Thursday, 24 January 2019

Paliative 1

പാലിയേറ്റീവ് യാത്രകൾ
ഭാഗം 1.
_______________________

2013 ൽ തൃശ്ശൂരിൽ പഠിക്കുമ്പോഴാണ് പാലിയേറ്റീവ് എന്ന വാക്ക് ആദ്യമായി എന്റെ ശ്രദ്ധയിൽ പെടുന്നത്.
അതും തൃശൂർ റൗണ്ടിൽ ജില്ലാ ആശുപത്രി എത്തുന്നതിന് കുറച്ചു മുൻപിലായിട്ട് പാലിയേറ്റീവ് കെയർ സ്ഥാപനം എന്ന ഒരു ബോർഡിൽ !
പിന്നീട് പല ഷോപ്പുകളിലും കയറുമ്പോൾ ഒരു കൊച്ചു ബോക്സ് കാണാം.
'അശരണരായ രോഗികളുടെ പരിപാലനത്തിനു ഉദാത്തമായി സംഭാവന ചെയ്യൂ' എന്ന തലക്കെട്ടോടു കൂടി.
ഇതെന്തോ പിരിവ് നടത്തുന്ന കൂട്ടായ്മയാണ് എന്ന ധാരണയായിരുന്നു 2016 വരെയും.

ഒരിക്കൽ സംസാരത്തിനിടയിൽ ഉല്ലുവാണ് 'ഈ വീട്ടിൽ ഇടക്ക് ഒരു സിസ്റ്റർ വരാറുണ്ട് പഞ്ചായത്തു ആശുപത്രീന്നു , അവരിത് പോലെ കുറെ വയ്യാത്ത ആളുകളുടെ വീട്ടിലൊക്കെ പോയി നോക്കുമത്രെ'എന്ന് പറഞ്ഞത്.
കേട്ടപ്പോൾ എനിക്ക് അതിശയമായി.
'ആഹാ നല്ല കാര്യമാണല്ലോ.
ഇനി ആ സിസ്റ്റർ വരുമ്പോൾ എന്നെ അറിയിക്കുമോ ?' എന്ന് ഞാൻ ഉല്ലുവിനോട് ആവശ്യപ്പെട്ടു.
അത് പ്രകാരം ഒരിക്കൽ റഹീമ സിസ്റ്റർ  ഡേ കെയറിന് വന്നപ്പോൾ ഞങ്ങൾ കാണാനിടയായി.
സിസ്റ്റർ എനിക്ക് പാലിയേറ്റിവിന്റെ പ്രവർത്തനങ്ങൾ വിവരിച്ചു തന്നു.
ഞാനതെല്ലാം ഉത്സാഹത്തോടെ കേട്ടിരുന്നു.
ആശാ വർകേഴ്‌സ് ആണ് അവരുടെ പരിധിയിൽ പെട്ട പുതിയ / നിലവിലുള്ള രോഗികളുടെ വിവരം നഴ്‌സിനെ അറിയിക്കുക.
അത് പ്രകാരം സിസ്റ്റർ ആ വീടുകളിൽ എത്തും.
അവർക്കു വീട്ടിൽ വച്ച് കൊണ്ട് തന്നെ നല്കാൻ കഴിയുന്ന പരിചരണങ്ങൾ നൽകും.ഡോക്ടറുടെ നിർദ്ദേശത്തോട് കൂടി മരുന്നുകൾ വിതരണം ചെയ്യും.
ഒരു ദിവസം പരമാവധി 6 വീടുകളിൽ പോവും.
ആഴ്ച്ചയിൽ 3 ദിവസമത്രെ സേവനം.
ആളുകളുമായുള്ള ബന്ധം കൊണ്ട് മിക്കവാറും ദിവസങ്ങളിൽ  പരിപാലനത്തിനു പോവേണ്ടി വരാറുണ്ടെന്നു സിസ്റ്റർ പറഞ്ഞു.
ട്യൂബ് ഇടൽ, മുറിവ് കെട്ടൽ, പ്രഷർ, ഷുഗർ ചെക്ക് ചെയ്യൽ ഇതിനൊക്കെ പുറമെ സ്നേഹത്തോടെയുള്ള ഇടപെടലുകളും സംസാരങ്ങളും.
"സുഹ്റക്ക് താത്പര്യമുണ്ടെങ്കിൽ ഒഴിവു ദിവസം ഞങ്ങളുടെ കൂടെ കൂടിക്കോ.
ഇവിടെ പൊതുവെ volunteers കുറവാണ്.
നിനക്ക് വേണമെങ്കിൽ രോഗി ശുശ്രൂഷയുടെ ട്രൈനിംഗും തരാം."
സംസാരത്തിനൊടുവിൽ റഹീമ സിസ്റ്റർ എന്നെയും പാലിയേറ്റീവ് പ്രവർത്തനങ്ങളിലേക്ക് ക്ഷണിച്ചു.

