Thursday, 12 July 2018

Ente kood avastha

കോഴിക്കോട്:  തെരുവില്‍ അരക്ഷിതാവസ്ഥയുടേയും അസുരക്ഷിതത്വത്തിന്റെയും മധ്യത്തില്‍ കഴിയുന്നവര്‍ക്ക് രാത്രികാലങ്ങളില്‍ തലചായ്ക്കാന്‍ സാമൂഹ്യ നീതി വകുപ്പ് ഒരുക്കിയ പദ്ധതിയാണ് എന്റെ കൂട്. എന്നാല്‍ കൂട്ടില്‍ ചേക്കേറാന്‍ ഇപ്പോള്‍ ആളില്ല എന്നതാണ് പ്രധാന പ്രശ്‌നം. പദ്ധതി പൂര്‍ത്തിയായിട്ട് ഇപ്പോള്‍ രണ്ട് മാസത്തോളമായി. ഇതു വരെയായിട്ടും ഇവിടെ കഴിയാന്‍ തെരുവില്‍ കിടന്നുറങ്ങുന്നവര്‍ കൂട്ടാക്കിയിട്ടില്ല. 


നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി സ്ത്രീകളും കുട്ടികളുമടക്കമുള്ള നിരവധിപേരാണ് അന്തിയുറങ്ങാന്‍ ഇടമില്ലാതെ തെരുവില്‍ അസുരക്ഷിതമായി കഴിയുന്നത്. ഇവര്‍ക്കുവേണ്ടിയാണ് കസബ പൊലീസ് സ്റ്റേഷന്‍ പരിസരത്ത് രാത്രികാല വസതി ഒരുക്കിയത്. വൈകിട്ട് 6 മുതല്‍ 7 വരെ ഇവിടെ ഇത്തരക്കാര്‍ക്ക് അഭയം നല്‍കും. സ്ത്രീകളോടൊപ്പം 9 വയസ്സില്‍ താഴെയുള്ള ആണ്‍ കുട്ടിക്ള്‍ക്കും ഇവിടെ പ്രവേശിക്കാം. 50 പേര്‍ക്ക് ഒരേ സമയം താമസിക്കാനുള്ള സൗകര്യവും ഇവിടെയുണ്ട്. കൂടാതെ ഭക്ഷണം, ആശുപത്രി, ജീവനക്കാര്‍ എന്നിവയെല്ലാം ഇവിടെ ഉണ്ട്.


എന്നാല്‍ ഇത്രയൊക്കെ സൗകര്യമൊരുക്കിയിട്ടും രാപ്പാര്‍ക്കാന്‍ ഇവിടെ എത്തുന്നത് നാലോ അഞ്ചോ പേര്‍ മാത്രം. അതു തന്നെ വീട് നഷ്ടപ്പെട്ട് താത്കാലികമായി അഭയം അന്വേഷിച്ചെത്തിയവരും, യാത്രയ്ക്കിടെ രാത്രി പാര്‍ക്കാന്‍ എത്തുന്നവരും മാത്രം. പദ്ധതിയുടെ യധാര്‍ത്ഥ അവകാശികളായ തെരുവില്‍ ഉറങ്ങുന്ന സ്ത്രീകളാരും ഇവിടെ എത്തുന്നില്ല.


പാലിയേറ്റീവ് കെയര്‍ വളണ്ടിയര്‍മാര്‍ സ്ത്രീകളെ കണ്ടെത്തി ഇവിടേക്ക് കൊണ്ടു വരാനാണ് ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ ഇത് സാധ്യമായില്ല. ഇത്തരത്തില്‍ സ്ത്രീകളെ എത്തിക്കാന്‍ കഴിഞ്ഞാല്‍ പദ്ധതി ഒരു കൂട്ടം ആളുകള്‍ക്ക് ഉപകാരപ്പെടും. പദ്ധതിയോട് സഹകരിക്കാന്‍ വിമുഖത കാണിക്കുന്നവരെ കൗണ്‍സിലിങ്ങിലൂടെ ഇവിടെയെത്തിക്കാന്‍ ശ്രമിച്ചിരുന്നുവെങ്കിലും ഈ സാഹചര്യങ്ങളില്‍ സ്ത്രീകള്‍ ബഹളം ഉണ്ടാക്കിയതിനാല്‍ കേന്ദ്രത്തില്‍ എത്തിക്കാന്‍ കഴിയുന്നില്ല. അതിനാല്‍ തന്നെ കൂടുതല്‍ നല്ല രീതിയില്‍ ബോധവത്കരണം നടത്തി ഇത്തരം സ്ത്രീകള്‍ക്കിടയില്‍ പദ്ധതിയുടെ ഗുണഫലം എത്തിക്കാന്‍ ശ്രമിക്കണം. രാത്രി നഗരത്തിലെത്തുന്ന സ്ത്രീകളെ സംബന്ധിച്ച് ഈ പദ്ധതി ഏറെ ഗുണകരമാവുന്നുവെന്ന് അധികൃതര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്


No comments:

Post a Comment