Tuesday, 3 December 2019

Karuthap

ചേർത്തുപിടിക്കൽ എന്ന വാക്കിനോളം ദുർബലപ്പെട്ട  കരുതൽ വേറെ ഇല്ല തന്നെ...
അത്രക്കും

അകത്തെ വിത്ത് പുറത്തേക്ക് ചീറ്റിത്തെറിക്കുമ്പോഴാണ് പുറന്തോടിന്റെ ദുർബലതയും കരുതൽ നാടകവും നാം മനസ്സിലാക്കി തുടങ്ങുന്നത്

Monday, 2 December 2019

Insult

The best way for insulting me is insult my dearest...

പുറന്തോട്

ഓരോ പൊട്ടിത്തെറിയിലും
പുറന്തോടിന്റെ ദുർബലതയും
അകക്കാമ്പിന്റെ ആഴവും പരപ്പും
നമ്മൾ
തിരിച്ചറിഞ്ഞുകൊണ്ടേയിരിക്കും...

#വിത്തുകൾ
#ബന്ധങ്ങൾ

പുറന്തോട് നമുക്കുള്ള അവസരങ്ങളാണ്
പലതിൽ നിന്നും പുറത്തു ചാടാനുള്ളത്,
അകക്കാമ്പാകട്ടെ നമ്മിലെ വിത്തുകളും കഴിവുകളുമാണ്..

പ്രതിസന്ധി

പ്രതിസന്ധികളിലാണ്
പൊട്ടിതെറികളിലാണ്
പല മുഖം മൂടികളും തച്ചുടയുന്നത്

പൊട്ടിത്തെറിക്കുമ്പോഴാണ് അകക്കാമ്പിന്റെ ആഴവും പരപ്പും പുറന്തോടിന്റെ ദൗർബല്യവും നാം തിരിച്ചറിയുന്നത്...

ളെയും നാം തിരിച്ചറിയുന്നത്

Sunday, 1 December 2019

വിനയം

വലിയവനെന്നു കാണിക്കാൻ മാത്രം വിനയം നടിക്കുന്നവർ...

പ്രിയൻ നീ

നീയെന്നിലേക്കാണ് യാത്ര ചെയ്യുന്നത്, ഞാൻ നിന്നിലേക്കും ... അതുകൊണ്ടാകും താണ്ടിയ ദൂരങ്ങളത്രയും നമുക്ക് നൈമിഷികമായി മാറിയത്...  അനുവദിക്കപ്പെട്ട സമയം അത്രമേൽ ചുരുക്കപ്പെട്ടത് കൊണ്ടാകാം നമ്മുടെ യാത്രക്ക് ക്ഷീണവും മടുപ്പും അനുഭവപ്പെടാത്തതും...

Tuesday, 17 September 2019

Bharya

ഒരുവനിലേക്ക് മാത്രം ചുരുക്കപ്പെടേണ്ടി വന്നവൾ

Tuesday, 3 September 2019

ട്രെയിൻ

കോംപാർട്മെന്റിൽ എന്റെ എതിർ വശത്തിരിക്കുന്ന സ്ത്രീയിൽ നിന്നും ശരീരം വൃത്തിയക്കാത്തത് കൊണ്ടോ മറ്റോ ഒരു തരം ദുർനാറ്റം അവിടെമാകെ പരക്കുന്നുണ്ടായിരുന്നു.
അവർ ഉറങ്ങുകയായിരുന്നു.
ഉറങ്ങുമ്പോഴും അവരുടെ മുഖത്ത് ഒരു പുഞ്ചിരിയുണ്ടായിരുന്നു.
ഞാൻ ആഗ്രഹിച്ചു പോയി,
ഈയൊരു നിമിഷം അവർ മരിച്ചു പോയിരുന്നെങ്കിൽ എന്ത് സുന്ദരമായേനെ എന്ന്.

മഹർ

'സുഗന്ധം, മധുരം ,അക്ഷരം'
ഇവ ചേർന്നാൽ നമ്മുടെ ജീവിതം സംഗീത സാന്ദ്രം
-----------------------
സ്വപ്നങ്ങൾക്കും ആഗ്രഹങ്ങൾക്കുമെല്ലാം അനുയോജ്യമായ വരനെയും കുടുംബത്തെയും നാഥൻ സമ്മാനിച്ചപ്പോൾ വളരെ confidential ആയി ചെയ്ത കാര്യമായിരുന്നു, വിവാഹ നിശ്ചയത്തിന് വരന്റെ വീട്ടിലേക്ക് പുറപ്പെട്ട പിതാവിന്റെ കയ്യിൽ മഹ്റിനെ കുറിച്ച് വ്യക്തമാക്കി കൊണ്ട് ഒരു കത്തെഴുതി കൊടുത്തത്.
എന്റെ മകൾ മരുമകനോട് മഹർ ആവശ്യപ്പെടണം എന്നത് ഉപ്പയുടെ വലിയ ആഗ്രഹവുമായിരുന്നു. അത് കൊണ്ടാവാം ആ സന്തോഷത്തിൽ ഉപ്പ ആ പകർപ്പ് ഫോട്ടോ എടുത്ത് സുഹൃത്തുക്കൾക്ക് അയച്ചതും അവരിൽ ആരോ മുഖാന്തിരം പത്രത്തിൽ വാർത്തയായി റിപ്പോർട്ട് ചെയ്തതും.
ഞാൻ ചെയ്തത് മാതൃകാപരമായ കാര്യമാണെന്നു ഞാൻ അവകാശപ്പെടുന്നില്ല, മറിച്ചു മഹർ ആവശ്യപ്പെടാൻ ഇസ്ലാം സ്ത്രീകൾക്ക് നൽകിയ  അവകാശത്തെ ഞാൻ ഉപയോഗപ്പെടുത്തി എന്ന് മാത്രം.
എനിക്കുറപ്പുണ്ട് പലർക്കുമിത് കൗതുക വാർത്തയോ, അല്ലേൽ സുഹൃത്തിനെ അഭിനന്ദിക്കാനുള്ള ഒരു കാരണമായോ മാത്രം ഒതുങ്ങി കൂടുമെന്ന്.
അത് എനിക്ക് സങ്കടമുള്ള കാര്യവുമാണ്,
തനിക്ക് അർഹതപ്പെട്ട ഒരു അവകാശത്തെ മിക്ക സ്ത്രീകളും ഉപയോഗപ്പെടുത്തുന്നില്ല എന്നത്.

