❤️ഒക്കേലെഒക്കേലെ കോയിക്കുഞ്ഞേ
തെക്കേലെ തായിലെ തത്തപ്പെണ്ണേ
ബീവിക്കു കാണുവാൻ മിന്നായ് മിന്നായ്....❤️
❤️അശ്ബീ റബ്ബീ സല്ലള്ളാഹ്
മാഫീ ഖലബീ ഐറുല്ലഹ്
നൂർ മുഹമ്മദ് സല്ലല്ലാഹ്
റബ്ബീ ലാഇലാഹ ഇല്ലല്ലാഹ്...❤
50 കഴിഞ്ഞ അലിക്കാക്ക ഇങ്ങനെ പാടികൊണ്ടേ ഇരിക്കുകയാണ്...❤
മഞ്ചേരി പാണ്ടികാടിനടുത്ത് സൽവ അഗതി മന്ദിരത്തിൽ നടന്ന കട്ടനും കത്തീം പ്രോഗ്രാമിൽ വച്ചാണ് ഞാൻ നിർത്താതെ പാടികൊണ്ടേയിരിക്കുന്ന അലിയിക്കാനെയും നമ്മുടെ സന്തോഷങ്ങൾ അന്വേഷിച്ചു കൊണ്ടേയിരിക്കുന്ന ലക്ഷ്മി അമ്മയെയും എപ്പോളും ചിരിച്ചു കൊണ്ടിരിക്കുന്ന സുഹ്‌റ താത്തയെയും പാട്ടുകാരി ശ്രീകലയെയും ഇത് പോലെ മനസ്സറിഞ്ഞു സ്നേഹിക്കാൻ മാത്രം അറിയുന്ന ഒത്തിരി നിഷ്കളങ്കരേയും ഒക്കെ പരിചയപ്പെടുന്നത്...
വൃദ്ധർ,മാനസിക വെല്ലുവിളികൾ നേരിടുന്നവർ, ബുദ്ധിമാന്ദ്യം പിടിച്ചവർ ,തുടങ്ങി ഒത്തിരി പേർ.. അവരെ കരുതലോടെ നോക്കുന്ന ഭാരവാഹികൾ...ശാന്തമായ അന്തരീക്ഷം..മാന്യമായ ഇടപെടൽ...അതാണ് സൽവ❤
ഞാൻ അവിടെ എത്തിപ്പെടാൻ വൈകിയത് കൊണ്ട് വോളണ്ടീഴ്സിന്റെ ആദ്യ പരിപാടികൾ കാണാൻ കഴിഞ്ഞില്ല..അപ്പോഴാണ് അലിയിക്ക♿️ കയ്യിൽ പിടിച്ചു എന്റെ പാട്ടുകെട്ടോ രസണ്ടോ എന്നൊക്കെ ചോദിക്കുന്നത്..
ഇല്ല എന്ന് പറഞ്ഞപ്പോൾ ആണ് അദ്ദേഹം തന്റെ പാട്ടുപെട്ടി📻🎶 തുറന്നു വിട്ടത്...
ഞാനിങ്ങനെ ആ പാട്ടിൽ ലയിച്ചു കൊണ്ട് മേലേക്ക് നോക്കിയിരിക്കുകയായിരുന്നു...പെട്ടെന്നാണ് അലിയിക്ക എന്റെ ശ്രദ്ധയും കരുതലും അദ്ദേഹത്തിലേക്ക് തിരിക്കാൻ സൂറ എന്ന് ഒച്ചയിട്ടു 📣 വിളിച്ചത്..
പെട്ടെന്ന് ഞെട്ടിയെങ്കിലും നമ്മുടെ ഒരു നോട്ടത്തിന് പോലും അലിയിക്കയെ പോലെ ഈ ഭവനത്തിലെ ഓരോ അഗതികളും കൊതിക്കുന്നുണ്ടെന്നു മനസ്സിലായത്...
രാവിലെ 10 മുതൽ വൈകുന്നേരം 4 വരെ 💚ഗ്രീൻ പാലിയേറ്റിവ് അംഗങ്ങളും സൽവ വൊല്യൂന്റീഴ്സും കൂടി ചേർന്നാണ് ഈ സ്നേഹ സംഗമം മധുരമുള്ള ഒര്മകളാക്കി മാറ്റിയത്...
പാട്ടുപാടിയും കൈകൊട്ടിയും ഡാൻസ് ചെയ്തും അതിശയിപ്പിക്കുന്ന കലാപ്രകടനങ്ങൾ കാഴ്ച വച്ചും ഒരു പറ്റം പച്ച മനുഷ്യർ💚 അവരുടെ ഹൃദയത്തിൽ സ്ഥാനം പിടിച്ചു.