റഹീമ സിസ്റ്ററുടെ ആ വാക്കുകൾ എനിക്ക് വല്ലാത്ത സന്തോഷം നൽകി.
പിന്നീട് ഞാനവരുടെ കൂടെ കൂടി.
ഓരോ ദിവസവും ഓരോ ആശാ വർകേഴ്‌സ് പാലിയേറ്റീവ് വാഹനത്തിലുണ്ടാകും.
വളരെ സ്നേഹമുള്ളവർ.
വിദ്യാർത്ഥി ആയത് കൊണ്ട് എനിക്കൊരുപാട് സ്നേഹവും പരിഗണയും കിട്ടിയിരുന്നു.
അങ്ങനെ ആ പഞ്ചായത്തിന്റെ മുക്കും മൂലയും തേടി ഞങ്ങൾ സഞ്ചരിച്ചു.
എനിക്ക് കാര്യമായ ഡ്യൂട്ടി ഒന്നുമില്ലായിരുന്നു.
ഓരോ വീട്ടിൽ കയറുന്നതിനു മുൻപും സിസ്റ്റർ രോഗിയുടെയും വീട്ടുകാരുടെയും അവസ്ഥകൾ വിവരിച്ചു തരും.
അത് പ്രകാരം ഞാൻ അവരോട് ഇടപെടും.
സിസ്റ്റർ രോഗിയെ നോക്കുന്ന സമയത്ത് വീട്ടുകാരോട് അവരുടെ വീട്ടിലെ സാഹചര്യങ്ങൾ ഞാൻ ചോദിച്ചറിയും.
തങ്ങളുടെ വിങ്ങലുകൾ കേൾക്കാൻ ഒരാൾ വന്നല്ലോ എന്ന സമാധാനത്തിൽ അവർ അവരുടെ പരിഭവങ്ങളും പ്രതിസന്ധികളും പങ്കു വയ്ക്കും.
ഞങ്ങളുടെ സാമീപ്യം വീട്ടുകാർക്ക് സമാധാനം നൽകുന്ന ഒന്നായിരുന്നു എന്ന് ഞാൻ തിരിച്ചറിഞ്ഞു.
എനിക്ക് ഒരുപാട് പേരെ പഠിക്കാനുള്ള അവസരവും കൂടിയായി മാറി പിന്നീടുള്ള എന്റെ ഒഴിവു ദിവസങ്ങൾ.
പിന്നീട് പല വീടുകളും സ്വന്തക്കാരെ പോലെ അനുഭവപ്പെടാൻ തുടങ്ങി.
അവരുടെ വേദനകൾ എന്റെ ഉള്ളിൽ ഒരുപാട് ചോദ്യങ്ങളുണ്ടാക്കി.
ഇത് പോലെ എത്ര വീടുകളുണ്ടാകും, പരിഭവം പറയാൻ ആരോരുമില്ലാതെ എത്രപേർ ദിവസങ്ങൾ തള്ളിനീക്കുന്നുണ്ടാവും?.
APL കാർഡുള്ള എത്ര വീടുകളിൽ ഇന്ന് കഞ്ഞി വച്ചിട്ടുണ്ടാകും?
കുളിക്കാനും നഖം വെട്ടാനും ഒറ്റക്ക് ഭക്ഷണം പാകം ചെയ്യാനും കഴിയാതെ എത്ര എത്ര വൃദ്ധരായ ആളുകൾ അടച്ചുറപ്പില്ലാത്ത വീടുകളിൽ ഒറ്റപ്പെട്ട് കഴിയുന്നുണ്ടാവും?
ഫോണില്ലാത്തത് കൊണ്ട് സിസ്റ്റർ എങ്ങനെയെങ്കിലും അറിഞ്ഞു വരുന്നത് വരെ ചുമച്ചു ചുമച്ചു നെഞ്ച് നീറിയ എത്ര അപ്പൂപ്പന്മാർ ആശുപത്രീല് ഫ്രീയായി കിട്ടുന്ന ആ ചുവപ്പ് കളർ കുപ്പി മരുന്നിനായി കാത്തു ന
കിടക്കുന്നുണ്ടാവും?
ആശ്രയ കിറ്റിൽ തന്റെ കുടുംബമുണ്ടോ എന്നറിയാൻ ഭർത്താവ് കിടപ്പിലായി വീട്ടിൽ നിന്ന് മറ്റൊരു ജോലിക്ക് പോകാൻ നിവൃത്തിയില്ലാതെ എത്രയെത്ര ഭാര്യമാർ ആകാംഷയോടെ കാത്തിരിക്കുന്നുണ്ടാവും?

