ വാശിയും അലറിക്കരച്ചിലുമാണ്‌..

അങ്ങനെ താത്തയുടെ കല്യാണത്തിന്റെ അന്ന് എന്റെ ഊഴമായി..കല്യാണ പെണ്ണിന് വളരെ മൊഞ്ചോടെയും ശ്രദ്ധയോടെയും ഇട്ടു കൊടുക്കുന്നതിന്റെ ഇടയിലാണ് പൂതി മൂത്തു ഞാൻ കൈ നീട്ടുന്നത്..
ഓ ഇവളല്ലേ പുതിയെണ്ണ് എന്ന് പറഞ്ഞു കൂടെയുള്ളവർ ചിരിച്ചു കൊണ്ട് കളിയാക്കി..ആ ചിരിക്കിടയിൽ കലാകാരി നമ്മടെ കയ്യിൽ അത്യാവശ്യത്തിനു കുളമാക്കി കുറെ വരകൾ കുത്തി വരഞ്ഞു..
വളരെ സന്തോഷത്തോടെ ഞാൻ എന്റെ കുഞ്ഞി കയ്യിലേക്ക് നോക്കിയപ്പോൾ മൈലാഞ്ചി അലക്ഷ്യമായി ചീറ്റിച്ചു എന്റെ കൈ ആകെ വൃത്തികേടാക്കിയിരിക്കുന്നു..
കരച്ചിലാണോ ദേഷ്യമാണോ വന്നതെന്നറിയില്ല..ഓടി പോയി കൈ കഴുകി..
പക്ഷെ ആ സംഭവം ഹൃദയത്തിൽ വല്ലാത്തൊരു വേദന ഉണ്ടാക്കിയിരുന്നു..ഇന്നും അതോർക്കുമ്പോൾ ഹൃദയത്തിലൊരു നോവുണ്ട്...

ഇന്ന് ഞാൻ വലുതായി..ഇപ്പോൾ പലപ്പോഴായി എന്റെ അടുത്തേക്ക് ചെറുതും വലുതുമായ ഒരുപാട് പേർ മൈലാഞ്ചി ഇടാൻ വരാറുണ്ട്..പല പെരുന്നാൾ രാവും കല്യാണ രാവും ഒരുപാട് പേർക്ക് മൈലാഞ്ചി ഇട്ടു കൊടുത്തു പിരടിയും കയ്യും വേദനിച്ചിട്ടുണ്ട്..
പല കല്യാണ വീടുകളിലും കുഞ്ഞു കുട്ടികൾ മൈലാഞ്ചി ഇടാൻ ഓടി വരാറുണ്ട്..
കൂട്ടത്തിൽ ഇച്ചിരി വികൃതി കൂടിയ ആൺകുട്ടികളും..അവർക്ക് പെൺകുട്ടികളുടെ അത്രക്ക് ക്ഷമ ഉണ്ടാകില്ല..പെട്ടെന്ന് ഇട്ടുകൊടുക്കുകയും വേണം ,പെട്ടെന്ന് ചുവക്കുകയും വേണം..അത് കൊണ്ട് തന്നെ ഈ വികൃതികളും, കുറുമ്പത്തികളായ ചില പെൺകുട്ടികളും ഇട്ടു കൊടുത്ത ഉടനെ ഓടിപ്പോയി കഴുകും..അല്ലേൽ ആരുടെയെങ്കിലും ഡ്രെസ്സിന്റെയോ കർട്ടണിന്റെയോ ചുമരിന്റെയും മേലെ ഒക്കെയോ പോയി തുടയ്ക്കും..ചില മഹാന്മാർ ഒരു ഉളുപ്പുമില്ലാതെ ഓടി വന്നു വീണ്ടും കൈ നീട്ടും..

കുട്ടികളുടെ ഈ കുറുമ്പത്തരം കണ്ടിട്ട് പല അമ്മമാരും ആദ്യം തന്നെ പറയും ഇവൾക്ക് ഇട്ടു കൊടുക്കേണ്ട ഇപ്പൊ തന്നെ കളയും ചോക്കാൻ സമ്മയ്ക്കൂല്ല..എന്നൊക്കെ..
ചില അമ്മമാര് പറയൽ മോൾ എന്തേലും ഒന്ന് കുത്തി വരഞ്ഞൊടുത്താൽ മതി വെറുതെ സമയം മേനക്കെടുത്തണ്ട എന്നൊക്കെ..
ഇങ്ങനെ കുട്ടികളുടെ കണ്ണിൽ പൊടിയിടാൻ പല ഐഡിയകളും ചുറ്റിലുമുള്ളവർ പറയും..

ഇതൊക്കെ കേൾക്കുമ്പോൾ എനിക്ക് എന്റെ ബാല്യം ഓര്മ വരും..ആ കല്യാണ രാവ് ഓര്മ വരും..
പിന്നെ എന്നെ കൊണ്ടാവുന്ന പോലെ മനോഹരമായും നല്ല ഡിസൈനുകളോട് കൂടിയും ആ കുഞ്ഞു കൈകളിൽ ചെറുപുഞ്ചിരിയോടെ മൈലാഞ്ചി ഇട്ടു കൊടുക്കും..