ആളുകളിലേക്ക് കുറച്ചൊക്കെ ഇറങ്ങി ചെന്ന ഒരു പെൺകുട്ടിയാണ് ഞാൻ. അത് കൊണ്ട് തന്നെ ഞാൻ മൂല്യം നൽകുന്നത് സ്നേഹത്തിനും സമാധാനത്തിനുമാണ്.
കല്യാണത്തെ ആർഭാടവത്കരിക്കുന്നതിനോടും കച്ചവട വൽക്കരിക്കുന്നതിനോടും ഏറെ വിമ്മിഷ്ടമുണ്ട് .
കൂടാതെ സ്വർണം എന്ന material നെ വല്ലാതെ മൂല്യ വത്കരിച്ചു അത് ഇല്ലാത്തവനെ താഴ്ത്തി കെട്ടുന്നതിനോടും വിയോജിപ്പുണ്ട്.
ചെറുപ്പം മുതലേ ആഭരണങ്ങളോട് ഭ്രമവും ഉണ്ടായിട്ടില്ല.
അത് കൊണ്ടൊക്കെ തന്നെയാണ്, ഞാൻ മുന്നോട്ട് വയ്ക്കുന്ന ആശയത്തെ വിലമതിക്കുന്ന ഒരു കുടുംബത്തെ അനുഗ്രഹമായി ലഭിച്ചപ്പോൾ 'സുഗന്ധം,
മധുരം, അക്ഷരം' എന്ന ആശയത്തെ മുൻ നിർത്തി
'മസ്ക് ലെതർ' എന്ന അത്തറും,
'ഗുലിസ്ഥാൻ, ദി അൽക്കമി ഓഫ് ഹാപ്പിനെസ്' എന്ന 2 പുസ്തകങ്ങളും, മധുരമായി റസൂൽ ഏറെ ഇഷ്ടപ്പെട്ടിരുന്ന 'അജുവ' ഈത്തപ്പഴവും മഹറായി  ആവശ്യപ്പെട്ടത്.

എന്നിലെ സുഗന്ധം മറ്റുള്ളവരിലേക്ക് കുളിർ മയാകണം, എന്നിലെ അറിവ് ചുറ്റുമുള്ളക്കറിലേക്ക് നിറവാകണം, എനിക്ക് ലഭിക്കുന്ന മധുരം അടുത്തുള്ളവർക്കും പങ്കു വയ്ക്കണം...ഇത്രയേ ആഗ്രഹിച്ചുള്ളൂ.
എന്റെ മഹർ എന്റെ പ്രിയപ്പെട്ടവനെ മനസ്സും നിറക്കണം. അത് വഴി ഞങ്ങളിലെ സ്നേഹത്തിന്റെ ആഴം കൂടണം.

സ്വർണം എന്ന വസ്തുവിന് പ്രയോഗികതയിൽ മൂല്യമുണ്ട് തന്നെ, എന്നാൽ മഹറായി ഞാൻ അതിനെ മൂല്യ വത്കരിക്കുന്നില്ലെന്നു മാത്രം.

പുസ്തകത്തിൽ ഒന്നാമതായി ഖുർആനിനെ ഉൾപ്പെടുത്തി കൂടെ എന്നും പലരും നിർദ്ദേശിച്ചിരുന്നു.
പക്ഷെ എന്റെ കയ്യിൽ ഇപ്പോൾ തന്നെ ഖുർആൻ ഉണ്ട്, അത് ഇപ്പോൾ ജീവിതത്തിലേക്ക് ഘട്ടം ഘട്ടമായി പകർത്തുന്നുമുണ്ട്.
അപ്പോൾ അത് മഹറായി സ്വീകരിക്കേണ്ട ആവശ്യമില്ലെന്നു ഞാൻ കരുതി.

ഇതൊന്നും ഇവിടെ പറയണമെന്ന് ഇന്ന് രാവിലെ വരെ പോലും ഞാൻ ചിന്തിച്ചിട്ടില്ലായിരുന്നു.
എന്നാൽ വാർത്ത വന്നത് തൊട്ട് പലരുടെയും സന്തോഷം കണ്ടു, എന്നെ മഹത്വവത്കരിക്കുന്നത് കണ്ടു, അപ്പോൾ മനസിന് വിഷമമുണ്ടായി.

ഞാൻ ഏറ്റവും മൂല്യം നൽകുന്ന 3 കാര്യങ്ങൾ മഹറായി ആവശ്യപ്പെട്ടു. എന്റെ അവകാശത്തെ ഭർതൃ വീട്ടുകാർ സ്വാഗതം ചെയ്തു.
എല്ലാത്തിലുമുപരി നാഥന്റെ കരുതലും പ്രിയപ്പെട്ടവരുടെ പ്രാർത്ഥനകളും കൊണ്ടൊക്കെ തന്നെയാണ് ഇത്രയും സുന്ദരമായ സ്വപ്നവും അവകാശവും സാക്ഷാത്കരിക്കാൻ കഴിഞ്ഞത്.
എല്ലാവരോടും സ്നേഹം.
പ്രാർത്ഥനകൾ ഇനിയും നിർത്താതെ തുടരണമെന്ന് പ്രിയപ്പെട്ടവരോടെല്ലാം വീണ്ടും വീണ്ടും ആവശ്യപ്പെടുന്നു.
കൂടെ കട്ടക്ക് നിന്ന ഇരു കുടുംബത്തിലും നാഥൻ സമാധാനവും സന്തോഷവും നിറയ്ക്കട്ടെ എന്നും ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.
ആശംസകൾ അറിയിച്ച സുഹൃത്തുക്കളോടും ഒത്തിരി ഇഷ്ടം😍😍

Vedana

ആത്മാർത്ഥമായി ആരെയെങ്കിലും സ്നേഹിക്കുകയോ വിശ്വസിക്കുകയോ ചെയ്തവർക്കെ ആത്മഹത്യയെ കുറിച്ച് ചിന്തിക്കാൻ പോലും കഴിയുകയുള്ളൂ
അവർക്കെ വേദനിക്കാൻ അവകാശമുള്ളൂ

Tuesday, 6 August 2019

Trainnn

കോംപാർട്മെന്റിൽ എന്റെ എതിർ വശത്തിരിക്കുന്ന സ്ത്രീയിൽ നിന്നും ശരീരം വൃത്തിയക്കാത്തത് കൊണ്ടോ മറ്റോ ഒരു തരം ദുർനാറ്റം അവിടെമാകെ പരക്കുന്നുണ്ടായിരുന്നു.
അവർ ഉറങ്ങുകയായിരുന്നു.
ഉറങ്ങുമ്പോഴും അവരുടെ മുഖത്ത് ഒരു പുഞ്ചിരിയുണ്ടായിരുന്നു.
ഞാൻ ആഗ്രഹിച്ചു പോയി,
ഈയൊരു നിമിഷം അവർ മരിച്ചു പോയിരുന്നെങ്കിൽ എന്ത് സുന്ദരമായേനെ എന്ന്.