അങ്ങനെ അങ്ങനെ ഒരുപാട് ചോദ്യങ്ങൾ.
ചോദ്യങ്ങൾക്കൊക്കെ ഉള്ള ഉത്തരങ്ങൾ നമ്മൾ മാത്രമാണെന്നറിയാം.
പക്ഷെ എങ്ങനെ...
എപ്പോഴെല്ലാം...
ഇതാണ് ഇപ്പോഴുമറിയാത്തത്.

ഈ കാത്തിരിപ്പുകൾ, അതെ പ്രതീക്ഷയുടെ കാത്തിരിപ്പുകൾ.
വല്ലാത്തൊരു ചോദ്യങ്ങൾ തന്നെയാണത്.

തുടരും.

Tuesday, 22 January 2019

അനകയും മുത്തിയും

ഹൃദയങ്ങൾ തേടിയുള്ള യാത്രകളിൽ നിന്നൊരേട്.
__________________________

കുറെ നാളായി അനഘ മോൾ പരിഭവത്തിലാ.
ഓളെ കാണാൻ ചെല്ലാഞ്ഞിട്ടു.
ഇത്തവണയാണ് ഒന്ന് ഒത്തു കിട്ടിയത്.

എന്റെ കൂടെ കളിക്കാനും ഇറങ്ങാൻ നേരം എന്റെ ഉമ്മ കിട്ടാനും ശേഷം ഒരു കൂട്ട സെൽഫി എടുക്കാനും പിന്നെ
വരക്കാനുള്ള drawing  ബുക്ക് കിട്ടാനുമൊക്കെയാണ് അവളെന്നെ കാത്തിരിക്കുന്നത്.

ഇത്തവണ പോയപ്പോ ആളാകെ മാറിയിരിക്കുന്നു.
പട്ട്പാവാടയൊക്കെ ഇട്ട് മുടിയൊക്കെ നീട്ടി വളർത്തി എന്നെ ഞെട്ടിപ്പിച്ചു കളഞ്ഞു.

"ഇതെന്താ ഇങ്ങനൊരു മാറ്റം ?
ഈ വീട്ടിലെ അച്ഛനേം അമ്മനേം നോക്കേണ്ട ആകെള്ള ആൺ തരിമോളല്ലേ ഇവള്?"
ഞാൻ കളിയാക്കി ചോദിച്ചു.