കാര്യങ്ങൾ ഈ മൈലാഞ്ചി ഇട്ടു കൊടുക്കലിൽ മാത്രം ഒതുങ്ങുന്നില്ല..
ഒരുപാടൊരു ഉദാഹരണങ്ങളുണ്ട്..കുട്ടികൾ എങ്ങാനും വിഷമിച്ചു കരഞ്ഞാലോ ഇവൾക്ക് ഒടുക്കത്തെ വാശിയാ.. മൊട്ടേന്നു വിരിഞ്ഞിട്ടില്ല..നല്ലതേ പറ്റൂ.. വലിയ വർത്താനെ പറയൂ തുടങ്ങി അവരെ വീണ്ടും തളർത്തി കൂടുതൽ വാശി കൂട്ടികൊണ്ട് ഒരുപാട് കുത്തു വാക്കുകൾ പറയും..ചിലർ അടിക്കാനും മടിക്കാറില്ല..
അതെത്രത്തോളം അവരുടെ മനസ്സിൽ പതിക്കുന്നുണ്ടെന്നു ആരും ഓർക്കാറില്ല..
ഏറ്റവും വില കൂടിയത് സമ്മാനിക്കണം എന്നല്ല ഏറ്റവും മനോഹരമായതും ഹൃദ്യമായതും അവർക്ക് പരിഗണിച്ചു കൊടുക്കണം എന്നെ പറയാനുള്ളൂ..അവിടെയാണ് നല്ലൊരു കുഞ്ഞിനേയും വലുതായാലും സ്നേഹമുള്ള മകനെയും മകളെയും വാർത്തെടുക്കാൻ കഴിയുകയുള്ളൂ..

ചിത്രം
ഇന്നലെ ഷാഹിനമോളും ഹാഷിമും വീട്ടിൽ വന്നു പോകാൻ നേരത്തു തസ്‌ലി താത്തയുടെ ചുമരിലുള്ള ചിത്രം ഞങ്ങൾക്കും വരച്ചു തരണമെന്നു തിരക്കിട്ട് ആവശ്യപ്പെട്ടപ്പോൾ മിനുട്ടുകൾ കൊണ്ട് വരച്ചു കൊടുത്തത്..എനിക്കറിയാം ഇത് അത്രക്കൊന്നും നന്നായിട്ടില്ലെന്നു..പക്ഷെ കുട്ടികളുടെ സന്തോഷം അവർക്കിഷ്ടമായെന്നുള്ള ചിണുങ്ങി പറച്ചിൽ..ഇവിടുന്നു തന്നെ പശ ഒട്ടിച്ചു വീട്ടിൽ പോയതും അത് ഒട്ടിക്കണമെന്നു പറയുന്ന ഹാഷിമിന്റെ മുഖത്തെ ആവേശം എല്ലാം എല്ലാം മനസ്സിലെ പണ്ടത്തെ ആ മുറിവ് ഉണ്ടാക്കുന്നത് പോലെ ആയിരുന്നു...
ദൈവത്തിനു സ്തുതി..

മുതിർന്നവരുടെ ചില അവഗണനകൾ കുഞ്ഞുങ്ങളെ ബാധിക്കുമ്പോൾ

വളരെ പണ്ടാണ്..എന്ന് വച്ചാൽ എനിക്ക് വയസ്സ് 4 നും 7 നും ഇടയിൽ എപ്പോഴോ ഒരിക്കൽ..
കസിൻ സഹോദരിയുടെ കല്യാണ തലെന്നാണ് സംഭവം..
കല്യാണ പെണ്ണിന് മൈലാഞ്ചി ഇട്ടു കൊടുക്കാൻ കൂട്ടുകാരി വന്നിട്ടുണ്ട്..ഞങ്ങൾ കുട്ടികളൊക്കെ വലിയ ആവേശത്തിലാണ്..കൈ നിറയെ ചന്തത്തിൽ മൈലാഞ്ചി ഇടൽ കുഞ്ഞുനാൾ മുതലേ ഓരോ മുസ്ലിം കുട്ടിക്കും വലിയ പൂതിയും സന്തോഷവുമാണ്..അതിങ്ങനെ കയ്യിലിട്ടു ഊതിയും കാറ്റത്ത് കാണിച്ചും വേഗം ഉണക്കി ആരുടേതാണ് കൂടുതൽ ചോക്കുന്നതെന്നു മത്സരിച്ചു നോക്കും..പിന്നെ ആ മൈലാഞ്ചി ഇട്ട കയ്യിന്റെ മണം.. അതു പോകുവോളം സ്വന്തം കയ്യിൽ ഇങ്ങനെ ഉമ്മ വച്ചു കൊണ്ടിരിക്കും..എന്നിട്ടും പൂതിയും മുഹബ്ബത്തും മാറാഞ്ഞാൽ മുതിർന്നവരെ കൊണ്ട് മണപ്പിക്കും..
അങ്ങനെ മൈലാഞ്ചിയുടെ മണത്തോടും മൊഞ്ചിനോടും ആർത്തി മൂത്തിട്ടു മൈലാഞ്ചി ഇടാനായി കല്യാണങ്ങളും പെരുന്നാളുകളും കൂടാതെ പലപ്പോഴും 25 പൈസ തുട്ടുകൾ ഒരുക്കൂട്ടി വച്ചും  കാത്തിരുന്ന ഒരു കുട്ടിക്കാലം..കല്യാണ വീടുകളിൽ കല്യാണപെണ്ണിനു മൈലാഞ്ചി ഇടുന്നതിനു മുൻപ് തന്നെ കുട്ടികൾക്ക് ഇട്ടു കൊടുക്കണം..അല്ലേൽ പിന്നെ ഒടുക്കത്തെ വാശിയും അലറിക്കരച്ചിലുമാണ്‌..
അങ്ങനെ താത്തയുടെ കല്യാണത്തിന്റെ അന്ന് എന്റെ ഊഴമായി..കല്യാണ പെണ്ണിന് വളരെ മൊഞ്ചോടെയും ശ്രദ്ധയോടെയും ഇട്ടു കൊടുക്കുന്നതിന്റെ ഇടയിലാണ് പൂതി മൂത്തു ഞാൻ കൈ നീട്ടുന്നത്..
ഓ ഇവളല്ലേ പുതിയെണ്ണ് എന്ന് പറഞ്ഞു കൂടെയുള്ളവർ ചിരിച്ചു കൊണ്ട് കളിയാക്കി..ആ ചിരിക്കിടയിൽ കലാകാരി നമ്മടെ കയ്യിൽ അത്യാവശ്യത്തിനു കുളമാക്കി കുറെ വരകൾ കുത്തി വരഞ്ഞു..
വളരെ സന്തോഷത്തോടെ ഞാൻ എന്റെ കുഞ്ഞി കയ്യിലേക്ക് നോക്കിയപ്പോൾ മൈലാഞ്ചി അലക്ഷ്യമായി ചീറ്റിച്ചു എന്റെ കൈ ആകെ വൃത്തികേടാക്കിയിരിക്കുന്നു..
കരച്ചിലാണോ ദേഷ്യമാണോ വന്നതെന്നറിയില്ല..ഓടി പോയി കൈ കഴുകി..പക്ഷെ ആ സംഭവം ഹൃദയത്തിൽ വല്ലാത്തൊരു വേദന ഉണ്ടാക്കിയിരുന്നു..ഇന്നും അതോർക്കുമ്പോൾ ഹൃദയത്തിലൊരു നോവുണ്ട്...

