Monday, 24 June 2019

Ammikkall

കഴിഞ്ഞ ദിവസം അടുത്ത വീട്ടിലെ കല്യാണം കഴിഞ്ഞു വരുന്ന വഴി പൊടുന്നനെ നല്ലൊരു മഴ പെയ്തപ്പോൾ  അയൽവാസികളൊക്കെ ഒന്നിവിടെ കൂടിയിരുന്നു.
ശക്തിയായ കാറ്റും മഴയും.
കൂടാതെ ഇവിടുത്തെ ബഹളവും.
എനിക്ക് വല്ലാത്ത സന്തോഷായി.
കുറെ നാളായി വീട്ടിലേക്ക് പുറത്ത് നിന്നും ആരെങ്കിലുമൊക്കെ വന്നിട്ട്.
'കല്യാണപ്പെണ്ണു ചമ്മന്തി അരക്കുമ്പോൾ അമ്മിക്കല്ലുമ്മന്നു തേങ്ങാ വാരി തിന്നിട്ടുണ്ടാവും, അതാണ് ഇമ്മാതിരി മഴ' , കൂട്ടത്തിൽ ആരോ ചിരിച്ചു കൊണ്ട് പറഞ്ഞു.
'അയ്യോ, മെല്ലെ പറ, ഓള് കേക്കണ്ട' എന്നും പറഞ്ഞു എല്ലാരും  കുടുകുടാ ചിരിക്കാൻ തുടങ്ങി.
ഞാനതും കേട്ട് അന്തം വിട്ട് നിൽക്കുമ്പോഴതാ അടുത്ത വർത്താനം,
'ആഹാ, സുഹ്റയ്ക്ക് നീണ്ട താടി ആണല്ലോ', എന്നും പറഞ്ഞു ന്റെ താടിയിൽ ഓമനിക്കുന്നു ഉഷേച്ചി.
ആ വാത്സല്യത്തിലിങ്ങനെ പുളകം കൊണ്ട് ഞാൻ പരിഭവം പറഞ്ഞു, 'പക്ഷെ കുഞ്ഞു നെറ്റിയാ ല്ലേ..'
'അതിനെന്താ, നീണ്ട താടിയുള്ളോര് ഫേമസ് ആകുംന്നാ..'
'ആഹാ..അങ്ങനെ ഒക്കെ ണ്ടോ..
ഏത് തരത്തിലാണാവോ..'
ഞാൻ ആശങ്കപ്പെട്ടു.
'ഏയ് എന്താ കുട്ടീ, ഈ പറയണേ..
ഇയ്യ് നല്ല പേരിലെന്നെ ഫേമസ് ആവുള്ളൂ.ഞങ്ങക്ക് ഒറപ്പാ..'
'ആഹാ..ന്നാ കുഴപ്പല്യ..'
ഞാനും സമാധാനിച്ചു.
പിന്നേം പിന്നേം മഴ പെയ്തോണ്ടിരുന്നു...🦋

No comments:

Post a Comment