Tuesday, 28 August 2018

ഡെയിലി റിപ്പോർട്ട്

Daily format report

Date.. 28/8/18

Name ... Thasleena kp

District : palakkad

Area of work: pattambi panjayath

Men... 9

Women:8

Children :7

Elder:3

Differently Abled: 0

Total:27

Main problem

Visit cheythath
കിഴക്കുമുറി, ലിബർട്ടി സ്ട്രീറ്റ് ഭാഗത്തു4 വീടുകളും,
കീഴായൂർ നമ്പ്രം ഭാഗത്ത് 2 വീടുകളും.

Visit ചെയ്ത വീടുകളിലെ വിവരങ്ങൾ

സാരമായ വിള്ളലുകളുള്ള നാലു വീടുകളുണ്ട്, മാനസിക പരിചരണം ആവശ്യമായ 3 പേരുണ്ട്.
കിണർ ശുചീകരണത്തിനും crack patch വർക്കിനും ബുദ്ധിമുട്ടുന്നുണ്ട്.
ഒരു അശാരിയുടെ പണിയായുദ്ധങ്ങളെല്ലാം ഉപയോഗ ശൂന്യമായിട്ടുണ്ട്‌.
മറ്റൊരു വീട്ടിലെ വളർത്തു മൃഗങ്ങൾ ഒലിച്ചു പോയിട്ടുണ്ട്.

Councelling pattambi village 1

പട്ടാമ്പി വില്ലേജ് ഓഫീസറുടെ അനുമതിയോടെ മോസ്റ്റ് അഫക്ടഡ് ആയ 6 വീടുകളാണ് സന്ദർശിച്ചത്,
അതിൽ തന്നെ 5 വീടുകളിൽ സാരമായ വിള്ളലുകളുണ്ട്.
അതിൽ തന്നെ 3 വീടുകളാണ് വാസയോഗ്യമല്ലാത്തതായി പഞ്ചായത്തു അധികാരികൾ സ്ഥിരീകരിച്ചിരിക്കുന്നത്.

കിഴക്കുമുറി, ലിബർട്ടി സ്ട്രീറ്റ് ഭാഗത്തു4 വീടുകളും,
കീഴായൂർ നമ്പ്രം ഭാഗത്ത് 2 വീടുകളും.

പട്ടാമ്പി പഞ്ചായത്തിൽ പ്രളയം കാരണം മരണം റിപ്പോർട്ട് ചെയ്തിട്ടില്ല.

Visit ചെയ്ത വീടുകളിലെ വിവരങ്ങൾ

1.
സുജാത
2 അംഗങ്ങൾ
സുജാത (വൃദ്ധ)
സ്നേഹ(കുട്ടി)

വീട്ടിൽ 10 ലേറെ വിള്ളലുകൾ
2 വിടവുകൾ
മാനസിക പ്രയാസങ്ങൾ ഇല്ല.കോപിങ് സ്റ്റേജിൽ ആണ്.
വീട്ടുകാർ ബന്ധു വീട്ടിൽ താമസിക്കുന്നു.
വാസയോഗ്യമല്ലെന്നു പഞ്ചായത്തു സ്ഥിതീകരിച്ച വീടാണ്

2ഭാസ്കരൻ

2 സ്ത്രീകൾ
3 പുരുഷന്മാർ
വീട്ടമ്മ അല്പം മാനസിക പ്രയാസത്തിലാണ്.
10 വിള്ളലുകൾ ഉണ്ട്.
വീട്ടുകാർ ബന്ധു വീട്ടിൽ താമസിക്കുന്നു.
വാസയോഗ്യമല്ലെന്നു പഞ്ചായത്തു സ്ഥിതീകരിച്ച വീടാണ്.

3 .അമ്മിണി
2 സ്ത്രീകൾ
3 കുട്ടികൾ
വിള്ളലുകൾ ഉണ്ട്, തറയിൽ ചവിട്ടുമ്പോൾ തന്നെ താഴ്ന്നു പോകുന്നു. സിമന്റ് കലക്കി വീശിയ നിലമാണ്.
ക്ലീനിംഗ് കഴിഞ്ഞു താമസം തുടരുന്നു.
വാസയോഗ്യമല്ലെന്നു പഞ്ചായത്തു സ്ഥിതീകരിച്ച വീടാണ്.

4
റംല വിധവ,
ചെറിയ വിള്ളലുകൾ,
മാനസിക പ്രയാസത്തിലാണ്.
ക്ളീനിംഗ് കഴിഞ്ഞു താമസം തുടരുന്നു

5ഹുസ്സൈൻ
3 സ്ത്രീകൾ
2 പുരുഷന്മാർ
1 വൃദ്ധൻ
ഗൃഹനാഥൻ വല്ലാത്ത മാനസിക പ്രയാസത്തിലാണ്.ഇത് വരെ വീട്ടിലേക്ക് വരാൻ പോലും പറ്റാതെ വിഷമത്തിലാണ്.
ക്ലീനിംഗ് തുടരുന്നു.

6മുഹമ്മദ്
2 പുരുഷന്മാർ
1 വൃദ്ധൻ
3 മക്കൾ
2 സ്ത്രീകൾ
വിള്ളലുകൾ ഉണ്ട്.ക്ലീനിംഗ് തുടരുന്നു.

Saturday, 25 August 2018

Thett

തെറ്റ് pattal മനുഷ്യസഹാജമാണ്.
തെറ്റ്‌മനസിലാക്കാളും തിരുത്തുന്നിടതുമാണ് മനുഷ്യത്വം

Thursday, 23 August 2018

Ini njanonnurangatte

നിശബ്ദതയിൽ ഇനി ഉന്മാദം കണ്ടെത്തി പരിശീലിക്കണം...
പുഞ്ചിരിയിൽ ശബ്ദം ഒളിപ്പിക്കണം...
കണ്ണുകളിൽ ഒടുങ്ങാത്ത മയക്കം ലഹരിയായി പിടികൂടണം...
അക്ഷരങ്ങളിൽ മിതത്വം കൊണ്ട് മികവുണ്ടാക്കണം...