ഇന്ന് ഞാൻ വലുതായി..ഇപ്പോൾ പലപ്പോഴായി എന്റെ അടുത്തേക്ക് ചെറുതും വലുതുമായ ഒരുപാട് പേർ മൈലാഞ്ചി ഇടാൻ വരാറുണ്ട്..പല പെരുന്നാൾ രാവും കല്യാണ രാവും ഒരുപാട് പേർക്ക് മൈലാഞ്ചി ഇട്ടു കൊടുത്തു പിരടിയും കയ്യും വേദനിച്ചിട്ടുണ്ട്..
പല കല്യാണ വീടുകളിലും കുഞ്ഞു കുട്ടികൾ മൈലാഞ്ചി ഇടാൻ ഓടി വരാറുണ്ട്..കൂട്ടത്തിൽ ഇച്ചിരി വികൃതി കൂടിയ ആൺകുട്ടികളും..അവർക്ക് പെൺകുട്ടികളുടെ അത്രക്ക് ക്ഷമ ഉണ്ടാകില്ല..പെട്ടെന്ന് ഇട്ടുകൊടുക്കുകയും വേണം ,പെട്ടെന്ന് ചുവക്കുകയും വേണം..അത് കൊണ്ട് തന്നെ ഈ വികൃതികളും, കുറുമ്പത്തികളായ ചില പെൺകുട്ടികളും ഇട്ടു കൊടുത്ത ഉടനെ ഓടിപ്പോയി കഴുകും..അല്ലേൽ ആരുടെയെങ്കിലും ഡ്രെസ്സിന്റെയോ കർട്ടണിന്റെയോ ചുമരിന്റെയും മേലെ ഒക്കെയോ പോയി തുടയ്ക്കും..ചില മഹാന്മാർ ഒരു ഉളുപ്പുമില്ലാതെ ഓടി വന്നു വീണ്ടും കൈ നീട്ടും..
കുട്ടികളുടെ ഈ കുറുമ്പത്തരം കണ്ടിട്ട് പല അമ്മമാരും ആദ്യം തന്നെ പറയും ഇവൾക്ക് ഇട്ടു കൊടുക്കേണ്ട ഇപ്പൊ തന്നെ കളയും ചോക്കാൻ സമ്മയ്ക്കൂല്ല..എന്നൊക്കെ..
ചില അമ്മമാര് പറയൽ മോൾ എന്തേലും ഒന്ന് കുത്തി വരഞ്ഞൊടുത്താൽ മതി വെറുതെ സമയം മേനക്കെടുത്തണ്ട എന്നൊക്കെ..
ഇങ്ങനെ കുട്ടികളുടെ കണ്ണിൽ പൊടിയിടാൻ പല ഐഡിയകളും ചുറ്റിലുമുള്ളവർ പറയും..
ഇതൊക്കെ കേൾക്കുമ്പോൾ എനിക്ക് എന്റെ ബാല്യം ഓര്മ വരും..ആ കല്യാണ രാവ് ഓര്മ വരും..
പിന്നെ എന്നെ കൊണ്ടാവുന്ന പോലെ മനോഹരമായും നല്ല ഡിസൈനുകളോട് കൂടിയും ആ കുഞ്ഞു കൈകളിൽ ചെറുപുഞ്ചിരിയോടെ മൈലാഞ്ചി ഇട്ടു കൊടുക്കും..

കാര്യങ്ങൾ ഈ മൈലാഞ്ചി ഇട്ടു കൊടുക്കലിൽ മാത്രം ഒതുങ്ങുന്നില്ല..
ഒരുപാടൊരു ഉദാഹരണങ്ങളുണ്ട്..കുട്ടികൾ എങ്ങാനും വിഷമിച്ചു കരഞ്ഞാലോ ഇവൾക്ക് ഒടുക്കത്തെ വാശിയാ.. മൊട്ടേന്നു വിരിഞ്ഞിട്ടില്ല..നല്ലതേ പറ്റൂ.. വലിയ വർത്താനെ പറയൂ തുടങ്ങി അവരെ വീണ്ടും തളർത്തി കൂടുതൽ വാശി കൂട്ടികൊണ്ട് ഒരുപാട് കുത്തു വാക്കുകൾ പറയും..ചിലർ അടിക്കാനും മടിക്കാറില്ല..
അതെത്രത്തോളം അവരുടെ മനസ്സിൽ പതിക്കുന്നുണ്ടെന്നു ആരും ഓർക്കാറില്ല..
ഏറ്റവും വില കൂടിയത് സമ്മാനിക്കണം എന്നല്ല ഏറ്റവും മനോഹരമായതും ഹൃദ്യമായതും അവർക്ക് പരിഗണിച്ചു കൊടുക്കണം എന്നെ പറയാനുള്ളൂ..അവിടെയാണ് നല്ലൊരു കുഞ്ഞിനേയും വലുതായാലും സ്നേഹമുള്ള മകനെയും മകളെയും വാർത്തെടുക്കാൻ കഴിയുകയുള്ളൂ..