എങ്കിലും എന്നെ അത്ഭുതപ്പെടുത്തിയത് അവരുടെ എല്ലാം മറന്നു കൊണ്ടുള്ള ഉറക്കമായിരുന്നു.
ഇടക്കിടക്ക് ഉറക്കിന്റെ ആലസ്യത്തിൽ നടുവെട്ടി അവർ വീഴാൻ പോകും.
ഇടക്ക് എവിടെയും കയ്യോ മറ്റു ശരീരത്തി ഭാഗങ്ങളോ സപ്പോർട്ട് ചെയ്യാതെ പ്രത്യേക രീതിയിൽ തലയും നടുവും കുനിച്ചു കുറെ നേരം ഉറങ്ങും.
ഇടക്ക് ഞെട്ടിയുണരുമ്പോൾ കയ്യ് രണ്ടും കെട്ടുപിണഞ്ഞു ജനലിലൂടെ പുറത്തു നോക്കിയിരിക്കും.
ചുരുണ്ട നീളമില്ലാത്ത ആ മുടികളും ഷോള്ഡറിൽ നിന്നും ഊർന്നു വീഴുന്ന ആ മഞ്ഞ ബ്ലൗസും ചെളിപുരണ്ട നീലയിൽ വെള്ള വളയങ്ങളുള്ള മുഷിഞ്ഞ ചേലയും എല്ലാമാണ് പ്രത്യക്ഷത്തിൽ അവരിൽ കാണുന്നതെങ്കിലും ഇരുണ്ട മുഖത്തിന് ചന്തം പകരുന്നൊരു വെളുത്ത ചിരി അവരിലുണ്ടായിരുന്നു.
എവിടുന്നാണവർക്ക് ഇത്ര മനോഹരമായ പുഞ്ചിരി ലഭിച്ചത്...
എന്ത് കൊണ്ടാണ് അവർക്കിങ്ങനെ മതി മറന്ന് ഉറങ്ങാൻ കഴിയുന്നത്..

Monday, 5 August 2019

Life

നാളെ എനിക്ക് ഇന്ന ഇന്ന ആളാവണം എന്ന് എല്ലാവർക്കും ആഗ്രഹമുണ്ടാകും. പക്ഷെ നാളെയുടെ അവസ്ഥ നമുക്ക് നിർവചിക്കാൻ കഴിയില്ലല്ലോ.
എന്നിരുന്നാലും ജീവിതത്തിനു മേലുള്ള തൃപ്തിയും ,നമുക്കും നമ്മളാൽ ചുറ്റപ്പെട്ടവർക്കും അവർ കാംക്ഷിക്കുന്ന സമാധാനം ഉണ്ടാകലും , അതിനുള്ള അന്തരീക്ഷവും സാഹചര്യം ഒരുക്കലും എല്ലാമാണ് എന്റെ സ്വപ്‌നങ്ങൾ.
ഞാൻ പ്രാർത്ഥിക്കുന്നതിലും കൂടുതൽ മറ്റാരൊക്കെയോ എനിക്ക് വേണ്ടി പ്രാർത്ഥിക്കുന്നുണ്ട് എന്നെനിക്കുറപ്പുണ്ട്. കാരണം പ്രത്യേകിച്ച് ലക്ഷ്യമൊന്നും ഇല്ലാതെത്തന്നെ ഞാനൊരു ചുവട് വച്ചാൽ പോലും അവിടെ എനിക്ക് അത്ഭുതങ്ങളും കൗതുകങ്ങളും അനുഭവിക്കാൻ കഴിയാറുണ്ട്.
ഞാൻ മറ്റുള്ളവരോട് കാണിക്കുന്ന കരുണയിലും എത്രയോ ഇരട്ടിയാണ് മുകളിലുള്ളവൻ എനിക്ക് കനിഞ്ഞു നൽകിയിരിക്കുന്നത്.

Sunday, 4 August 2019

Irutt

ഇരുട്ടും വെളിച്ചവും
മാറി മാറി വരുമ്പോൾ
നിറയുന്ന നിറങ്ങളിലും
ഏറ്റക്കുറച്ചിലുണ്ടാകും.

Wednesday, 24 July 2019

നാളെ

ഒച്ചപ്പാടുണ്ടെൽ മാത്രം തിരിഞ്ഞു നോക്കുന്ന ഈ കാലത്ത് ഒറ്റപ്പെട്ടുപോവുന്നതിലും വലിയ വേദന എന്തുണ്ട്...
അർഹിക്കുന്ന പരിഗണന ഇവിടെ മിക്കവർക്കും ലഭിക്കുന്നില്ല. എന്നിട്ടും അവരത് അതിജീവിക്കുന്നു. നാളെയുണ്ട് എന്ന പ്രതീക്ഷ കൊണ്ട് മാത്രമാണത്.

Tuesday, 23 July 2019

ആകെ

ഒച്ചപ്പാട് ഉണ്ടാക്കിയാലെ ഇന്ന് ആരെങ്കിലുമൊക്കെ തിരിഞ്ഞു നോക്കുള്ളൂ..
ഒച്ചീം അനക്കോം ഒന്നും പൊറത്ത്ക്ക് കേട്ടില്ലേൽ പലരും മ്മളെ മേത്ത് ചവുട്ടി പോകും.

മ്മാക്ക് ന്താ ഞാൻ വരുമ്പം കൊണ്ടരണ്ടത്..
ഇമ്മാക്ക് ഇജ്ജ് വരുന്നത് തന്നെ സന്തോഷം. മക്കളെ കണ്ണ് മുന്നിൽ കാണുന്നതിലും പെര്ത്ത് സന്തോഷം ന്താ തള്ളാര്ക്ക് ള്ളത്.

കൂടെ തിന്നാ കോടി പുണ്യം.

ന്റെ മോൾ അന്നും കഷ്ടപ്പാടിലേർന്നു.ഇന്നും ഓളെ എടങ്ങാർ മാറീട്ടില്ല. മക്കളെ 2 വയസ്സിലുള്ള ഡ്രെസ്സ ഇപ്പളും അടീൽ ഇട്ട് കൊടുക്കണേ.
കരിമ്പനടിച്ച മാക്സീം പിന്നിയ ബ്രായും കരിമ്പനടിച്ച പാവാടീം ..