ആത്മാവ് ഗസലിനെ തേടി പറന്നുയരട്ടെ...
ചില്ലകൾ തണലും കുളിരും പരത്തട്ടെ...
ഇലകൾ ഇനി അൽപ്പം വിശ്രമിക്കട്ടെ..
മഴക്ക് കൂട്ടായി പ്രണയവും യാത്രയാകട്ടെ..

ഇനി
ഞാനൊന്നുറങ്ങട്ടെ...

Monday, 20 August 2018

ക്യാമ്പ് ഓര്മപ്പെടുത്താൽ

പാലക്കാട് ജില്ലയിലെ 2 ക്യാമ്പുകളാണ് എനിക്ക് എത്തിപ്പെടാൻ കഴിഞ്ഞത്. ഇവിടെ വളരെ അസൂത്രിതമായാണ് ബന്ധപ്പെട്ട അധികാരികളുടെയും സന്നദ്ധ പ്രവർത്തകരുടെയും നേതൃത്വത്തിൽ ക്യാമ്പും ക്യാമ്പ് പിരിച്ചു വിടലും നടന്നത്.
വെറുമൊരു കാഴ്ചക്കാരിയെ പോലെ നോക്കി നിക്കേണ്ടുന്ന അവസ്ഥ. നമ്മളോട് ഇങ്ങോട്ട് കൈ പിടിച്ചു ചേർത്ത് പിടിച്ചു വിശേഷങ്ങൾ പങ്കുവയ്ക്കുന്ന ക്യാമ്പിൽ എത്തിപ്പെട്ട കുടുംബങ്ങൾ.❤

എന്തിനേറെ ക്യാമ്പിലെ ഒരമ്മ പറഞ്ഞു "ഒരുപാട് പേർ വീണ്ടും വീണ്ടും വസ്ത്രവും മറ്റുമായി വരുന്നു. ഞങ്ങൾക്ക് അത് വേണ്ട. എന്തിനാ അത്യാർത്തി കൂട്ടണേ. ഇവിടെ ക്യാമ്പിൽ ഇവരാരും ഒരു കുറവും വരുത്തിയിട്ടില്ല. ഇനി പോകുമ്പോൾ അത്യാവശ്യത്തിനു വേണ്ടത് കൂടെ തരുമെന്നും വീട് ക്ലീൻ ആക്കി തരുമെന്നും പറഞ്ഞു, അതിൽ കൂടുതൽ ഇപ്പൊ എന്താ വേണ്ടത് എന്ന്."

ഏകദേശം 10 ദിവസത്തോളം ഭക്ഷണത്തിനുള്ള വക മാത്രമാണ് ക്യാമ്പ് കഴിയുമ്പോൾ അവർക്കു നൽകുന്നത്. പിന്നെ പായ, വീട് വൃത്തിയാക്കാൻ ഉള്ള സാധനങ്ങൾ, ബാഗ്, ക്ലീനിംഗ് ഐറ്റം തുടങ്ങിയവയും .

Furniture , ഇലക്ട്രോണിക്സ് ഉപകരണങ്ങൾ തുടങ്ങി പലതും അവർക്ക് നഷ്ടപ്പെട്ടിരിക്കുന്നു. ഇനിയുള്ള ജീവിതലക്ഷ്യം അതൊക്കെ തിരികെ നേടുക എന്നത് തന്നെ ആയിരിക്കും. മടിയന്മാരായി മാറുകയില്ലെന്നു പ്രതീക്ഷിക്കാം.
(ഇത് വരെയുള്ള പാലിയേറ്റീവ് റിലീഫ് കിറ്റ് വിതരണ സമയത്തു ചില കുടുംബങ്ങളെ അങ്ങനെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട് എങ്കിലും)

മറ്റൊരു കാര്യം ഉറപ്പാണ്. വീട്ടിൽ എന്തെല്ലാം നാശനഷ്ടങ്ങളുണ്ടാക്കിയോ അതിലേറെ രക്ഷിതാക്കൾക്ക് വേദന ആ വീട്ടിലെ വിദ്യാർത്ഥിക്ക് നഷ്ടപ്പെട്ടത്തിനെ ഓർത്തായിരിക്കും.
കാരണം തങ്ങളുടെ ഭാവി അവരിലാണ് ഇവർ സ്വപ്നം കണ്ടിരുന്നത്.
ഇന്ന് പട്ടാമ്പി ക്യാമ്പിൽ കുട്ടികൾക്ക് ബാഗും നോട്ട് ബുക്കും കൊടുത്തപ്പോളാണ് ആ ക്യാമ്പിൽ തെളിമ നിറഞ്ഞതായി ഞാൻ ശ്രദ്ധിച്ചത്.