"ചേച്ചിമാരെ ഒക്കെ കല്യാണം കഴിപ്പിച്ചിട്ട് ഞാൻ അച്ഛനേം അമ്മയേം നോക്കും."
അവൾ കുണുങ്ങി പറഞ്ഞു.

ഞങ്ങൾ പിന്നെ അടുത്ത വീട്ടിലെ മുത്തിയെ കാണാൻ പോയി.
കാറ്റത്ത് ഇടിഞ്ഞു വീണ വീടിന്റെ പിന്നാമ്പുറത്ത്  ടാർപായ കൊണ്ടൊരു കുഞ്ഞു ഷെഡുണ്ടാക്കിയിട്ടു അതിന്റെ അരികിൽ ഉണക്കാനിട്ട പുളിയുടെ കുരു കളയുകയായിരുന്നു മുത്തിയമ്മ.

ഞങ്ങളെ കണ്ടതും മുത്തി സന്തോഷം കൊണ്ട് എണീറ്റ് വന്നു എന്റെ കയ്യിൽ പിടിച്ചു.
"എന്റെ മകൻ എപ്പ വന്ന്‌?"

"ദേ ഇത്തിരിയെ ആയുള്ളൂ"

"എന്റെ മകന് എന്താ കഴിക്കാൻ തരാ.ചായ വയ്ക്കട്ടെ."

"ഏയ് ഒന്നും വേണ്ട."

"ന്നാ പുളി എടുത്തോ"

"ഹാ.അതൊന്ന് തരൂ."
സ്നേഹത്തിൽ ചേർത്ത ആ പുളി ഉറുഞ്ചുമ്പോൾ മുത്തി ഓരോന്നൊരൊന്നു ചോദിച്ചു,
എന്തായി മകനെ പഠിപ്പ്?
കഴിയാറായാ?
കഴിഞ്ഞാ പെട്ടെന്ന് ജോലി കിട്ടോ?
ജോലി കിട്ടിയാ കല്യാണം പെട്ടെന്നൊന്നെ ഇണ്ടാവോ?

ഞാൻ ചിരിച്ചു.
പിന്നെ എന്തൊക്കെയോ പറഞ്ഞു.
|എപ്പോഴാ അമ്മെ വീട് ഇടിഞ്ഞേ?"

"രണ്ടാമതൊരു കാറ്റും മഴയും വന്നില്ലേ അപ്പൊ.
പക്ഷെ പഞ്ചായത്തിന്ന് പെട്ടെന്ന് വീട് കിട്ടില്ലത്രേ.താമസം എടുക്കുമെന്ന്.
അവര് വന്നു നോക്കുമ്പോ മുന്നിൽ ഒരു പരിക്കും ഇല്ലായിരുന്നു.
പുറക് വശത്തായിരുന്നു ആദ്യം ഇടിഞ്ഞിരുന്നത്.
പേരക്കുട്ടി പ്രസവിച്ചു കിടക്കായിരുന്നു.അതോണ്ട് വീട് തട്ടിയിടാനും പറ്റില്ലാ.
കഷ്ടകാലം.
അല്ലാണ്ടെന്താ ചെയ്യാ.
ആൺമക്കളും ഇല്ലാണ്ടായി പോയില്ലേ ഈയമ്മയ്ക്ക്.
ഇപ്പോഴത്തെ കാറ്റാണെങ്കിലോ..
വല്ലാണ്ട് പേടി തോന്നിയാൽ ഞാൻ അനഘ മോൾടെ വീട്ടിൽ ഉറങ്ങാൻ പോവും."

"എല്ലാം മെല്ലെ മെല്ലെ ശെരിയാവും അമ്മാ " എന്ന് പറഞ്ഞു ഞാൻ അവരുടെ പുറകിൽ തട്ടി.