അയലക്കത്തെ മജീദാക്ക വന്നപ്പോ 2 മുട്ടായി തന്നീന്. ഇജ്ജ് എപ്പളേലും വരുമ്പോ തരാച്ചിട്ട് പാത്തെച്ചതാ. ഇന്റെ പേരാക്കുട്ടിയാൾക്ക് എണ്ണം തേകയൂം ഇല്ല.

ന്നാ ഇങ്ങളെ മോളെ കുട്ടിക്ക് കോട്ക്കാര്ന്നില്ലേ..

ജന്തു

അതിയായി ആഗ്രഹിച്ചതും,അത്രമേൽ തേടിപ്പിടിച്ചതും,  അത്രയേറെ ആസ്വദിച്ചതുമെല്ലാം നഷ്ടപെട്ടാൽ നൈമിഷിക വികാരം പോലും ഇല്ലാത്ത ജന്തുവർഗ്ഗത്തിൽ പെട്ടത്.
🦋

Wednesday, 17 July 2019

Prarthana

പ്രാർത്ഥിച്ചാലും ഇല്ലെങ്കിലും നാഥന്റെ തീരുമാനം നടപ്പിലാക്കപ്പെടും.
പക്ഷെ എനിക്ക് വിശ്വാസമുണ്ട്,
എന്റെ പ്രാർത്ഥനകളെല്ലാം അവൻ പരിഗണിക്കുന്നുണ്ടെന്ന്.
💚

പ്രതീക്ഷ

വിശ്വാസം എന്ന് പേരുള്ള ഒരാൾ കൂടെ നമ്മുടെ ആത്മാവിൽ ചേർന്നിരിക്കുന്നുണ്ട്.
ചില സമയങ്ങളിൽ നമ്മൾ അസാധാരണമായി സന്തോഷിക്കാറില്ലേ, മറ്റു ചിലപ്പോൾ കാരണം പോലുമറിയാതെ നമ്മൾ തേങ്ങാറില്ലേ?
എന്ത് കൊണ്ടായിരിക്കും?
പ്രതീക്ഷകളും നഷ്ടങ്ങളുമാണ് മനസിന്റെ താളത്തെ തുലനം ചെയ്യുന്നത്.
അതായിരിക്കാം രണ്ടിലെയും ഏറ്റക്കുറച്ചിൽ സന്തോഷമായും നെടുവീർപ്പായുമൊക്കെ നമുക്ക് അനുഭവപ്പെടുന്നത്.

Tuesday, 16 July 2019

നഷ്ടം

നഷ്ടങ്ങളുണ്ടാക്കുന്ന നീറ്റലുകൾ എത്ര തേങ്ങിയാലും തേഞ്ഞു പോകില്ലല്ലോ

പൂർണ

ഒരില പോലും അനങ്ങുന്നില്ല.
ഒറ്റനക്ഷത്രത്തെ പോലും കാണുന്നില്ല.
മിന്നാമിനുങ്ങുകൾ മേഘ താഴ്‌വരയിൽ വിലസുന്നുണ്ട്
ഓരോ മേഘക്കീറും ഓരോ ഭൂഖണ്ഡമെന്ന പോലെ
പഞ്ഞിക്കെട്ടുകൾക്കിടയിലെ ഓരോ നീല തുരുത്തുകളും ഓരോരോ ചിത്രം കൊറിയിട്ടിരിക്കുന്നു.
ആഹാ..
കീറുകൾക്കിടയിൽ അതാ ചില നക്ഷത്രങ്ങൾ തെളിഞ്ഞു വരുന്നു.
പ്രഭ പരത്തുന്ന ചന്ദ്രനരികെ മറ്റൊരു നക്ഷത്രം പാത്തു നോക്കുന്നുണ്ട്.
കരിയിലകളും കരിന്തെങ്ങുകളും.
പിന്നെ ആ ചീവിടുകളുടെ കഥ പറച്ചിൽ.
ദൂരെ എവിടെയോ ഒരു പുഷ്പക വിമാനം പറക്കുന്നുണ്ട്.
മാക്രച്ചി തവളയെന്തോ ചിലക്കുന്നുണ്ട്. വവ്വാലുകൾ മരങ്ങളിൽ അനക്കമുണ്ടാക്കി.
ദൂരെ കിളികളും അര്ധരാത്രിക്ക് കുശലം പറയുന്നത് കേൾക്കാം.
പാതയിലൂടെ ചീറിപ്പായുന്ന ചക്രങ്ങൾ.
ചന്ദ്രന് ചുറ്റുമുള്ള ആ മഞ്ഞ വെളിച്ചം എന്താണ്..
കൊതുക് മൂളുന്നുണ്ട്,
ഇനിയിപ്പോ , ഫാനിന്റെ ഇരമ്പൽ കേട്ട് ഇരുട്ടിലേക്ക് തന്നെ മടങ്ങാം...

പൂർണ ചന്ദ്രൻ,ചീവീട്

നിന്റെ പ്രഭ കണ്ട്  പ്രകൃതിയിങ്ങനെ നിർത്താതെ ഈണമിടുമ്പോഴും നിനക്ക് മാത്രമിങ്ങനെ മൗനിയായിരിക്കാൻ എങ്ങനെ കഴിയുന്നു...

Friday, 12 July 2019

ഭരം

എത്ര ഭാരമുണ്ടേലും അതൊന്ന് കുറയ്ക്കാൻ അവൻ എപ്പോഴും ആരെയെങ്കിലുമൊക്കെയായി പ്രതീക്ഷിക്കാത്ത വഴികളിലൂടെ നമ്മുടെ അടുത്തേക്ക് പറഞ്ഞയക്കും. അവനിൽ ഭരമേല്പിച്ച നമ്മളെന്തിന് നിരാശപ്പെടണം
💚
തീർച്ചയായും,കാത്തിരിപ്പുകൾ പ്രാർത്ഥനയോളം തുടരുന്നു.

Wednesday, 10 July 2019

ശൂന്യത

ശൂന്യതയിലിപ്പോൾ
തേങ്ങൽ
കവിഞ്ഞുകൊണ്ടിരിക്കുന്നു.

Monday, 24 June 2019

വാതിൽ

ഇത്രേം മലർക്കെ തുറന്നു വെച്ചിട്ടും ഇവുടുന്നങ്ങ് കടക്കാനും പറ്റുന്നില്ല, ഇങ്ങോട്ടാരും വരുന്നുമില്ല.
മനുഷ്യന്മാരുടെ മുഖത്ത് നോക്കി സംസാരിക്കാൻ, ചിരിക്കാൻ ഒക്കെ കൊതിയാവുന്നു.