ഇത് വരെ കര കയറാൻ കേരളം ഒന്നടങ്കം അവരെ സഹായിച്ചു.
ഇനിയവർക്ക് വേണ്ടത് നമ്മുടെ സപ്പോർട്ട് മാത്രമാണ്.
പലരെയും മാനസികമായും മറ്റും പര്യാപ്തരാക്കാൻ. ദുരന്തത്തിന്റെ ആഘാതം അത്ര പെട്ടെന്നൊന്നും അവരിൽ നിന്ന് പോകില്ലെന്ന് ഓർക്കണം.കാരണം മുങ്ങുന്നത് വരെ അവർക്ക് ഉറപ്പില്ലായിരുന്നു കരയ്ക്ക് കയറ്റാൻ ചുറ്റുമുള്ള "മനുഷ്യര് "വരുമെന്ന്.
എന്തായാലും നമുക്കിനിയും ഒറ്റകെട്ടായി കേരളത്തെ പുതുക്കി പണിയാം❤

Tuesday, 14 August 2018

Pralayam,clg dress

കഴിഞ്ഞ ദിവസം കോളേജിലെ nss യൂണിറ്റിൽ നിന്നും ദുരിത ബാധിതർക്ക് സഹായമെത്തിക്കുന്നതിന്റെ ഭാഗമായി, എന്റെ അനിയൻ അവൻ കച്ചവടം ചെയ്യാൻ വേടിച്ച അടിവസ്ത്രങ്ങൾ എന്നെ തന്നേല്പിച്ചു. ഞാനത് കൊണ്ട് കോളേജിലെത്തി.
അപ്പോൾ അവിടെ ഒരു ചേച്ചി ക്ലാസ് അടിച്ചു വൃത്തിയാക്കുന്നുണ്ടായിരുന്നു.
എന്റെ കയ്യിലെ കവർ കണ്ടപ്പോൾ എന്താണെന്നു ചോദിച്ചു.
ഞാൻ കാര്യം പറഞ്ഞു,
അപ്പോഴുണ്ട് അവർ പറയുന്നു,
"അയ്യോ അറിഞ്ഞില്ലല്ലോ മോളെ..
അറിഞ്ഞിരുന്നേൽ വീട്ടിൽ ഇരുന്ന പഴയ ഡ്രെസ്സുകൾ ഞാൻ കൊണ്ട് വരുമായിരുന്നു "എന്ന്.

ഞാനപ്പോൾ തന്നെ അവരെ തിരുത്തി കൊടുത്തു.

"ഇത് പഴയ വസ്ത്രങ്ങളല്ല ചേച്ചി, പുതിയതാണ്.
നമ്മൾ ഒരാൾക്ക് ഒരു സാധനം സമ്മാനം കൊടുക്കുമ്പോ പുതിയത് വേണ്ടേ കൊടുക്കാ, ചേച്ചിക്കറിയോ ഈ കെടുതി ഉണ്ടാകുന്നതിനു തൊട്ടുമുന്നേ വരെ നമ്മളെ പോലെ അഭിമാനത്തോടെ ജീവിച്ചവരാ അവര്, അപ്പൊ ഇപ്പോളും അവരെ അത് പോലെ സഹായിക്കേണ്ടേ എന്ന്."

"പക്ഷെ ഇതിനു മുൻപ് കേരളത്തിന് പുറത്തു വെള്ളപ്പൊക്കമുണ്ടായപ്പോൾ, വേറെ രാജ്യത്തു പ്രശ്നമുണ്ടായപ്പോ ആളുകൾ(സാമൂഹ്യ പ്രവർത്തകരും,അഭയാര്ഥികളും) വന്നു പഴയ ഡ്രെസ്സുകളൊക്കെ വേടിച്ചിരുന്നല്ലോ, ഞാൻ കരുതി അത് പോലെ ആയിരിക്കുമെന്ന്."

ചിന്തിപ്പിക്കുന്ന ചോദ്യം തന്നെ..
അന്യനെ അന്യനായി കണ്ട നമ്മിലേക്ക് കൊളുത്തി വിട്ട നിഷ്കളങ്കമായ ചോദ്യം.

എന്തായാലും ചേച്ചിക്ക് കാര്യം മനസ്സിലായി.തുച്ഛമായ വേതനത്തിൽ പണി എടുക്കുന്ന ചേച്ചിയാണ്. അവരുടെ കയ്യിൽ പകുത്തു നല്കാൻ ഒന്നുമുണ്ടാവില്ല.
എങ്കിലും ഞാൻ പറഞ്ഞത് അവർക്ക് ഉള്കൊള്ളാനായി.
അവരുടെ ചോദ്യം എനിക്കും.

ഒരു പക്ഷെ ഇത് പോലെ കരുതിയിട്ടാകും പലരും പഴകിയ വസ്ത്രങ്ങൾ തരുന്നത്, ചിലർ നല്ലതും വേണ്ടത്തതും തരും ചുളുവിൽ ഒഴിവാക്കാൻ.
സന്നദ്ധ പ്രവർത്തകർ നേരിട്ട് പോയി വെടിക്കുമ്പോൾ ഇത് പരമാവധി ഒഴിവാക്കാം,

സേഫ് സോണിൽ ഇരുന്നു കൊണ്ട് ഈ ദുരന്തം വന്നത് നന്നായി എന്ന് പറയുന്നവരെയും പ്രകൃതിയെ ചൂഷണം ചെയ്തതിനു അനുഭവിക്ക് എന്ന് സാഹിത്യ ഭാഷയിലും മറ്റും പുലമ്പുന്നവരെയും കണ്ടു.
എല്ലാം നഷ്ടപ്പെട്ടവന്റെ വേദന , അത് അനുഭവിച്ചവർക്കെ മനസ്സിലാവൂ.
ഒന്നിൽ നിന്നും തുടങ്ങേണ്ടുന്ന ജീവിതങ്ങൾ.
ഇപ്പോൾ വസ്ത്രം കൊടുത്തും ഭക്ഷണം കൊടുത്തും നമ്മളവരെ സഹായിക്കുന്നുണ്ടെന്നു പറഞ്ഞു അഭിമാനിക്കുന്നു.
സത്യത്തിൽ മഴക്കെടുതി ഒന്ന് കുറഞ്ഞ ശേഷം അവർക്ക് വേണ്ടി നമ്മളെന്ത് ചെയ്യുന്നോ അതായിരിക്കും ഇതിനേക്കാൾ മികച്ച സേവനം.
അവർക്ക് ആത്മവിശ്വാസം കൊടുത്ത് അവരുടെ വീടുകൾ പുനർ നിർമിക്കാനും വെള്ളം കയറിയ വീടും സ്ഥലവും ഉപയോഗത്തിനുതകുന്ന വിധം വൃത്തിയാക്കാനും ഒക്കെയാണ് നമ്മളിനി ഇറങ്ങേണ്ടത്.
ഇപ്പോൾ വിദ്യാർത്ഥികൾക്ക് ലഭിച്ച ലീവുകൾ ആ സമയത്തും അനുവദിച്ചു വിദ്യാർത്ഥികളെയും കൂടെ ദുരിത ബാധിതരെ ജീവിതത്തിലേക്ക് തിരിച്ചു വിളിക്കാൻ പ്രബുദ്ധരാക്കേണ്ടതുണ്ടു. അന്ന് അനുവദിക്കുന്ന ലീവുകൾ കൊണ്ട് പാഠപുസ്തകത്തിൽ നിന്നും പഠിച്ചതിനേക്കാൾ മൂല്യമുള്ള അറിവ് അവർക്ക് നൽകുമെന്ന് ഉറപ്പുണ്ട്.