Sunday, 30 July 2017

ക്ഷമ

പൊരുത്തകേടുകളോട് തന്മയത്വത്തോടെ പൊരുത്തപ്പെട്ടു പോകാലാണത്രെ 'ക്ഷമ' !

Saturday, 29 July 2017

തെറ്റും ശരിയും

തെറ്റുകൾ ഉണ്ടായത് കൊണ്ട് ശരിയും തിന്മകൾ ഉണ്ടായത് കൊണ്ട് നന്മയും ഇരുട്ടുണ്ടായത് കൊണ്ട് വെളിച്ചവും തിരിച്ചറിയപ്പെടുന്നു.
എല്ലാം എല്ലാം ആപേക്ഷികം മാത്രം!
തിരിച്ചറിവാണ് പ്രധാനം

ജിന്ന്

പ്രവർത്തനങ്ങൾ കൊണ്ടും കാര്യക്ഷമത കൊണ്ടും മുന്നിട്ടു നിൽക്കുന്ന ചിലർക്ക് നമ്മൾ ജിന്ന് എന്ന വിശേഷണം ചാർത്താറുണ്ട്...
യഥാർത്ഥത്തിൽ അവരല്ലേ മനുഷ്യന്മാർ..???

L

മരണത്തോടെ ആത്മാവ് ഒറ്റക്കുള്ള യാത്ര തുടങ്ങുന്നു..അത് വരെ ആത്മാവും ഇച്ഛയും തോതനുസരിച്ചു ഇഴ ചേരുന്നു..

ആത്മാവിനെ പ്രണയിക്കുക എന്നത് തന്നെ മരണത്തെ പ്രണയിക്കുന്നതിനു തുല്യമാണ്..ആത്മാവിന്റെ യാത്ര മരണത്തിലേക്കാണ്

കറുപ്പ്

കറുപ്പ് വാക്കിൽ നിറവും വർണ്ണയിൽ രാത്രിയുമാണ്

Friday, 28 July 2017

ആത്മാവുള്ള പ്രണയത്തിന് സൗന്ദര്യം കറുപ്പാണ്...

ആത്മാവുള്ള പ്രണയത്തിന് സൗന്ദര്യം കറുപ്പാണ്...

L

ആത്മാവിനെയും മരണത്തെയും പ്രണയിച്ചവനത്രെ വിജയി

ആവർത്തിക്കപ്പെടുന്നു പ്രണയം

വേനലിൽ എനിക്ക് ചുവന്നു മിനുത്ത ഗുൽമോഹറിനോടായിരുന്നു പ്രണയം💙
ശിശിരത്തിൽ ഇലകൊഴിഞ്ഞ മരച്ചില്ലകളോടും💙
ഇപ്പോൾ പെയ്തു തോരാത്ത മഴയോടും..💙
എന്റെ പ്രണയം മാറികൊണ്ടേയിരിക്കുന്നു..💙
ആവർത്തിക്കപ്പെട്ടു കൊണ്ടേയുമിരിക്കുന്നു💙

Thursday, 27 July 2017

പശു

അവസാനം ഞാൻ സ്വർഗ്ഗത്തിന്റെ മുന്നിലെത്തി..അപ്പോഴതാ ദേ മുന്നിൽ കുറെ പശുക്കൾ..അവരെ കടന്നു മുന്നോട്ട് പോയാൽ വേറെ ചില പശുക്കൾ മ്മളെ നരകത്തിലോട്ടു തട്ടും..സ്വർഗം വേണോ നരകം വേണോ...
സിറാത്ത് പാലത്തിൽ തൂങ്ങിപ്പിടിച്ചു പാവം ഞാൻ..

വെക്കേഷന് അവലോകനം

#പച്ചപ്പും #വെളളവും #സ്നേഹവും #തേടിയുള്ള #യാത്ര..

അങ്ങനെ ഈ അവധിക്കാലം തീരുന്നു..ഈ അവധിക്കാലത്തിനായിരുന്നു ഏകദേശം പത്തു മാസത്തോളമായി ഞാൻ കാത്തിരുന്നത്..
അൽ അമീനിൽ ബി ടെക്ന് ചേർന്നത് തൊട്ട് ഓരോരോ തരം തിരക്കിൽ പെട്ട്..
എൻ എസ്‌എസ്, ക്യാമ്പ്,ബോറടിപ്പിക്കുന്ന ക്ലാസുകൾ,മനസ്സ് തിങ്ങി വിങ്ങിയ ഹോസ്റ്റൽ ദിവസങ്ങൾ വീണ്ടും വീണ്ടും ചോദിക്കാതെയും പറയാതെയും വരുന്ന ചെറുതും വലുതുമായ എക്സമുകൾ..അങ്ങനെ ഒരുപാടൊരുപാട്..

Examinu പഠിക്കാൻ ഇരിക്കുമ്പോഴൊക്കെ മനസ്സിൽ ഒരൊറ്റ ചിന്തയാണ്..എക്സാം കഴിഞ്ഞാൽ വെക്കേഷന്..മഴക്കാലോം.. ഒരുപാട് യാത്രകൾ ചെയ്യണം..ഡാമുകളിലും തോടുകളിലും കാനാലിലും എല്ലാം നിറയെ വെള്ളമായിട്ടുണ്ടാകും..അതൊക്കെ മനസ്സ് നിറഞ്ഞു കാണണം..ഉണങ്ങി വരണ്ട നെൽപ്പാടങ്ങൾ പച്ച പുതച്ചു കാണണം..പായൽ പിടിച്ചു പച്ച നിറത്തിൽ വെള്ളമായ പുഴകളും കുളങ്ങളും കുത്തിയൊഴുകി ചളിവെള്ള നിറത്തിൽ കാണണം...അങ്ങനെ അങ്ങനെ..
മൂന്നാർ
ധോണി വെള്ളച്ചാട്ടം
അട്ടപ്പാടി
നെല്ലിയാമ്പതി
വാൽപ്പാറ
കക്കയം ഡാം അങ്ങനെ ഒരു നീണ്ട ലിസ്റ്റ് തന്നെയുണ്ടായിരുന്നു കാണാൻ പൂതി വച്ചിട്ട്..
പക്ഷെ ഈ പറഞ്ഞ സ്ഥലങ്ങളിലേക്ക് എവിടെയും പോവാൻ സാധിച്ചില്ല..