ശേഷം അനഘ മോളുടെ വീട്ടിൽ വന്നു പുതിയ പുസ്തകത്തിൽ ഒരു ചിത്രം വരച്ചു കൊടുത്തു.
അവൾക്ക് അതൊക്കെ വല്യ ഇഷ്ടാ.
എല്ലാരും വയ്യാത്ത കുട്ടി എന്ന് പറഞ്ഞു ഒതുക്കാത്രേ.

"ഈ വെക്കേഷന് ആന്ധ്രയിൽ പോയി ഹാർട്ടിന്റെയോ കിഡ്‌നിയുടെയോ ഓപ്പറേഷൻ നടത്തണം.ന്നിട്ട് മ്മക്ക് വണ്ടെർലായിൽ പോണം."
അവൾ തീരുമാനിച്ചുറപ്പിച്ചു പറഞ്ഞു.

"അതിനെന്താ പോവാലോ."

"അപ്പഴേക്ക് അസുഖോക്കെ ഭേദാവട്ടെ."
അവളുടെ അമ്മ വേദനയോടെ പ്രാർത്ഥിച്ചു.
ഞാനത് കേട്ടില്ലെന്നു നടിച്ചു.
എന്റെ മുഖത്ത് ഭാവ വ്യത്യാസമുണ്ടായാൽ അവര് കരയുമെന്നു എനിക്കുറപ്പുണ്ടായിരുന്നു.

ഇറങ്ങാൻ നേരത്ത് അവൾ നാണത്തോടെ പറഞ്ഞു ,
"താത്താ അഞ്ജുവിന്‌ ഇങ്ങളോട് എന്തോ ചോദിക്കാനുണ്ട്."

"ഉം..ചോയ്ക്ക്..ധൈര്യായിട്ടെന്നെ.."

"അത് പിന്നല്ല്യേ...താത്തയ്ക്ക് ഏറ്റം ഇഷ്ടപ്പെട്ട നടൻ ആരാ?"

അനഘമോൾ അപ്പൊ സ്വരം താഴ്ത്തി 'ദുൽഖർ സൽമാനയല്ലേ താത്തയ്ക്ക് ഇഷ്ടം?' എന്ന് ചോദിച്ചു.

"അല്ല, തിലകൻ ചേട്ടനെ."
ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു.

"അതാരാ?"
കുട്ടികളെല്ലാം ഒരുമിച്ചു ചോദിച്ചു.

"അറീല്യേ.. മരിച്ചു പോയൊരു മഹാനടനാണ്.
പഴയ നടൻ.."

"അത് പറ്റൂല്ല.പുത്യേ ആളെ പറയണം. ഞങ്ങൾക്ക് അറിയണത്."

"അതിപ്പോ ആരാ.."
ഞാനിങ്ങനെ ആലോചിച്ചു കൊണ്ടിരുന്നു.
ആരുടെയും മുഖം ഓർമേൽ വന്നില്ല.
അപ്പോഴേക്ക് എനിക്ക് പോകാനുള്ള ഓട്ടോ എത്തിയിരുന്നു.

എല്ലാർക്കും ഉമ്മ കൊടുത്ത് ഞാൻ വണ്ടിയിലേക്ക് ഓടി കയറി.

കുട്ടികളപ്പോഴും എന്നെ ആകാംഷയോടെ നോക്കുന്നുണ്ടായിരുന്നു.

വണ്ടി സ്റ്റാർട്ട് ചെയ്ത് അല്പം കഴിഞ്ഞതും ഞാൻ തല പുറത്തിട്ട്
'ദുൽഖർ സൽമാൻ ' എന്ന് ഉറക്കെ വിളിച്ചു പറഞ്ഞു.

ഞങ്ങളെ ചേച്ചിന്റെ മനസ്സ് ഞങ്ങളറിഞ്ഞേ എന്ന ഭാവത്തിൽ സന്തോഷത്തോടെ അവർ ആർത്തു വിളിച്ചു.