കൂടാതെ, ഏതൊരു പ്രോജെക്ടിലെയും അഴിമതിയും പണം മുക്കലും നമ്മുടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിൽ ഉണ്ടാവില്ലെന്നും നമുക്ക് പ്രതീക്ഷിക്കാം.
വാഗ്ദാനം ചെയ്ത സഹായങ്ങൾ തീർച്ചയായും അതിലേക്കു എത്തുമെന്നും പ്രതീക്ഷിക്കാം.

കൂടെ തന്നെയുണ്ട്,
നമ്മളെല്ലാവരും.

Monday, 13 August 2018

ഓട്ടം😪

എല്ലാ തിരക്കിട്ട ഓട്ടങ്ങൾക്കുമൊടുവിൽ ഒന്ന് നടു നിവർത്താൻ ഞാനിവിടെ ഇടക്കിടക്ക് ഓടിയെത്തും .എന്റെ ഓർമകളുടെ ശേഖരണമുറിയിൽ...
ചുറ്റുമുള്ളവരൊക്കെ കണ്ണടച്ച് എന്ന് ബോധ്യം വരുമ്പോൾ എന്നിലെ ഞാനുണരും.പിന്നെ വിങ്ങലും വിരസതയും ഓട്ടത്തിനിടക്കു കെട്ടഴിച്ചു വിടാൻ മറന്ന നൊമ്പരങ്ങളുടെ വിങ്ങലുകളും എല്ലാം കൂടെ മനസ്സിൽ തേങ്ങൽ തീർക്കും. നെഞ്ചിലെ ഭാരം കണ്ണിലൂടെയെങ്കിലും അണപൊട്ടിയിരുന്നെങ്കിൽ എന്ന് അതിതായി ആഗ്രഹിച്ചു പോകും.
എല്ലാത്തിൽ നിന്നും മാറി ഇവിടെ ഇരുട്ടത്തിരിക്കുമ്പോൾ ഞാനും എന്നെ ചുറ്റപ്പെട്ട പ്രശ്നങ്ങളും മാത്രമാകും.ഇനിയും ഉത്തരം കിട്ടാത്ത നൊമ്പരങ്ങൾ.മറ്റുള്ളവർക്ക് വേണ്ടി
ഓടി നടക്കുമ്പോൾ ഇടക്ക് തട്ടീം മുട്ടീം വീഴാറുണ്ട്, ചിലർ വീഴ്ത്തിയിടാറുണ്ട്, ചിലർ വീഴ്ത്താൻ ശ്രമിക്കാറുണ്ട്.
പക്ഷെ അതെന്റെ മനശക്തിയെ തളർത്തിയിട്ടില്ല. കൂടുതൽ ശക്തിയോടെ ഓടാനുള്ള ,പിഴവുകൾ അടക്കമുള്ള ഊർജ്ജമായാണ് അവയെല്ലാം കണക്കിലെടുക്കുക..
പക്ഷെ എന്റെ പ്രശ്നങ്ങൾ, തേങ്ങലുകൾ..
എന്റെ അതി ജീവനങ്ങൾ...
അവിടെ മാത്രം കരുത്തേക്കാൻ എനിക്കാരുമില്ലാത്ത പോലെ തോന്നും. എനിക്ക് വേണ്ടിയുള്ള ഓട്ടത്തിനിടയിൽ ആൾക്കൂട്ടത്തിൽ പോലും ഞാൻ അദൃശ്യമായ പോലെ തോന്നും.എന്റെ തൊട്ടടുത്തിരിക്കുന്ന ആൾക്ക് പോലും എന്നെ കാണാത്ത പോലെ...ഇനിയും എന്തിനാണ് ഈ ഓട്ടമെന്നറിയില്ല... ഈ ഓട്ടത്തിൽ എനിക്ക് എന്തെങ്കിലും നേടാനാവുമോ എന്നും അറിയില്ല..
സമയമിങ്ങനെ കടന്നു പോയി കൊണ്ടിരിക്കുന്നു....

Thursday, 9 August 2018

Ullu vasunni ettan

62
സാന്ദർഭികമായി ചില കാര്യങ്ങൾ പറയട്ടെ, കുറച്ചു നാളായി പറയണം എന്ന് കരുതുന്നു.ഇനി വൈകിക്കുന്നില്ല.ഘട്ടങ്ങളായി പറയാം.