എന്നാലും ഏറെ കുറെ അല്ല ഒരുപാടൊരുപാട് പ്രയോജനകരമായ രീതിയിൽ ഈ ഒഴിവു നാളുകൾ ഉപയോഗപ്പെടുത്തി എന്ന് തന്നെയാണ് മനസ്സ് പറയുന്നത്..

ജീവിതത്തിൽ നല്ല വഴിത്തിരിവായി
#ഗ്രീൻ_പാലിയേറ്റീവും 💙
#ബോധി_ഇന്ത്യയും 💙
നാട്ടിലെ പാലിയേറ്റീവ് യൂണിറ്റും
ഉമ്മയുടെ പനിയുമെല്ലാം മാറി...

ഈ അവധിക്കാലം നല്ല രീതിയിൽ ചെലവഴിക്കാൻ ആയുസ്സും ആരോഗ്യവും തന്ന ദൈവത്തിന് ഒരുപാടൊരുപാട് സ്തുതികൾ..😍😍😍
കൂടെ എന്നെ വിശ്വാസത്തോടും സ്നേഹത്തോടും യാത്രകൾക്കയക്കുന്ന എന്റെ ഉമ്മയ്ക്കും വാപ്പയ്ക്കും ഒരായിരം പ്രാർത്ഥനകൾ..😍

സ്നേഹവും സഹകരണവുമായി ഓരോ ഉയർച്ച താഴ്ചയിലും കൂടെ നിന്ന സൗഹൃദങ്ങൾക്കും അദ്ധ്യാപകർക്കും വഴിയാത്രക്കാർക്കു മറ്റെല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി..😍

നന്മയുള്ള ഉമ്മ

*എനിക്ക് അറിയാമായിരുന്നു അത് വീട്ടിലേക്ക് അത്യാവശ്യമുള്ളതല്ലെന്നു...*

"ആ ബദറൂനെ കണ്ടിട്ട് കൊറെ ആയി..ഓളെ ഒരു വിവരോം ഇല്യാല്ലോ ഇപ്പൊ...
ഡീ..അന്റെ കഴുത്തു ഉള്ക്കിയത്‌ ശെര്യായോ..?"

"ഇല്ല നല്ല വേദനണ്ട്"

" വേദന വൈകുന്നേരത്തേക്ക് കൊറയാണേൽ മ്മക്ക് അവിടെ വരെ ഒന്ന് പോയിട്ട് വരാം.."

"ഹാ കുറയാണേൽ പോവാം.."

പിന്നേം ഇടയ്ക്കിടെ ഉമ്മ വേദന കുറഞ്ഞൊന്ന് അന്വേഷിച്ചു കൊണ്ടേ ഇരുന്നു..
മറ്റൊന്നും കൊണ്ടല്ല..ആളും ബഹളവും ഇല്ലാതെ പുറത്താരെയും കാണാതെ ഇങ്ങനെ ഒറ്റക്ക് വീട്ടിൽ ഇരുന്നു മടുത്തിട്ടാ..
2 ആഴ്ചക്കാടുത്തായി ഉമ്മച്ചി പനിപിടിച്ചിതൊണ്ട് പുറത്തെങ്ങും പോവാതെ വീട്ടിൽ കിടക്കുന്നു..അൽഹംദുലില്ലാഹ്..
ഇപ്പൊ ഉമ്മച്ചിടെ പനി മാറി..
അതിന്റെ ഒരു ആവേശവും കൂടെ ഉണ്ട്..
ന്നാ പിന്നെ മൂപ്പരാൾടെ പൂതി മാറ്റിട്ടെന്നെ കാര്യം..
അങ്ങനെ ഞങ്ങൾ ബദറു താത്തയുടെ വീടെത്താറായി..
വാടകയ്ക്ക് താമസിക്കുന്ന വീടിന്റെ തന്നെ താഴെയുള്ള ഒരു കട മുറിയിൽ താത്ത ഒരു കൊച്ചു ഫാൻസി നടത്തുന്നുണ്ട്..

ഞങ്ങളെത്തുമ്പോൾ കയ്യിൽ ഒരു കുഞ്ഞു വടിയും പിടിച്ചു ദൂരെ എവിടേക്കോ നോക്കി താത്ത കടയ്ക്ക് മുന്നിൽ നിൽക്കുന്നുണ്ട്..

"ഇത്താ...തസ്ലീ... വെരീ... ഇതെവിടെക്ക് പോയി വരാ.."

"ഇങ്ങട്ടു തന്നെ ഇറങ്ങീതാ.."

"നൊണ പറയണ്ടാട്ട"

"സത്യയിട്ടും.."

|ഞാൻ വിശ്വസിക്കൂല്ല..ഇങ്ങൾക്ക് ഇപ്പൊ നമ്മളെ ഒന്നും വേണ്ടല്ലോ.."

"ന്നാ ഇങ്ങള് വിശ്വസിക്കണ്ട..ഞങ്ങൾ പോവാ.."

"ന്നാ ഇങ്ങള് ന്റെ കടയ്ക്ക് കേറും വേണ്ട..പോയ്ക്കൊളീ"..എന്നും പറഞ്ഞു സ്നേഹത്തോടെയും കുറെ നാൾക്ക് ശേഷം കാണുന്ന പരിഭവത്തോടെയും ആ കുഞ്ഞു വടികൊണ്ട് എന്നെ തല്ലി..
ഞങ്ങൾ കടക്കകത്തേക്ക് കേറി..