പകർച്ചവ്യാധി

നെഞ്ചിലെ നീറ്റൽ ഒരു തരം പകർച്ചവ്യാധിയാണ്,
പ്രിയപ്പെട്ടവരിൽ നിന്നും
പ്രിയപ്പെട്ടവരിലേക്ക് പകരുന്നത് .
#

Ammikkall

കഴിഞ്ഞ ദിവസം അടുത്ത വീട്ടിലെ കല്യാണം കഴിഞ്ഞു വരുന്ന വഴി പൊടുന്നനെ നല്ലൊരു മഴ പെയ്തപ്പോൾ  അയൽവാസികളൊക്കെ ഒന്നിവിടെ കൂടിയിരുന്നു.
ശക്തിയായ കാറ്റും മഴയും.
കൂടാതെ ഇവിടുത്തെ ബഹളവും.
എനിക്ക് വല്ലാത്ത സന്തോഷായി.
കുറെ നാളായി വീട്ടിലേക്ക് പുറത്ത് നിന്നും ആരെങ്കിലുമൊക്കെ വന്നിട്ട്.
'കല്യാണപ്പെണ്ണു ചമ്മന്തി അരക്കുമ്പോൾ അമ്മിക്കല്ലുമ്മന്നു തേങ്ങാ വാരി തിന്നിട്ടുണ്ടാവും, അതാണ് ഇമ്മാതിരി മഴ' , കൂട്ടത്തിൽ ആരോ ചിരിച്ചു കൊണ്ട് പറഞ്ഞു.
'അയ്യോ, മെല്ലെ പറ, ഓള് കേക്കണ്ട' എന്നും പറഞ്ഞു എല്ലാരും  കുടുകുടാ ചിരിക്കാൻ തുടങ്ങി.
ഞാനതും കേട്ട് അന്തം വിട്ട് നിൽക്കുമ്പോഴതാ അടുത്ത വർത്താനം,
'ആഹാ, സുഹ്റയ്ക്ക് നീണ്ട താടി ആണല്ലോ', എന്നും പറഞ്ഞു ന്റെ താടിയിൽ ഓമനിക്കുന്നു ഉഷേച്ചി.
ആ വാത്സല്യത്തിലിങ്ങനെ പുളകം കൊണ്ട് ഞാൻ പരിഭവം പറഞ്ഞു, 'പക്ഷെ കുഞ്ഞു നെറ്റിയാ ല്ലേ..'
'അതിനെന്താ, നീണ്ട താടിയുള്ളോര് ഫേമസ് ആകുംന്നാ..'
'ആഹാ..അങ്ങനെ ഒക്കെ ണ്ടോ..
ഏത് തരത്തിലാണാവോ..'
ഞാൻ ആശങ്കപ്പെട്ടു.
'ഏയ് എന്താ കുട്ടീ, ഈ പറയണേ..
ഇയ്യ് നല്ല പേരിലെന്നെ ഫേമസ് ആവുള്ളൂ.ഞങ്ങക്ക് ഒറപ്പാ..'
'ആഹാ..ന്നാ കുഴപ്പല്യ..'
ഞാനും സമാധാനിച്ചു.
പിന്നേം പിന്നേം മഴ പെയ്തോണ്ടിരുന്നു...🦋

Saturday, 22 June 2019

അതിഥി

ഇടങ്ങൾ പ്രിയമുള്ളതായി മാറുന്നത് ആതിഥേയന്റെ സ്വീകരണം കൊണ്ടത്രേ ,
എന്റെ ആതിഥേയനെത്ര  വിശാലതയുള്ളവൻ,
വിഭവ വൈവിഥ്യം  കൊണ്ടെന്നെ അത്ഭുതപ്പെടുത്തിയിരിക്കുന്നു .
ക്ഷണിക്കപ്പെട്ട വിരുന്നുകാരി ഏറെ തൃപ്തിപ്പെട്ടിരിക്കുന്നു.

Suhara talash

കോഴിക്കോട്ടെ സാംസ്കാരിക സദസ്സുകളിലും പൊതുവേദികളിലും ഇന്ന് ഏറെ സുപരിചിതമായ ഒരു മുഖമുണ്ട്‌. ഒരു പൂച്ചക്കണ്ണിയുടേത്‌. അതിമനോഹരമായി ചിരിക്കാനറിയാവുന്ന തട്ടമിട്ടൊരു പൂച്ചക്കണ്ണി. അവൾ അവളെ സുഹറ എന്ന് വിളിച്ചു… കൂട്ടുകാരും നാട്ടുകാരും അവളെ സൂ.. സൂ.. എന്ന് വിളിച്ച്‌ തുടങ്ങി. അങ്ങനെ കോഴിക്കോട്ട്‌ അവൾ സു സു സുഹറയായി…

ഇന്നിപ്പൊ സുഹറയ്ക്ക്‌ മേൽവിലാസങ്ങൾ പലതാണ്. കൈവിരലുകളുടെ അഭാവത്തില്‍, കാലുകള്‍ കൊണ്ട് ജീവിതത്തിന് വ്യത്യസ്ത നിറങ്ങളേകിയ ഉമ്മുല്‍കുല്‍സു എന്ന ഉല്ലുവിനെ ലോകത്തിനു പരിചയപ്പെടുത്തുക വഴി സ്നേഹനിധിയായ സുഹറയെന്ന പെൺകുട്ടിയെ ലോകമറിഞ്ഞു. കൂടുവിട്ട്‌ കൂടു തേടി അലഞ്ഞ ഒരു ദേശാടനക്കിളിയായി പലയിടത്ത്‌ പാറി നടന്ന സുഹറ ചികഞ്ഞെടുത്തത്‌ ഒരുപാടൊരുപാട്‌ രത്നക്കൂട്ടമാണ്. വിലപിടിപ്പുള്ള രത്നക്കല്ലുകൾ പോലെ പല നിറങ്ങളിലുള്ളത്‌. തഴയപ്പെട്ടുപോയ സ്വപ്നങ്ങൾക്ക്‌ വീണ്ടും നിറം ചാർത്തിക്കൊടുത്ത്‌ ആ രത്നങ്ങളെ വെട്ടിത്തിളങ്ങാൻ പ്രേരിപ്പിച്ചിട്ടുണ്ട്‌ സുഹറ, ഉല്ലുവിനെപ്പോലെ ഒരുപാട്‌ ജീവിതങ്ങളെ. പലരെയും കണ്ട്‌ മുട്ടിയത്‌ യാത്രകളിലൂടെ. ചിലത്‌ ആകസ്മികം, മറ്റുചിലത്‌ അവിചാരിതം. ഇനിയുള്ള ചിലരെ തേടിച്ചെന്നിട്ടുമുണ്ട്‌ സുഹറ. എന്തെന്നാൽ സുഹറക്ക് ഒതുങ്ങിക്കൂടലിന്റെ മടുപ്പുകളെ മറികടന്ന് ഹൃദയങ്ങളെ തേടി അവയ്ക്കൊക്കെയും മേൽ വിലാസങ്ങൾ ചാർത്തിക്കൊടുക്കാനാണിഷ്ടം.