ഉമ്മിൽ കുൽസ് എന്ന ഉല്ലുവിനെ ഏകദേശം 2 വര്ഷങ്ങള്ക്കു മുൻപാണ് എന്റെ ഫേസ്ബുക് പോസ്റ്റിലൂടെ പലരും അറിഞ്ഞു തുടങ്ങുന്നത്.
ഏകദേശം 3 വര്ഷം മുന്നേ ഉല്ലുവിനെ പരിചയപ്പെടുമ്പോൾ ഒരു വട്ടവും അതിനു ചുറ്റും അഞ്ചു ഇതളും ഉള്ള വിവിധ പൂവുകളും പിന്നെ ഒരു ചെടിച്ചട്ടിയും പെൻസിൽ കൊണ്ട് വരച്ചു ക്രയോൺ ഉപയോഗിച്ച് നിറം കൊടുത്ത് ,ശേഷം ആ ചിത്രങ്ങൾ ഓരോ തവണ കാണാൻ പോകുമ്പോളും എനിക്ക് കാണിച്ചു തരും. എന്നിട്ടു വളരെ സന്തോഷത്തോടെയും അഭിമാനത്തോടെയും പറയും ഇന്ന് ഞാൻ നല്ല ഭംഗി ഉള്ള ഒരു പുതിയ പൂവ് വരച്ചിട്ടുണ്ട് ,കാണിച്ചു തരട്ടെ എന്ന്.
കാലുകൾ കൊണ്ടുള്ള ഈ പരിശ്രമം എനിക്ക് കൗതുകമുണ്ടാക്കി.പിന്നീട് ആണ് അറിയുന്നത് കുഞ്ഞു നാളിലെ വരച്ചിരുന്നു.ഒന്നും സൂക്ഷിച്ചു വയ്ക്കാൻ കഴുഞ്ഞില്ല.വാപ്പ മരിച്ചതിൽ പിന്നെ മെറ്റീരിയൽ വേടിച്ചു കൊടുക്കാൻ ആളില്ലാത്തത് കൊണ്ട് ഇപ്പോൾ അധികം വരക്കുന്നില്ല എന്ന്.
എനിക്ക് നേരിട്ട് പരിജയമുണ്ടായിരുന്ന ആദ്യ ഭിന്ന ശേഷിക്കാരിയായിരുന്നു ഉല്ലു.
2 വര്ഷം മുന്നേ decemberil parappanagadiyil ഫേസ് എന്ന കൂട്ടായ്മ ഇത്തരത്തിലുള്ളവർക്ക് തൊഴിൽ പരിശീലനവുമായി ബന്ധപ്പെട്ട 7 ദിവസ ക്യാമ്പ് നടത്തുന്നുണ്ടെന്നും അറിഞ്ഞു. പക്ഷെ അതെ സമയം എനിക്ക് കോളേജിൽ nss ക്യാമ്പ് നടക്കുന്നത് കൊണ്ടും ഉല്ലുവിന് വീട് വിട്ടു നില്ക്കാൻ പ്രയാസമുള്ളത് കൊണ്ടും അതിയായി ആഗ്രഹിച്ച സ്വപ്നം നടക്കാത്തിൽ ഞങ്ങൾ വിഷമിച്ചു.അപ്പോഴാണ് നമ്മുടെ nss ക്യാമ്പിൽ ഉല്ലുവിനെ കൊണ്ട് വരാല്ലോ എന്ന് അശോക് സർ പറയുന്നത്.അത് പ്രകാരം ഉല്ലുവും കുടുംബവും അവിടെ എത്തി. ദൈവ നിശ്ചയമെന്നോണം akwfa ന്റെ പാലക്കാട് പ്രെസിഡന്റു ആയ വാസുണ്ണി ഏട്ടൻ ആ ക്യാമ്പ് സന്ദർശിക്കുന്നത്.അദ്ദേഹം ഉല്ലുവിനെ പരിജപ്പെട്ടു.കൂട്ടത്തിൽ ullu വരക്കുന്നത് ഞങ്ങൾ അദ്ദേഹത്തോട് പറഞ്ഞു.അപ്പോൾ വാസു ഏട്ടൻ ഒന്ന് ഇപ്പോൾ വരച്ചു കാണിക്കാമോ എന്ന് ആവശ്യപ്പെട്ടു. ക്യാമ്പിന്റെ ആവശ്യങ്ങൾക്ക് കരുതിയ സ്കെച്ച് കൊണ്ട് chart പേപ്പറിൽ ullu തന്റെ ഇടത് കാൽ കൊണ്ട് വരയ്ക്കാൻ തുടങ്ങി.ചുറ്റുമുണ്ടായിരുന്ന nss valunteerസ്  കയ്യടിച്ചും ഒരുമിച്ചു പാട്ട് പാടിയും ഉല്ലുവിനെ പ്രോത്സാഹിപ്പിച്ചു കൊണ്ടിരുന്നു.
ഒരു വീട് ആയിരുന്നു ullu വരച്ചത്. വാസുണ്ണി ഏട്ടൻ ഞങ്ങളോട് ഉല്ലുവിന്റെ കൂടെ ഇരുന്നു വരയ്ക്കാൻ സഹായിക്കാൻ ആവശ്യപ്പെട്ടു.
അങ്ങിനെ അന്നാദ്യമായി ullu public ആയി ഒരു ചിത്രം വരച്ചു.
അപ്പോൾ തന്നെ വാസു ഏട്ടൻ പറഞ്ഞു നന്നായിട്ടുണ്ട്,ഇനി മനോഹരമായി ഒരു ഒപ്പിടാൻ പഠിക്കണമെന്ന്.
അതിനു ശ്രമിക്കാം എന്ന് ullu പറഞ്ഞു.
കൂടാതെ വാസു ഏട്ടൻ കാലുകൊണ്ട് ചിത്രങ്ങൾ വരയ്ക്കുന്ന 2 കൈകളും ഇല്ലാത്ത ulluvinekkal പൊക്കമുള്ള സ്വപ്ന അഗസ്റ്റിൻ ചേച്ചിയെ കുറിച്ച് പറഞ്ഞു തന്നു. ശേഷം ഉല്ലുവിന് കാല് കൊണ്ട് സെൽഫി എടുക്കാൻ പറ്റുമോ എന്ന് ചോദിച്ചു.
കാമറ പോലുമില്ലാത്ത സാധാരണ നോക്കിയ ഫോൺ ഉപയോഗിക്കുന്ന ഉല്ലുവിന് selfy എന്താണെന്നു ആദ്യം മനസ്സിലായില്ല. ശേഷം vasunni ഏട്ടൻ അത് കാണിച്ചു കൊടുത്തു. അങ്ങനെ തന്റെ ചിരിക്കാത്ത മുഖത്തോടെ ആദ്യമായി ചെയ്യുന്ന അങ്കലാപ്പോടെ ഒരു സെൽഫി എടുത്തു.കൂടെ എന്റെ സുഹൃത്തുക്കളും ഉണ്ടായിരുന്നു.
ഉല്ലുവിനെ കൊണ്ട് അദ്ദേഹം ഒരു പാട്ടും പാടിച്ചു. സാധാരണ അത്യാവശ്യം പാടാൻ അറിയുന്നവരോട് പോലും നമ്മൾ പാടാൻ ആവശ്യപ്പെട്ടാൽ അവർ ഒഴി കഴിവ് പറയും.
പക്ഷെ അന്ന് ullu ഒരു പാട്ട് പാടി, 2 ഓ 4 ഓ വരിയല്ല. ആ പാട്ട് മുഴുവനും പാടി. ആ പാട്ട് കേട്ടിരുന്ന എന്റെ ഉമ്മയടക്കം പലരും അത് കേട്ട് കരഞ്ഞു പോയി.സന്തോഷം കൊണ്ടും സങ്കടം കൊണ്ടും.
അന്നത്തെ ദിവസത്തിന് ശേഷം vasunni ഏട്ടൻ എനിക്കും ഉല്ലുവിനും ഇടക്കിടക്ക് വിളിക്കും.കൂടുതൽ വരയ്ക്കാൻ പറയും.എന്നോട് ഉല്ലുവിനെ ഒപ്പിടാൻ പഠിപ്പിക്കാനും പറയും..
2016 ഡിസംബർ 27 നാണു സംഭവം,