വെന്തുരുകുന്ന ചൂടിലും വിങ്ങലിലും അവർ ഹൃദയം കുളിർക്കെ ആസ്വദിക്കുന്നത് കാണാൻ നല്ല ചന്തമുണ്ടായിരുന്നു...
സ്വന്തം മക്കളോടെന്ന പോലെ അല്ല അതിനേക്കാൾ അടുത്ത ഒരാളോട് പെരുമാറുന്ന പോലെയാണ് ആരോരുമില്ലാത്ത അവർ ഞങ്ങളോട് ഇടപഴകിയത്..
ഓരോ വട്ടവും തങ്ങളെ കാണാൻ എത്തുന്നവർ വ്യത്യസ്തരെണെന്നു ഒരു പക്ഷെ അവർക്കറിയുമായിരിക്കാം..എന്നിട്ടും സ്വന്തത്തോടെന്ന പോലെ സ്വന്തം വീട്ടിൽ സൽക്കരിക്കുന്ന പോലെ അവർ പെരുമാറി...
നമ്മുടെ ആരോഗ്യവും ആയുസ്സും നിലനിർത്താൻ നമ്മുടെ കൈകൾ ചേർത്ത് പിടിച്ചു ഉമ്മ വച്ചു കൊണ്ട് ജാതി മത ഭേദമില്ലാതെ തമ്പുരാനോട് അവര് പ്രാർത്ഥിക്കുന്നത് കാണുമ്പോൾ ഹൃദയം വല്ലാണ്ടൊന്നു കിടുങ്ങും...
എല്ലാവരുടെ വീട്ടിലെയും കാര്യങ്ങൾ അന്വേഷിക്കും..സ്വന്തം ആരോഗ്യനിലയെ കുറിച്ച് നമ്മളെ ബോധ്യപ്പെടുത്തും...എന്നിട്ട് അവസാനം ഒരു പറച്ചിലാണ്..പണ്ടത്തെ പോലെ ഇപ്പൊ ഓടി നടക്കാനൊന്നും വയ്യ..അല്ലെങ്കി എപ്പളോ ഞാൻ നിങ്ങളടത്തു എത്തിയിരുന്നു എന്നു...
വൈകുന്നേരം വീണ്ടും വരാമെന്നു പറഞ്ഞു അവിടെ നിന്നും പുറപ്പെടുമ്പോൾ ലക്ഷ്മി അമ്മ പറഞ്ഞ വാക്കുകൾ ഞാൻ നിറകണ്ണുകളോടെ കേട്ടുനിന്നു...
"മക്കളെ ഇങ്ങളൊക്കെ പോവാ ല്ലേ..ഇഞ്ഞി ഞങ്ങളെ ഇബ്‌ടെ ബാക്കിള്ളു.. ഇന്ന് ഒരു ഞാറാഴ്ച അല്ലെ..ന്താപ്പോ പോയിട്ട് പണി..മെല്ലെ പോയാ പോരെ...ഇങ്ങളൊക്കെ വന്നത് കൊണ്ട് ഞാനിന്ന് ചോറും കൂടി ഉമ്മറത്തിരുന്നാ കഴിച്ചത്.😊..
ഇനി ഇപ്പൊ ന്താ ഉള്ളിൽ കേറി കട്ടിലിൽ ഇങ്ങനെ കിടക്കെന്നെ....😢"
ഈ വാക്കുകൾ ഹൃദയമുള്ള ഏതൊരുവന്റെയും നെഞ്ചിൽ ആഴത്തിലൊരു മുറിവുണ്ടാക്കും തീർച്ച..
ജീവിതം കൂടുതൽ കൂടുതൽ വർണാഭമാക്കാനുള്ള തിരക്കിലാണ് ഞാനടക്കമുള്ള മനുഷ്യ സമൂഹം എന്നറിയാം..
എന്നിരുന്നാലും ലക്ഷ്മിയമ്മയെ പോലുള്ളവരുടെ വാക്കുകൾ മുഖവിലക്കെടുത്തു കൊണ്ട് മാസത്തിലൊരിക്കലെങ്കിലും കുടുംബത്തോടൊപ്പം ഇത്തരം കേന്ദ്രങ്ങളിൽ ചെന്ന് ചെലവില്ലാത്ത സ്നേഹം പങ്കു വയ്ക്കാൻ നമുക്കാവട്ടെയെന്നു പ്രാർത്ഥിക്കുന്നു...