ഇന്നിപ്പൊ സുഹറ വാചാലയാവുകയാണ്. തന്റെ യാത്രകളെപ്പറ്റി കണ്ടുമുട്ടിയവരെപ്പറ്റി അവർക്ക്‌ അവൾ തണലായതിനെപ്പറ്റി തന്റെ തന്നെ ജീവിതയാത്രയെപ്പറ്റി.

ഇന്ന് (നവംബർ 27) വൈകീട്ട്‌ 6 മണിക്ക്‌ കോഴിക്കോട്‌ ചാലപ്പുറം ഇ. എസ്‌. ഐ ഹോസ്പിറ്റലിന് മുൻ വശത്തുള്ള മെന്റൽ ഹെൽത്ത്‌ ആക്ഷൻ ട്രസ്റ്റിൽ (MHAT) വെച്ച്‌ ‘തലാഷ്‌’ (TALAASH) എന്ന പേരിൽ റോട്ടറി സെന്റർ ഫോർ അർബ്ബൻ എൻഗേജ്‌മന്റ്‌ (R-CUE) ആണ് ഈ സംഭാഷണ പരിപാടി സംഘടിപ്പിക്കുന്നത്‌ .

സുന്ദരമായ ലോകത്തെ കാണാൻ ഏറെ ഇഷ്ടമാണ് സുഹറയ്ക്ക്‌. തന്റെ ജീവിതം മാറ്റുള്ളതാക്കുന്നത്‌ ഇത്തരം യാത്രകളാണെന്ന് സുഹറ വിശ്വസിക്കുന്നു. യാത്രകൾ വഴി ദൂരങ്ങളെ കീഴടക്കുന്നതിനേക്കാളും ഹൃദയങ്ങൾ കീഴടക്കാനാണ് സുഹറയ്ക്കിഷ്ടം. അതുകൊണ്ട്‌ തന്നെ ഹൃദയങ്ങൾ തേടിയുള്ള യാത്രകൾ എന്ന് തന്റെ യാത്രകളെ സുഹറ വിശേഷിപ്പിക്കുന്നു. ഇത്‌ വഴി സാമൂഹ്യമായ ശാക്തീകരണമാണ് (Social Empowerment) ഇവരുടെ ഉദ്ദേശ്യം. നമ്മുടെ സമൂഹത്തിൽ ജീവിക്കുന്ന എന്നാൽ മുഖ്യധാരയിൽ നിന്ന് മാറി നിൽക്കുന്നവരെ തിരഞ്ഞ്‌ പിടിച്ച്‌ അവർക്ക്‌ ഏതെങ്കിലും തരത്തിലുള്ള ശേഷി കൈവരിക്കാൻ സഹായിച്ച്‌ മുഖ്യധാരാ മുഖങ്ങളുടെ ഒപ്പം ചേർത്ത് നിർത്തുക എന്നതും സുഹറയുടെ ലക്ഷ്യമാണ്.

എന്നാലും സ്വയം ആശയങ്ങൾ കൈമാറ്റം ചെയ്യുന്നതിൽ താനനുഭവിക്കുന്ന അറച്ചു നിൽപ്പിനെ അഥവാ ശങ്കയെ ‘വിക്കാ’ യി സുഹറ കണക്കാക്കുന്നു. ആ ‘വിക്ക്‌’ ഇന്നും നില നിൽക്കുന്നതിനാൽ ആണ് താൻ ‘സു സു സുഹറ’ എന്ന രസാവഹമായ പേരു കൈക്കൊണ്ടതെന്നും അവർ പറയുന്നു.

പട്ടാമ്പി, വാടാനാംകുറിശ്ശിക്കാരി കെ. പി തസ്ലീന എങ്ങനെ സുഹറയായി എന്നത്‌ മുതൽ അവരുടെ ജീവിതം, തേടിനടക്കലുകളുടെ കഥകൾ, കണ്ട്‌ പരിചയപ്പെട്ട്‌ കൂടെക്കൂട്ടിയവരുടെ കഥകൾ ഇങ്ങനെ പലതിനെപ്പറ്റിയും അവർ ഇന്ന് വാചാലയാവുന്നു ഒപ്പം കൂടാനും കേൾക്കാനും നമുക്കും പോവാം ല്ലേ സു സൂ ന്റടുത്ത്

Friday, 21 June 2019

തുഴ

മനസ്സ് ഏതോ ഒരു ഒഴുക്കിൽ പോണു, തുഴയാതെ തന്നെ

Tuesday, 18 June 2019

മരം

പടർന്നു പന്തലിച്ച ചില്ലകളിലെ
തണലായിരുന്നു
നാം തേടിയത്.

ചില്ല തേടിയതോ,
പടരാനാവശ്യമായ
വായുവും വെളിച്ചവും !