തുടരും...

പാലക്കാട് അവലോകനം

വളരെ അധികം വിഷമത്തോടെയാണ് ഞാനിത് എഴുതുന്നത്..

മലപ്പുറത്തു ജനിച്ചു വളർന്ന ഞാൻ പാലക്കാട് വന്നിട്ട് കുറച്ചു വർഷങ്ങളായി..
ഹരിതാഭയും പച്ചപ്പും നനുത്ത സ്നേഹവും നിഷ്കളങ്കതയും കാടുത്ത ച്ചൂടും  വരണ്ട കാറ്റും കൊണ്ടെല്ലാം സമൃദ്ധമായൊരു നാടാണിത്..

പലകുടുംബങ്ങളിൽ പോയാലും തിരിച്ചു വരുമ്പോൾ എന്തെങ്കിലും തരും..കുറച്ചു ചീരയോ മുരിങ്ങ ഇലയോ അല്ലെങ്കിൽ സീസൺ അനുസരിച്ചു അവരുടെ വീട്ടിൽ ഉണ്ടാകുന്ന പച്ചകറിയോ അല്ലെങ്കിൽ കായ്കളോ.. അങ്ങനെ എന്തെങ്കിലും..
പ്രത്യേകിച്ച് ഞാൻ ചായ കുടിക്കാറില്ല. ഇവിടെ അധികം വീടുകളിലും സൊസൈറ്റി പാൽ ഉപയോഗിക്കുന്നവരാണ്..അത് കൊണ്ട് തന്നെ ഒരു വിധം വീടുകളിൽ പോയാലൊക്കെ വെള്ളം ചേർക്കാത്ത നല്ല അസ്സല് പാൽ ചായ കിട്ടും..
ഞാൻ ചായ കുടിക്കാത്തത് കൊണ്ട് ഓടി പോയി അടുത്തുള്ള പെട്ടികടയിൽ നിന്നും രസ്‌നയോ ചെറുനാരങ്ങയോ വേടിച്ചിട്ടു ജ്യൂസ് എന്ന് അവര് വിളിക്കുന്ന കലക്കിയ വെള്ളം തരും..

എന്നിട്ടും മതിയാകില്ല
"കുട്ടി വന്നിട്ട് ഒന്നും കഴിച്ചില്ല..ഇച്ചിരി മുരിങ്ങ പൊട്ടിച്ചു തരട്ടേ..വീട്ടിൽ പോയി ഇച്ചിരി പരിപ്പിട്ടു കറി വച്ചാൽ മതി..നല്ല ചൊടിയിൽ ചോറുണ്ണാം.." എന്നും പറഞ്ഞു മുരിങ്ങ ഇല പൊട്ടിക്കാൻ ഓടും...
അതാണ് ഇവിടുത്തുകാരുടെ സ്നേഹം..

സമ്പന്നരെന്ന ഭാവത്തിൽ കുറച്ചു ധൂർത്തും പൊങ്ങച്ചവും കാണിക്കുന്ന ചില ഇടത്തരം ഗൾഫ് കുടുംബങ്ങൾ ഒഴിച്ചാൽ അധികം വീട്ടുകാരും കൂലിപ്പണി എടുത്തും കൃഷി ചെയ്തും, കച്ചവടം ഇല്ലാത്ത നാട്ടിലെ ചെറിയ കടയിൽ തുച്ഛമായ വേതനത്തിനു പണിയെടുക്കുന്നവരാണ് ഇവിടെ അധികവും..
കുടുംബത്തിലെ മിക്ക സ്ത്രീകളും പണിക്ക് പോകും..എന്നിട്ടും എന്നിട്ടും മിക്ക കുടുംബങ്ങളും ദുരിത കയത്തിൽ തന്നെയാണ്...