പിന്നെ ഞാൻ വൈകിച്ചില്ല
സ്വന്തം കടയാണെന്ന സ്വാതന്ത്ര്യത്തിൽ കട മുഴുവൻ അരിച്ചു പെറുക്കാൻ തുടങ്ങി..നല്ല ഭംഗിള്ള എന്തേലും കണ്ടാ ഫോട്ടോ എടുക്കലോ എന്ന ഗൂഢമായ ലക്ഷ്യത്തോടെ..

ഫാൻസി കട എന്ന് പറഞ്ഞാൽ പോര.. ഒരു വിധം ഡെയിലി യൂസജ്‌നുള്ള സാധനങ്ങൾ ഒക്കെയുണ്ട്..
പുറത്തു മഴ പെയ്യുന്നതോണ്ടു കടയ്ക്കകത്ത് അധികം വെളിച്ചമുണ്ടായിരുന്നില്ല..അതോണ്ട് തന്നെ ഫോട്ടോഎടുപ്പിൽ നിന്നും ഞാൻ പിന്മാറി..
ഫാൻസി ഞാൻ യൂസ് ചെയ്യത്തോണ്ടു അവിടെ കണ്ട സേഫ്റ്റി പിന്നും പുളി മിട്ടായിയും ഒക്കെ വേടിച്ചു കൂട്ടി..

അതിന്റെ ഇടക്ക് താത്ത മേശ വലിപ്പിൽ നിന്ന് എന്തോ എടുക്കാൻ പറഞ്ഞു.വലിപ്പു തുറന്ന ഞാൻ ആ കാഴ്ച കണ്ട് ശെരിക്കുമൊന്നു ഞെട്ടി..ഒരു കുഞ്ഞു പാത്രത്തിൽ
കുറെ ചിലതുണ്ടുകൾ...

"ആഹാ കുറെ ചില്ലറ പൈസ ഒക്കെ ഉണ്ടല്ലോ.."
എന്റെ ഞെട്ടൽ താത്ത മനസ്സിലാക്കാതിരിക്കാൻ തമാശക്ക് ഞാൻ ചോദിച്ചു..
"
എന്താ തസ്ലീ...ഈ പുളി മിട്ടായിo കോലു മിട്ടായിയും ഒക്കെയാ ഇവിടെ ആകെ ഉള്ള കച്ചോടം.."

"ഏയ്..ഇവിടെ അതിനു ഒരുപാട് വെറൈറ്റി സാധനങ്ങൾ ഉണ്ടല്ലോ..പിന്നെ ഒരു ഫാൻസിക്കട അടുത്തൊന്നും ഇല്ല താനും.."

"പറഞ്ഞിട്ട് കാര്യമില്ല..ആളുകൾക്കൊക്കെ ദൂരെ ഉള്ള വലിയ കടകളെ പറ്റൂ..
പിന്നെ ഇപ്പൊ GST കൂടെ വന്നതോടെ കടയ്ക്ക് ലൈസെൻസ് ഇല്ലാത്തോണ്ടു അത്യാവശ്യം ചിലവുള്ള സാധങ്ങൾ വാങ്ങാനും പറ്റാണ്ടായി.."
എന്തോ
കേട്ടപ്പോൾ വല്ലാത്ത സങ്കടം തോന്നി..ആ കൊച്ചു കുടുംബത്തിന്റെ വരുമാനം മാർഗമാണ്‌..അതും കടം വേടിച്ചിട്ടാണ് മുടക്ക് മുതൽ പോലും ഇറക്കിയിരിക്കുന്നത്..

ഞാനിങ്ങനെ സങ്കടപ്പെട്ടു നിൽക്കുമ്പോഴാണ് അവിടെ കണ്ട ഒരു ചായ പാത്രം ഉമ്മ വാങ്ങുന്നത് കണ്ടത് 220 രൂപ..കണ്ടപ്പോൾ സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു..
എനിക്കറിയാം ഇപ്പൊ വീട്ടിൽ ഒരു ചായ പാത്രത്തിന്റെ അത്യാവശ്യമൊന്നുമില്ലെന്നും.
കൂടാതെ ഉമ്മാന്റെ കയ്യിലും അടുക്കള ചെലവിന് പുറമെ പാത്രം വാങ്ങാനുള്ള ക്യാഷ് ഉമ്മന്റെലും ഇല്ലെന്നും എനിക്കറിയാം..
തത്താക്കു സന്തോഷമായി..100 മതി എന്ന് പറഞ്ഞു..
"100 രൂപക്ക് അനക്ക് എന്ത് ലാഭം കിട്ടാനാ..ഇന്റൽ ഇപ്പൊ 100 ഉള്ളൂ.. ബാക്കി ഞാൻ ഉടനെ തരാം "എന്ന് പറഞ്ഞു ഇച്ചിരി കൂടെ സുഹൃദ സന്തോഷങ്ങൾ പുതുക്കി ഞങ്ങളവിടുന്നു ഇറങ്ങി..

മനോഹരമായൊരു സായാഹ്നം എനിക്ക് സമ്മാനിച്ച
ഉമ്മയ്ക്ക് ആയിരം ഉമ്മ..😘😘😘
എന്റുമ്മ എന്റെ നന്മകളുടെ കൂടെ ഉറവിടമാണ്‌..💙💙💙

Lo

നീ കാണും വരെ നിനക്ക് വേണ്ടി ഞാൻ മിന്നികൊണ്ടിരിക്കും...💙
കണ്ടാൽ ആളി കത്തും...💙
നീ എന്നിലണഞ്ഞാൽ നമ്മളൊരുമിച്ചു കെടാതെ കത്തും...💙