Sunday, 20 January 2019

Vajalatha

പലതിലും നിന്ന് ബോധപൂർവ്വവും നിർബന്ധിത പൂർവവുമായി പിൻവാങ്ങികൊണ്ടിരിക്കുകയാണ്.
ചിലപ്പോളത് വല്ലാത്ത പ്രയാസമായി തോന്നാറുണ്ട്.
എന്നാലും വലിയൊരു ലക്ഷ്യത്തിനു വേണ്ടിയല്ലേ എന്നോർക്കുമ്പോൾ സമാധാനമാവും.
തുടർച്ചയായി
കണ്ടില്ലെങ്കിൽ മറന്നു പോകുന്ന സ്വഭാവത്തോട് നമ്മളെല്ലാം ഇണങ്ങി കഴിഞ്ഞത് കൊണ്ട് ആരെയും കുറ്റപ്പെടുത്താനില്ല.
ആരോടും യാത്രയോ ആശീർ വാദമോ ചോദിക്കാനില്ല.
ഒറ്റപ്പെടുമ്പോൾ ശബ്ദങ്ങൾക്ക് പകരം എത്ര കൈകളുയരുമെന്നും നമുക്കുറപ്പില്ല.

ഒന്നും ആരുടെയും സ്വന്തമല്ല എന്ന തിരിച്ചറിവ് വലിയ വലിയ വേദനകളെ സൃഷ്ടിക്കുന്നതിൽ നിന്നും മുക്തിയേകി.

ചിലപ്പോൾ പേരറിയാതൊരു വിരഹവും വിരക്തിയും കൊണ്ട് വേട്ടയാടപ്പെടും.
അപ്പോഴാണ് നിശ്വാസങ്ങൾക്ക് ആശ്വാസമെന്നോണം വിശ്വാസങ്ങൾ മുന്നിലെത്തുക.
എല്ലാത്തിലും ഉപരിയായി എന്നെ സ്നേഹിക്കുകയും പരിപാലിക്കുകയും ചെയ്യുന്ന  ദൈവത്തിന്റെ കയ്യിൽ സുരക്ഷിതയാണെന്നുള്ള ചിന്ത വിശ്വാസത്തെ ഒന്ന് കൂടെ ഊട്ടിയുറപ്പിക്കും.
ആ വിശ്വാസങ്ങൾ സമാധാനത്തെ ഓർമപ്പെടുത്തും.
എന്റെ ധൗത്യം സമാധാനം പരത്തലാണ്.
ഉൾവലികളും പിന്മാറലുമല്ല സമാധാനം,
മറിച്ചു സാഹചര്യങ്ങൾക്കനുസരിച്ചു ഉചിതമായി പ്രവർത്തിക്കുമ്പോഴാണ് സമാധാനമുണ്ടാകുക.
ഇപ്പോഴത്തെ ധൗത്യം ശീലിച്ച ചിലയിടങ്ങളിൽ മൗനവും
ചിലയിടങ്ങളിൽ നിരന്തരം വാചാലവുമായിരിക്കലുമത്രെ!

l

1.glacia

ഈയിടെയായി പ്രഭാതം ഏറെ കുളിരുള്ളതാണല്ലേ?

ആ കുളിരും തണുപ്പും ആസ്വാദിക്കുന്നതോടൊപ്പം ദിവസങ്ങൾ കഴിഞ്ഞാൽ വരാൻ പോകുന്ന ചൂടിനെയോർത്ത് ഇപ്പോഴേ ആശങ്കപ്പെടുന്നുണ്ടല്ലേ?

Mateorological department ന്റെ കണക്കു പ്രകാരം 1961 മുതൽ 2003 വരെയുള്ള കാലയളവിൽ കേരളത്തിന്റെ താപനില  .8 ഡിഗ്രി സെന്റിഗ്രേഡ് അധികരിച്ചിട്ടുണ്ടത്രെ.
ആഗോളതാപനത്തിന്റെ പ്രത്യാഘാതം അത്രമേൽ നമ്മുടെ കാലാവസ്ഥയെ പ്രതികൂലമായി ബാധിച്ചിരിക്കുന്നു.