#ബന്ധങ്ങൾ

Monday, 17 June 2019

നുര

ചില നേരത്ത് എന്റെ പാനപാത്രം
നിറഞ്ഞു കവിഞ്ഞെന്നു ഞാൻ ധരിക്കും,
നുണഞ്ഞു തുടങ്ങുമ്പോഴാണറിയുക-
അതിൽ സിംഹഭാഗവും
നുരയും പതയുമായിരുന്നെന്ന് !
#ബന്ധങ്ങൾ

Sunday, 16 June 2019

തയ്യാറെടുപ്പ്

തയ്യാറെടുക്കുകയാണ്,
ആഴിയിലേക്ക് ഊഴമിടാൻ

എല്ലായ്പ്പോഴും വെളിച്ചം ണമെന്നില്ല
ചിലപ്പോൾ ഇരുട്ടുള്ള ആഴിയിലേക്കും

ഇരുട്ടും വെളിച്ചവും അവർക്ക് കാണിക്കപ്പെട്ടു.
അധികമാളുകളും
വെളിച്ചത്തിലേക്ക് നടന്നു
ഇത്തിരി ആളുകൾ
ഇരുട്ടുള്ള ആഴിയിലേക്ക് ഊളിയിട്ടു.
പരസ്പരം കാണാൻ കഴിഞ്ഞവർ ആഴത്തിലേക്ക് മുങ്ങിയവനെ ഭീരുവെന്ന് ആക്ഷേപിച്ചു.
ഇരു കൂട്ടരെയും തിരിച്ചു വിളിയ്ക്കപ്പെട്ടു.
അടുത്തെത്തുമ്പോഴേക്ക്
വെളിച്ചമേന്തിയവന്റെ തിരി- കേടാറായിരുന്നു.
മുങ്ങിത്തപ്പിയവന്റെ കയ്യിൽ മുത്തും പവിഴവും ഭദ്രവുമായിരുന്നു !

വെളിച്ചം തന്നെയാക്കില്ല,
ചിലപ്പോഴൊക്കെ ഇരുട്ടുള്ള ആഴിയുമാകാം ലക്ഷ്യം
മുങ്ങിത്തപ്പിയാൽ മുത്തും പവിഴവും കിട്ടുന്നിടം

Friday, 14 June 2019

ബന്ധങ്ങൾ

നിനച്ചിരിക്കാത്ത മഴയിൽ മുളച്ചു പൊന്തിയതൊക്കെയും നട്ടുനനച്ചതിനേക്കാൾ വേഗത്തിൽ
കൊത്തിയെടുക്കപ്പെടും,
ദാക്ഷണ്യമൊട്ടുമില്ലാതെ തന്നെ !

#ബന്ധങ്ങൾ

സ്വപ്നം

എത്ര എത്ര അനുഭവങ്ങളാണ് സ്വപ്നമായിരുന്നെങ്കിൽ എന്ന് നിനച്ചു പോയത്, എത്ര എത്ര വേദനകളാണ് പ്രിയപ്പെട്ടവർ നമ്മളെ പറ്റിക്കാൻ, സർപ്രൈസ് തരാൻ ഒക്കെ ചെയ്യുന്നതാവും എന്ന് വിചാരിച്ചത്.വർഷങ്ങൾ അനുഭവിച്ചിട്ടും അനുഭവങ്ങളെല്ലാം ഇപ്പോഴും സ്വപ്നമാവേണേ എന്ന് നിനച്ചു കാത്തിരിക്കുന്നത്..

ഭൂതം

ഭൂതത്തിൽ ഉന്മാദിക്കുമ്പോളോർക്കുന്നില്ലല്ലോ ഭാവിയിലേക്കുള്ള
വിഷാദത്തിന്റെ വിത്തുകളാണിന്ന് നാം പാകിയതെന്നു.

Tuesday, 11 June 2019

Mazha

മുറ്റത്തും ചുറ്റിലും
വറ്റിയതൊക്കെയുമൊ-
രിറ്റു തുള്ളിയാൽ
കിളിർത്തപ്പോൾ,
നമ്മുടെയീ
കാത്തിരിപ്പു മാത്രമെന്തേ
വരണ്ടിരിപ്പൂ,നീണ്ടിരിപ്പൂ !

Monday, 10 June 2019

ഏകാന്തത

സ്വകാര്യത ഇഷ്ടപ്പെടുകയും
ഏകാന്തത ഇഷ്ടമില്ലാത്തതുമായ ഒരാൾക്ക് ഒരു മനുഷ്യ സാന്നിധ്യം എപ്പോഴും ആവശ്യമാണ്.

മൂടി

മുളച്ചു പൊന്തീട്ടുണ്ട്,
കുഴിച്ചു മൂടിയതിന്റെ പുറത്തൊക്കെയും !
തൽക്കാലത്തേക്കെങ്കിലും .

Sunday, 9 June 2019

വിശ്വാസം

വിശ്വാസം ആശ്വാസമാണ്,
അതിലൊരല്പം പ്രായോഗികതകൂടെയുണ്ടെങ്കിൽ
അല്ലെങ്കിൽ എല്ലാം നിശ്വാസമായി പോവും !

ദൃക്‌സാക്ഷി

എവിടെയോ പെയ്യുന്നൊരു മഴയും
ആരോ ആർക്കോ വേണ്ടി പാടിയ വരികളും ആ പ്രണയത്തിൽ ദൃക്‌സാക്ഷിയായി ഇവിടൊരാളും❤️

Monday, 3 June 2019

മൗനം

മൗനത്തോളം മൂർച്ചയേറിയൊരു ആയുധം
നോട്ടത്തോളം ശക്തിയേറിയൊരു പരിചയും അവളിലുണ്ടായിരുന്നു

പ്രണയം വരി

"വരികൾ എങ്ങനെയുണ്ട്?"
"ഗംഭീരം"
"വരികൾക്കിടയിലെ പ്രണയമോ?"
മൗനം . . .

ദാഹം

ദാഹിക്കുന്നവനിവിടെ
പാനീയമില്ലല്ലോ,
പാനപത്രത്തിന്റെ
പുറംമോഡിയിലത്രേ
നിറവിനുള്ള അളവുകോൽ !

Tuesday, 28 May 2019

കലരുകയാണ്

"എന്താണ് എന്നിൽ നുകരാനുള്ളത്?,പ്രണയമാണോ?" "അല്ല, അതിനുമപ്പുറം നിന്നിലേക്ക് ഞാൻ കലരുകയാണ്"

പകരാൻ പോലും കഴിയാതെ നിന്നിലേക്ക് കലർന്ന് പോയ ഞാൻ

Sunday, 26 May 2019

ഉമ്മ

നെഞ്ച് വല്ലാതെ നീറിപ്പുകയാൻ തുടങ്ങിയിട്ട് കുറച്ചു ദിവസങ്ങളായി.
കാരണം ഒട്ടും പിടികിട്ടിയില്ല. സമാധാനത്തിന്റെ കുഴലൂത്തുകാരനോട് പ്രിയപ്പെട്ടവളുടെ നെഞ്ചിലേക്ക് ആഞ്ഞു ഊതാൻ ഞാൻ പ്രാർത്ഥിച്ചു.
വളരെ സമാധാനകരമായ ജനുവരി ഒന്നാം തിയതിക്കും രണ്ടാം തിയതിക്കും ശേഷമാണ് എനിക്കിങ്ങനെ മനസ്സ് വിങ്ങാൻ തുടങ്ങിയത്.
ദിവസങ്ങൾ കഴിഞ്ഞു.
ഒരു വൈകുന്നേരം ഞാനിങ്ങനെ നീറിപ്പുകയുമ്പോൾ ഉമ്മയുടെ ഫോൺ അരോചകമായ ശബ്ദത്തോടെ ബഹളമുണ്ടാക്കാൻ തുടങ്ങി.
ഫോൺ എടുത്ത് അല്പം കഴിഞ്ഞതും ഉമ്മ കസേരയിൽ തളർന്നിരുന്നു കരയുന്നു. ഞാൻ ഓടിപ്പോയി കാര്യം അന്വേഷിച്ചു.