Tuesday, 25 July 2017

2 വരി

💙ഞാൻ ഉടലായിരുന്നു..
അവൻ ആത്മാവും..
ഞങ്ങളിഴ ചേർന്നപ്പോൾ പ്രണയം ജനിച്ചു...💙

2 vari

💙നക്ഷത്രം പോലൊരു പ്രണയം...💙
അത് മിന്നുന്നത് എന്നിലും...😍
മറയുന്നത് അവനിലും...💙

Saturday, 22 July 2017

Kavithe

എന്റെ കവിതേ
എനിക്കറിയാം എൻ താൾവഴിയിലെങ്ങും
ഇനി നീ അടുത്തൊന്നും വരില്ലെന്ന്..
എങ്കിലും
ഈ മഷിയൊഴിഞ്ഞ വരികളിൽ
അകലെ നിന്നുള്ള
നിന്റെ അക്ഷരങ്ങളുടെ പുറപ്പാടും
കാതോർത്ത്
ഞാൻ ഈ സ്വപ്ന തീർത്തു
കാത്തു നിൽക്കുകയാണ്..
മങ്ങിയ നിന്റെ അക്ഷരപ്പാടുകൾ വിദൂരതയിൽ മരീചിക പോലെങ്കിലും
എന്നെ പുണർന്നിരുന്നെങ്കിൽ ചെയ്തിരുന്നെങ്കിൽ എന്നു ഞാൻ അറിയാതെ കൊതിച്ചു പോകുന്നു...
എന്നാണ് എൻകവിതെ
ഇവളുടെ കൊച്ചു പ്രണയത്തെ
നിന്റെ വരികളിലൂടെ നീ  പുല്കുക...
കാത്തിരിക്കുന്നു...

Thursday, 20 July 2017

പ്രണയം☺️

പ്രാര്ഥനയായിരുന്നു നമുക്കിടയിലെ പ്രണയത്തിന്റെ പാലം പണിതത്...

ആ പാലത്തിലാണ് നാമിരുവരും പുഞ്ചിരി കൊണ്ട് ഹൃദയങ്ങൾ കോർത്തത്...

സ്വപ്നചിറകുകളിൽ നമ്മളൊരുപാട് ദൂരം ഒരുമിച്ചു പറന്നു...

കുന്നും മലയും പുഴയും സത്യവും നന്മയും സ്നേഹവും സാന്ത്വനവും എല്ലാം നമ്മൾ നല്ല ഓര്മകളായി മാറ്റി..

നീയില്ലായ്മയുടെ ഏകാന്തതയിൽ ഞാനേറെ വാചലയായി...

നീ അടുത്തെത്തുമ്പോൾ
മൗനം കൊണ്ട് ഹൃദയം കൈമാറി...

കണ്ടാലും കണ്ടാലും മതി വരാത്തത്ര പ്രകാശം നിൻ മുഖത്തിൽ ഞാൻ ദർശിച്ചു..

കേട്ടാലും കേട്ടാലും കൊതി തീരാത്ത നിന്റെ മൊഴിമുത്തുകളിൽ ഞാൻ മതി മറന്നു..

പ്രണയമേ...
വിദൂരതയിലെവിടെയോ എന്നെയും തേടി നീയും അലയുന്നുണ്ടെന്നെനിക്കുറപ്പുണ്ട്...

ഒരു തിരി സ്നേഹവെളിച്ചവുമായി
ഞാനിന്നും കാത്തിരിപ്പുണ്ട്
അങ്ങ് ദൂരെ നിന്നുള്ള നിന്റെ കാലൊച്ച കേൾക്കാനായി,
പാതി ഹൃദയം നിനക്കായ് മൂടി വച്ച് കൊണ്ട്...

Inhale - An Attappadi Journal - Cinescapes: http://youtu.be/M3jLlwmDwiY

Wednesday, 19 July 2017

Adukkala

ഉമ്മച്ചിക്ക് പനി പിടിച്ചു.😢.

അപ്പൊ പിന്നെ അനിയൻ ഒരു നോട്ടം.
അടുക്കളേൽ കേറെഡി എന്നാണ് ആ നോട്ടത്തിന്റെ അർത്ഥം..

പൊതുവെ മടിച്ചിയായ ഞാൻ അവൻ വറുത്ത മുട്ടയും കഴിച്ചു നേരം വെളുപ്പിച്ചു..

ഇന്നിനി aslune നോക്കീട്ട് കാര്യല്ല.. ഓൻ സ്കൂളിൽ പോയി..ന്നാ പിന്നെ അടുക്കളേൽ കേറുക തന്നെ..
ആദ്യം കണ്ണിൽ പെട്ടത് തേങ്ങയും ചേനയും..എലിശ്ശേരി ഉണ്ടാക്കിയാലൊന്ന് പ്ലാൻ ഇട്ടു..പക്ഷെ ചെറിയുള്ളിയും വറ്റൽ മുളകൊന്നും അടുക്കളയിൽ ഇല്ല..എന്നാ പിന്നെ വേറെന്താ ഉണ്ടാക്കുക എന്ന് ആലോചിച്ചു തല പുകയ്ക്കുമ്പോഴാണ്  #ദെയ്‌ നമ്മടെ ആ സെഞ്ചുറി ഗോൾ അടിച്ച ചുവന്നു തുടുത്ത തക്കളിയെ കാണുന്നത്..ആകെ #മൂന്നെണ്ണം..
വിലപിടിപ്പു കൊണ്ട് ഉമ്മ ഒളിപ്പിച്ചു വച്ചതായിരുന്നു..
പക്ഷേങ്കിൽ കേടുവന്നു തുടങ്ങിയിരിക്കുന്നു..
ആ കാഴ്ച കണ്ടപ്പോൾ നെഞ്ചോന്നു പിടച്ചു..ന്നാ പിന്നെ ഇച്ചിരി തക്കാളി കൂട്ടാനും ഉണ്ടാക്കാന്ന് വച്ചു.. അപ്പോഴാണ് എന്റെ പ്രിയപ്പെട്ട സോയാബീൻ കണ്ണിൽ പെട്ടത്..പൊതുവെ ഞാൻ നോൺ വെജ് കഴിക്കാത്തത് കൊണ്ട് ഉമ്മച്ചി സോയ ബീൻ എനിക്ക് ചിക്കൻ കറി പോലെ വച്ച് തരാറാണ് പതിവ്..അതോർത്തപ്പോൾ നാവിൽ വെള്ളമൂറി.. എന്നാൽ പിന്നെ സോയാബീൻ കറിയും ..പക്ഷെ തക്കാളി ഇനിയും ബാക്കി വരും..എന്നാ പിന്നെ ഇത്തിരി തക്കാളി കൂട്ടാനും ഉണ്ടാക്കാം..
അങ്ങനെ ആദ്യം ചോറ്.. പിന്നെ ഉമ്മച്ചി വയ്ക്കണ ചെമ്മീൻ കൂട്ടാന്റെ ടേസ്റ്റിൽ ഉള്ള ചേന കൂട്ടാൻ.. ഉമ്മച്ചി ഉണ്ടാക്കുന്ന ചിക്കൻ കറിടെ ടേസ്റ്റിൽ ഉള്ള സോയാബീൻ കറി..പിന്നെ ഇച്ചിരി തക്കാളി കൂട്ടാനും..