വന്മരങ്ങൾ വെട്ടിമാറ്റി ഉറപ്പുള്ള സിമന്റ് കെട്ടിടങ്ങൾ പണിതപ്പോൾ ചൂടുകുറയ്ക്കാൻ നമ്മൾ ഫാനും കൂളറും എസിയുമെല്ലാം ഉയോഗിച്ചു തുടങ്ങി.
എന്നിട്ടോ കറന്റ് ബില്ല് കൂടിയെന്നല്ലാതെ ചൂട് അത്ര കുറഞ്ഞതുമില്ല.

മരങ്ങൾ നട്ട് പിടിപ്പിച്ചു നമ്മുടെ പഴയ ഹരിതാഭയും പച്ചപ്പും നമ്മൾ തിരിച്ചു പിടിക്കുക തന്നെ ചെയ്യും.
പക്ഷെ അത് വരെ ചൂടിനെ എങ്ങിനെ നേരിടും?

ഇവിടെയാണ് തികച്ചും പരിസ്ഥിതി സൗഹൃദവും ചെലവ് ചുരുങ്ങിയതുമായ *glacia*  അവതരിക്കുന്നത്.

*എന്താണ് ഗ്ലേഷ്യ?*

ഇതൊരുതരം കോട്ടിംഗാണ്!
ആർസിസി ടെറസുകൾ, , ടൈൽസ് പതിച്ച ടെറസ്, മതിൽ,  ജിഐ- ടിൻ ഷീറ്റുകൾ, ആസ്ബറ്റോസ്, ഫൈബർ ടാങ്ക്, പിവിസി, പൈപ്പ് ലൈൻ എന്നിവ ഉൾപ്പെടെയുള്ള എല്ലാതരം ഉപരിതലങ്ങളിലും പ്രയോഗിക്കാൻ കഴിയുന്ന,  ചൂടിനെ പ്രതിരോധിക്കുന്ന ഗുണമേന്മയുള്ളൊരു കോട്ടിങ്.

അതെ,
പെയിന്റുപോലെ തന്നെ അപ്ലൈ ചെയ്യാവുന്നൊരു
കോട്ടിങ് ഉത്പന്നം തന്നെയാണ് glacia.
പ്രതലത്തിലേൽക്കുന്ന 93.7% സൂര്യതാപത്തെയും പുനർവികിരണം ചെയ്ത്  റൂമിനുള്ളിലെ താപനില അത് ഗണ്യമായി  കുറയ്ക്കുകയും ചെയ്യുന്നു .

പുറമെ,
നേർത്ത വിള്ളലുകളും ചെറിയ ചോർച്ചകളുമെല്ലാം ഗ്ലേഷ്യ ഉപയോഗിക്കുന്നതിലൂടെ പരിഹരിക്കപ്പെടുന്നു.

അങ്ങനെ ഗ്ലേഷ്യ ഉപയോഗിച്ച് കൊണ്ട് എത്ര ശക്തമായ ചൂടിലും  വീട്ടിനുള്ളിൽ തണുപ്പ് ആസ്വദിക്കാവുന്നതാണ്.
വൈദ്യുതനിരക്കിനെ ഒട്ടും ഭയക്കാതെ തന്നെ!


Saturday, 19 January 2019

വിരഹം

തുളുമ്പിപ്പോയൊരാ-
യിഷ്ടമീനി-
നിയൊരിക്കലുമീ
കൈപിടിയിലൊതുങ്ങുകി-
ല്ലെന്നറികിലും
എരിയുന്ന നെഞ്ചിലെ വിതുമ്പലടക്കി,
വിടവുള്ളയീ കൈവിരലുകൾ കൊണ്ടാഴിക്കടിയിലെ പൂഴിയിൽ
ആഞ്ഞാഞ്ഞു വരയുകയാണ്
നീറുന്ന വേദനകൾ.
❤️❤️❤️

Sunday, 13 January 2019

Blessing

ഇഷ്ടപ്പെട്ടത് കിട്ടുമ്പോ തോന്നും അതൊരു ബ്ലെസ്സിങ് ആണെന്ന്.
അത് നഷ്ടപ്പെടുമ്പോൾ ആണ് മനസ്സിലാവാ ബ്ലെസ്സിങ് മാത്രല്ല അതൊരു lessen കൂടി ആണെന്ന്..