കച്ചവട വാണിജ്യ മേഖലയും ഇവിടുത്തെ കാറ്റും ഒരുപോലെ വരണ്ടതാണ്..
വലിയ മെച്ചപ്പെട്ട കച്ചവടം ഒന്നും ഇല്ലാത്തതിനാൽ രാവിലെ 9 മണിക്കോ പത്തു മണിക്കോ ആണ് കടകൾ തുറക്കുക..പല കടകളും വൈകുന്നേരം 6 മണിക്കും 7 മണിക്കും ഇടയിലായി അടക്കും..കാരണം ആ കടകളിൽ അധികവും സ്ത്രീ സ്റ്റാഫുകൾ ആയിരിക്കും..
കട മുതലാളി എന്ന് വിളിക്കുന്ന ആൾ വല്ല കൃഷിയെ മറ്റോ ചെയ്യുന്നവരായിരിക്കും..ചെറിയ ഇടപാടുകൾക്ക് ചില്ലറ ലാഭത്തിന് പേരിനൊരു കട..
അത്രേ ഉള്ളു..
മാക്സിമം വന്നാൽ ചില കടകൾ 10 മണി ആകും അടക്കാൻ..
10 രൂപ എങ്കിലും അധികം കിട്ടട്ടെ എന്ന് വിചാരിച്ചാണ് ഇങ്ങനെ ആളില്ലാ തെരുവിൽ ഇല്ലാത്ത കറണ്ട് ബില്ലും കൊടുത്തു അവർ പ്രതീക്ഷയോടെ ഇരിക്കുന്നത്..
ഇങ്ങനെ നിസഹായരും നിഷ്കളങ്കരുമായ കുറെ ആളുകൾ.. കുടുംബങ്ങൾ...

സാമൂഹ്യ സേവനവും സന്നദ്ധ പ്രവർത്തനങ്ങളുമെല്ലാം ഇവർക്ക് വെറും കേട്ട് കഥകളാണ്..
പല സന്നദ്ധ പ്രവർത്തനങ്ങളും വർഷത്തിൽ ഒരിക്കൽ നടക്കുന്ന വേലക്കും നേർച്ചക്കും വെടി പൊട്ടിക്കലിനും പന്തല് കെട്ടുന്നതിനും നാസിക് ഡോല്ലിനും ഒക്കെ ആയി മാത്രം ഒതുക്കപ്പെടുന്നു..

രോഗികളുടെ സ്ഥിതി അതിലും മോശം ..നല്ല വാക്ക് പറയാനും കൂടെ ഇരുക്കാനും ആരുമില്ല..
ഒരു ഫിസിയോ തെറാപ്പി സെന്റര് അടുത്തെങ്ങും ഇല്ല..
ഞാൻ പലപ്പോഴും പറയാറുണ്ട് ഇതൊരു വരണ്ട നാടാണ്..
അസമയത്ത് ഒന്ന് വിശന്നാലോ രോഗം വന്നാലോ നേരം വെളുക്കുവോളം കാത്തിരിക്കണം...
രാത്രി ഒമ്പത് മണി കഴിഞ്ഞു ഒന്നിനും പൂതി വയ്ക്കാൻ പാടില്ല..അതാണ് അവസ്ഥ..

ഇത്രയും നിഷ്കളങ്കരായ ഇവരെ വെറും വോട്ടിനു മാത്രമായി രാഷ്ട്രീയക്കാരും വല്ലാതെ മുതലെടുക്കുന്നുണ്ട്..വെറുതെ പറയുകയല്ല..നേരിട്ട് കുറെ കണ്ടിട്ടുണ്ട്..അമ്പലത്തിലെ അന്ന ദാനത്തിനും പല കല്യാണങ്ങൾക്കും ഒക്കെ വരുന്ന ചില ആളുകൾ പറയുന്ന ഒരു കാര്യം കേട്ടിട്ടുണ്ട്..
ഒരു നേരത്തെ കഞ്ഞി ലഭിക്കാലോ എന്ന്..പിശുക്കത്തരം കൊണ്ടല്ല..ഇല്ലായ്മ കൊണ്ടു തന്നെയാണ്..

എനിക്ക് ഏറ്റവും അത്ഭു‌തകരമായി തോന്നിയത് മറ്റൊന്നാണ്..ഭർത്താവിന്റെ അമിത മദ്യപാനം കൊണ്ടുള്ള ഗാർഹിക പീഡനം, വിവാഹ മോചനം,മക്കൾക്ക് വിദ്യഭ്യാസത്തിനുള്ള മതിയായ പണമില്ലായ്മ,രോഗിയായ ഗൃഹനാഥൻ തുടങ്ങിയ പല കാരണങ്ങൾ കൊണ്ടൊക്കെയാണ് പൊതുവെ ഇവിടെ സ്ത്രീകൾ കൂലി പണിക്കും മറ്റുമൊക്കെയായി പണിക്ക് പോകുന്നത്..എന്നാൽ വീടിന്റെ പടി ഇറങ്ങുന്നത് തൊട്ട് തിരിച്ചു കയറുന്നത് വരെ അവരുടെ ആരുടെയും മുഖത്ത് ഒരു തുള്ളി വാട്ടമോ കണ്ണീരോ ഞാനിതു വരെ കണ്ടിട്ടില്ല..അത്രക്ക് ക്ഷമയും പക്വതയും പ്രതീക്ഷകളും അവർക്കുണ്ട് ..ബസിലൊക്കെ കയറിയാൽ അവർക്ക് നമ്മളോടുള്ള സ്നേഹവും കളി തമാശകളോട് കൂടിയുള്ള ഇടപെടലും കാണുമ്പോൾ അവരുടെ ദുരിത കഥകളൊന്നും അവരോട് താരതമ്യപെടുത്താൻ പോലും നമുക്കാവില്ല...