#കുക്കിംഗ് ഇത്രക്ക് ത്രിൽ ആണെന്നു ഇന്നാണ് മനസ്സിലായത്..

അവസാനം ആ ചേന വച്ച ചീനച്ചട്ടീൽ ഇട്ടു ചോറുണ്ടപ്പോ എന്താ പറയാ...
അരെ വാഅഹ്‌...
എല്ലാം ഇച്ചിരി വച്ചത് കൊണ്ടും രാവിലെ തന്നെ ചോറുണ്ണൽ എന്റെ വീക്നെസ് ആയത് കൊണ്ടും സംഭവം പൊളിച്ചു..

ഞാൻ ഉണ്ടാക്കിയതാണ് പറയില്ല...
പിന്നെ ഇച്ചിരി എരിവ് കൂടിയത് കൊണ്ടും ചേന നന്നായി വെന്തത് കൊണ്ടും ഉമ്മച്ചി അല്ല ഞാൻ തന്നെയാണെന്ന് സ്കൂൾ വോട്ടു വന്നു aslu കഴിക്കുമ്പോൾ പറയും...
ആകെ ഒരു സങ്കടം പാനി പിടിച്ചതോണ്ടു ഉമ്മച്ചിക്ക് ഇതൊന്നും ടേസ്റ്റ് നോക്കാൻ പറ്റൂല്ലല്ലോന്നാണ്..
ഉമ്മാക്ക് എപ്പോളും ആശങ്ക ആയിരുന്നു ഈ അടുക്കളിൽ കേറാത്ത എന്നെ എങ്ങനാ കെട്ടിച്ചു വിടാന്നു..
ഇപ്പൊ സമാധനായി ജീവിച്ചു പോവാനുള്ള വകയൊക്കെ എനിക്കറിയമെന്നു...😊

വാൽ കഷ്ണം
നേരത്തെ ചിരവി വച്ച തേങ്ങ ബാക്കിയുണ്ട്..അതോണ്ട് ഇനി വൈകുന്നേരം മധുരമുള്ള വല്ലതും ഉണ്ടാക്കണം..നല്ല സിമ്പിൾ ആയ വല്ലതും പറയണേ..

Tuesday, 18 July 2017

Saturday, 15 July 2017

വീട്

ഞാനൊരു സ്വതന്ത്രമായ പട്ടമാണ്
എന്നാൽ
ഒരു ചടെന്നെ പലപ്പോഴും പുറകോട്ട് വലിക്കുക്കുന്നു
അതാണെന്റെ വീട്
എന്റെ പ്രിയപ്പെട്ട വസ്‌ഹുയമ്പലം

Friday, 14 July 2017

ഞാനെന്ന തോണി

ഞാൻ ആരുമല്ല
പലയിടത്തും
വെറുമൊരു നോക്കുകുത്തി
തട്ടിക്കൂട്ടുകാരി
എങ്കിലും
വീണു കിട്ടിയ അവസരങ്ങളിലൂടെയും അനുഭവങ്ങളിലൂടെയും ഞാൻ വാചാലയാവാൻ ശ്രമിക്കുന്നുണ്ട്
പലപ്പോഴും ഞാൻ കാണിക്കുന്ന അലസതയിൽ
എനിക്ക് എന്നോട് തന്നെ അവജ്ഞ തോന്നാറുണ്ട്...
ഉത്തരവാദിത്തങ്ങളോടുള്ള എന്റെ ആലസ്യം..
പലർക്കും സുപരിചിതമായതിൽ എനിക്കുള്ള പരിചയക്കുറവ്..
തിരിച്ചറിഞ്ഞിട്ടും തിരുത്താത്ത ബോധങ്ങൾ..
എല്ലാം എന്റെ പോരായ്മകൾ തന്നെയാണു..
എന്നാലും ഹൃദയത്തിലെവിടെയോ
നന്മകൾ കാംക്ഷിക്കുന്ന നേരിയൊരു സ്പന്ദനമുണ്ട്..
അതെന്നും കൂടെയുണ്ടാകാണമെന്നു
ആത്മാർഥമായി പ്രാർത്ഥിക്കുന്നു..
എന്നാലും എന്നാലും
പലയിടത്തും
ഞാനൊരു കാഴ്ചക്കാരിയാണ്..
നിസ്സഹായയാണ്..
അതിങ്ങനെ താളമില്ലാതെ
ഭാവഭേദങ്ങളില്ലാതെ തുടർന്ന് കൊണ്ടേ ഇരിക്കുന്നു..
അങ്ങ് കിഴക്കു സൂര്യനാണോ ഇങ് താഴെ ഭൂമിയാണോ ലക്ഷ്യമെന്നറിയാതെ
തുഴയില്ലാ തോണിയിൽ ഞാനിങ്ങനെ ദിശയറിയാതെ
മന്ദം മന്ദം ഒഴുകുകയാണ്..