"എന്റെ ഉമ്മാക്ക് എന്തോ പ്പറ്റി.. ഞാൻ പോവാണ്.."

"ഈ രാത്രിയിലോ..
ആരാ വിളിച്ചത്?"

"മൂത്തമ്മ, വല്ലിമ്മാക്ക് പെട്ടെന്ന് പ്രഷർ കൂടി ഒരു ഭാഗം തളർന്ന് "

"അല്ലാഹ്..
സാരല്യ നമ്മക്ക് രാവിലെ പോകാ"

"ഇല്ല പറ്റൂല്ല.
ഇൻക് ഇപ്പൊ ന്റെ മ്മാനെ കാണണം. "

ഉമ്മ അത്രക്ക് തളർന്നിരുന്നപ്പോഴും ഒരു കൂസലുമില്ലാതെ എനിക്ക് ഉമ്മാനെ ആശ്വസിപ്പിക്കാൻ കഴിഞ്ഞു.
ആ മനോധൈര്യം കിട്ടാൻ മനസ്സിനെ പാകപ്പെടുത്താണ്‌ നെഞ്ചിൽ നീറ്റൽ തന്നു റബ്ബ് ഇത്രയും ദിവസം എന്നെ പരീക്ഷിച്ചത് എന്ന് അനുമാനിച്ചു ഞാൻ സ്വയം സമാധാനപ്പെട്ടു.

ബാവയും ഉമ്മയും അന്ന് രാത്രി തന്നെ നാട്ടിലേക്ക് വണ്ടി കയറി.
അന്നൊരു പോക്ക് പോയതാണ് ഉമ്മ.
പിന്നീട് ഇടക്ക് വല്ലപ്പോഴും വരും.

എന്നാലും...
വീടിന്റെ ഉത്തരവാദിത്തം എന്റെ ചുമലിലായി.
ഞാനത് ഏൽക്കാതെ തന്നെ.
ഞാനില്ലാതെ എത്ര ദിവസം വേണമെങ്കിലും ഈ വീട് മുന്നോട്ട് പോകും.
പക്ഷെ ഉമ്മയില്ലാതെ. പറ്റുന്നില്ല.

ഈ കഴിഞ്ഞ 5 മാസം എന്നെ കൂടുതൽ ഒറ്റപ്പെടുത്തി, എന്റെ നെഞ്ചിലെ ഭാരം കൂട്ടി, ക്ഷമയുടെ ആഴം കൂട്ടി...
ഇത്രയൊക്കെ പിടിച്ചു നിന്നു.

ഉമ്മ നല്ലൊരു കാര്യത്തിനാണ് പോയിരിക്കുന്നത്.  പ്രിയ മാതാവിനെ ശുശ്രൂഷിക്കാൻ.അതേ നാളെ അവശേഷിക്കൂ.
ഉമ്മാക്ക് തക്കതായ പ്രതിഫലം ഇരുലോകത്തും കിട്ടട്ടെ.ആമീൻ

പക്ഷെ
എന്റെ ഈ ഒറ്റപ്പെടൽ വല്ലാത്തൊരു പരീക്ഷണമാണ്...
എല്ലാ വികാരങ്ങളെയും അടിച്ചമർത്തികൊണ്ടു, ഞാനുണ്ടായിരുന്ന ഇടങ്ങളിൽ നിന്നെല്ലാം വിട്ടു നിന്ന് കൊണ്ട്, എന്റെ ചിന്തകളൊക്കെയും വീടിന്റെ ചുറ്റുപാടിൽ മാത്രം തളച്ചിട്ടു കൊണ്ട്...
ഇടക്ക് വന്നു പോയ ശാരീരിക അവശതകളിൽ ഉമ്മയുടെ സാന്നിധ്യമില്ലാതായി പോയത്...

എല്ലാരും പറയുന്നുണ്ടിപ്പോൾ,
ഒറ്റക്ക് നിന്ന് ഓൾ അടുക്കളപ്പണിയും വീട് കൊണ്ട് നടക്കലും ഒക്കെ പഠിച്ചു എന്ന്..
ഇനി ഇപ്പൊ ധൈര്യത്തോടെ കെട്ടിച്ചു വിടാം എന്ന്..

ഇല്ല, ഞാനൊന്നിനും ഒരുങ്ങിയിട്ടില്ല.ആകെ പഠിച്ചത് ക്ഷമ മാത്രമാണ്.
സഹനം മാത്രം.
പക്ഷെ അതിനെ ഇങ്ങനെ വലിച്ചു നീട്ടി നീട്ടി അത് പൊട്ടിപോകുമോ എന്ന് പോലും ഞാനിപ്പോൾ ഭയപ്പെടുന്നു.

ഈ ദിവസങ്ങളിൽ ഞാൻ അല്പമെങ്കിലും സംസാരിച്ചത് വിരലിലെണ്ണാവുന്ന ചില ഉറ്റ സുഹൃത്തുക്കളോട് മാത്രമാണ്.
അതിന്റെ ഇടക്ക് കൂടുതൽ മാനസിക സംഘർഷമുണ്ടാക്കി പ്രോജക്റ്റും എക്സാമും.
എന്നാലും പടച്ചവൻ സഹായത്തിനു ഒത്തിരി പേരെ അയച്ചു തന്നു.
അൽഹംദുലില്ലാഹ്.
അവനെത്ര വലിയവൻ.

എന്റെ പ്രിയപ്പെട്ടവരേ.
എന്റെ സഹനത്തിന്റെ നൂൽ പൊട്ടുകയാണെങ്കിൽ അവിടെ ദേഷ്യമേ കാണൂ....
അന്നേരം നിങ്ങളെന്നോട് ക്ഷമിക്കണം...
നിങ്ങൾക്കറിയാമല്ലോ എനിക്ക് കണ്ണ് നിറഞ്ഞു കരയാനറിയില്ലെന്നു...