ഇലക്ഷനോട് അടുത്ത റോഡ് നിർമാണവും രാഷ്ട്രീയ പ്രചാരങ്ങളും കണ്ടാൽ മനസ്സിലാക്കാവുന്നതെ ഉള്ളൂ എന്ത് കൊണ്ട് പാലകാടൻ ഉൾ ഗ്രാമങ്ങൾ വിദ്യാഭ്യാസ രംഗത്തും മറ്റും ഇത്ര അധികം പുറകിലായി പോയെന്നു..
ചില മേഖലകളിൽ അവിടെയുള്ള മികവുറ്റ പ്രവർത്തകർ മികച്ച പ്രവർത്തനങ്ങളും നല്ല കാഴ്ചപ്പാടുകളും കാഴ്ച വയ്ക്കും..എന്നാൽ അനുമോദനങ്ങളും അംഗീകാരങ്ങളും ആ നാട്ടിലുള്ള ഭൂരിപക്ഷ രാഷ്ട്രീയ പാർട്ടികൾ അവരുടെ പ്രചാരണത്തിനും റേറ്റിംഗിനും വേണ്ടി സൗകര്യ പൂർവം മുതലെടുക്കും..
വിദ്യാഭ്യാസ ആരോഗ്യ പൊതു മേഖലകളിൽ ഇത് ധാരാളമായി കാണപ്പെട്ടിട്ടുണ്ട്..

പല മത രാഷ്ട്രീയ സമ്മേളങ്ങൾക്കും പ്രോഗ്രാമ്മുകൾക്കും മറ്റും ഇവിടെ നിന്നും ആളുകളെ ടൗണിലേക്കും മറ്റും കൊണ്ട് പോകുന്നത് കണ്ടിട്ടുണ്ട്..പല നിറത്തിലുള്ള കൊടികളുമായി വാഹനങ്ങൾ അവരെയും പേറി ചീറിപ്പയുന്നത് കാണാം..എന്തിനാ പോയതെന്നു ചോദിച്ചാൽ സമ്മേളനത്തിന് എന്ന് പറയും..
എന്നിട്ടെന്താ കേട്ടത് എന്ന് ചോദിച്ചാലോ..പോയാൽ ചായയും കടിയും കിട്ടും.പിന്നെ വണ്ടി കൂലി ഫ്രീ അല്ലെ..അവിടെ പോയാ തിരക്കിനിടയിൽ ഒന്നും കേൾക്കാനൊന്നുമൊക്കെത്തില്ലത്രേ..എന്നാലും ആളെ തല എണ്ണം കൂട്ടാൻ പോകും ഈ പാവങ്ങൾ അന്നത്തെ പണിയും കളഞ്ഞിട്ട്..

പലപ്പോഴും മലപ്പുറം കോഴിക്കോട് എറണാകുളം തൃശൂർ പോലുള്ള നാടുകളിലെ സന്നദ്ധനപ്രവർത്തകരോടും അവരെ സഹായിക്കുന്ന പ്രോത്സാഹിപ്പിക്കുന്ന അന്നാട്ടിലെ മുതലാളിമാരോടും ആരോഗ്യം നല്ല രീതിയിൽ ഉപയോഗിക്കുന്ന യുവത്വത്തോടും എനിക്ക് വളരെ അസൂയയും അതിലേറെ ബഹുമാനവും തോന്നിയിട്ടുണ്ട്..എന്ത് കൊണ്ട് ഇവരെ പോലുള്ളവരെ ഈ നാട്ടിലേക്കും മികച്ച സേവന പ്രവർത്ഥങ്ങൾക്കായി ക്ഷണിച്ചു കൂടാ എന്ന ചിന്തയിൽ നിന്നാണ് ഇത്തരം അനുഭവങ്ങൾ അവർക്കു മുൻപിൽ അവതരിപ്പിച്ചാലല്ലേ കാര്യങ്ങളുടെ കിടപ്പ് അവർക്കും ബോധ്യമാകൂ എന്ന് മനസ്സിലായത്..അതിന്റെ പിന്നാമ്പുറമായാണ് ഈ എഴുത്തു എഴുതിയതും..
ഈ എഴുത്തിലൂടെ വലിയൊരു മാറ്റം ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്നില്ല..പുതുതായി വല്ല സന്നദ്ധനസംഘടന തുടങ്ങിയത് കൊണ്ട് വലിയ നേട്ടവും ഉണ്ടാകില്ല..അടിത്തറയായ പണമോ സന്നദ്ധ പ്രവർത്തകരെയോ തുടക്കത്തിലല്ലാതെ കിട്ടുകയില്ല എന്നത് തന്നെയാണ് കാരണം..

എന്നാലും എല്ലാ വർഷവും പത്താം ക്ലാസ് റിസൾട്ട് വരുമ്പോൾ പാലക്കാട് ജില്ല പതിമൂന്നാമതും പതിനാലാമതും വരുമ്പോൾ പുച്ഛിക്കുകയും സങ്കടപ്പെടുകയും ഒക്കെ ചെയ്യുന്നവർക്ക് മുന്നിൽ എന്ത് കൊണ്ട് ഇങ്ങനെ ആയി എന്നത് 9 വർഷത്തെ അനുഭവ വെളിച്ചതിലൂടെ പറഞ്ഞു തരിക മാത്രമാണ്...

ഒരുപാട് പ്രതീക്ഷകളോടും പ്രാര്ഥനകളോടും കൂടെ..
സുഹ്‌റ.☺☺☺