Saturday, 12 January 2019

പരിഗണന

അംഗീകാരത്തേക്കാളും ആദരവിനെക്കാളും വേണ്ടത് പരിഗണിക്കപ്പെടുക എന്നത് തന്നെയാണ്

Sunday, 6 January 2019

Souhridam

മനുഷ്യ സൗഹാർദമാണ് എല്ലാ മതങ്ങളും ആഹ്വാനിക്കുന്നത്.
പക്ഷെ മ്മള് മതസൗഹാർദം ഉണ്ടാക്കി വിഭജിക്കാൻ മത്സരിക്കുകയാണ്.

Saturday, 5 January 2019

കണ്ണ്

കൗതുകം( മറച്ചു വച്ച/ ഒളിപ്പിച്ച/ മൂടി വച്ച) കണ്ണുകൾ

കരുതൽ

ഒരുപാട് മുഖങ്ങൾ ദിവസവും കണ്ടു മറയുന്നു,
ചിലരെ നമ്മൾ പരിഗണിക്കുന്നു,
അതിൽ നിന്നും ചിലരെ നമ്മൾ കരുതി വയ്ക്കുന്നു.
എന്നെ സംബന്ധിച്ചിടത്തോളം ഞാൻ കരുതി വയ്ക്കാറുള്ളത് എഴുത്തുന്നവരെയും വരക്കുന്നവരെയും പുഞ്ചിരിച്ചു കൊണ്ട് സമാധാനവും അറിവുമൊക്കെ പകരുന്നവരെയുമൊക്കെയാണ്.
എഴുത്തും വരയും എനിക്കിന്നും ഒരുപാട് ദൂരെയാണ്.

കാവൽ

Udamstthayalla കാവത്കരിയാണ്

എനിക്ക് പലപ്പോഴും ഏറ്റവും ഇഷ്ടപ്പെട്ടത് ചൂസ് ചെയ്യാൻ അറിയില്ല.
ഒന്നും എനിക്ക് അവകാശപ്പെട്ടതല്ലെന്നുള്ള തോന്നൽ.
ഞാൻ പലതിന്റെയും കാവൽക്കാരിയാണെന്നുള്ള തോന്നൽ.
അത് കൊണ്ടാവാം എനിക്കൊന്നിനോടും പ്രണയം തോന്നാത്തത്.

Friday, 4 January 2019

കോർത്ത്

ചേർന്ന് നിൽക്കുന്നതേ കോർക്കാവൂ,
നേടിയതേ നഷ്ടപ്പെടുള്ളൂ...

ഷ്ടം

തുളുമ്പിപ്പോയൊരായിഷ്ടമീനിനി യൊരിക്കലുമീ
കൈപിടിയിലൊതുങ്ങില്ലെന്നറിയുകിലും
എരിയുന്ന നെഞ്ചിലെ വിതുമ്പലടക്കിപ്പിടിച്ച്,
വിടവുള്ളയീ കൈവിരലുകൾ കൊണ്ടാഴിക്കടിയിൽ പൂഴിയിൽ
ആഞ്ഞാഞ്ഞു വരയുകയാണ്
നീറുന്ന വേദനകൾ.

ആഴിയിൽ നിന്നും നിർഗളിച്ചുയർന്നുവന്ന കുമിളകൾ നിനക്ക് കൗതുകമെങ്കിലും അതെന്റെ വിരഹനിശ്വാസമായിരുന്നു.

ചേർത്ത് പിടിക്കുമ്പോൾ കുതറിപ്പോയ ഓരോ പളുങ്കും

ചേർത്തതേ കോർക്കൂ
നേടിയതേ നഷ്ടപ്പെടുള്ളൂ