Wednesday, 7 December 2016

കഥ ജന്മദിനം

എന്റെ ജന്മദിനം..

നാളെയാണ് ഫെബ്രുവരി 16..എന്റെ ജന്മദിനമെന്ന് മറ്റുള്ളവരാൽ വിശേഷിപ്പിക്കപ്പെടുന്ന ദിനം..
എന്നെ സംബന്ധിച്ചിടത്തോളം ആയുസ്സിൽ നിന്ന് ഒരേട് കൂടി മറിക്കപ്പെടുന്ന, മരണത്തിലേക്ക് ഒരു പടി കൂടെ മുന്നോട്ടടുക്കുന്ന കേവലമൊരു സാധാരണ ദിനം..അത്ര പ്രാധാന്യമേ ഞാൻ ആ ദിവസത്തിന് നല്കിയിട്ടുള്ളൂ..

പിന്നെ പറയാനുള്ളത് ആ ദിവസം മാത്രം കണ്ടു വരുന്ന ചില ആചാരങ്ങളും പ്രകടനങ്ങളുമാണ്..
വാട്സപ്പ് ഗ്രൂപ്പ് നെയിം മാറ്റലും ടെക്സ്റ്റ് മെസ്സേജുകളും..
പിന്നെ ചിലരെ കാണുന്നതും ജീവനോടെ ഉണ്ടെന്ന് ഉറപ്പ് വരുത്തുന്നതും ഫേസ് ബുക്ക് wall ലെ ആശംസ post ലൂടെയാണ്..
ഓഹ് അതിലൊന്നും വല്യ കാര്യമൊന്നുമില്ലെന്നെ..
പിന്നെയുള്ളത് 12 മണിക്കുള്ള ഫ്രണ്ട്സ്ന്റെ കോളുകളും കൂവലുകളും..
കേവലമൊരു ദിവസത്തിൽ ഒതുങ്ങി പോകുന്ന ഈ സ്നേഹപ്രകടനത്തിൽ എന്തിരിക്കുന്നു...ഇത്രയൊക്കെ പുച്ഛമാണെങ്കിലും കിട്ടിയ ആശംസകളുടെ സെൻസസ് എടുക്കാൻ മറക്കാറില്ല കേട്ടോ..വെറുതെ ഒരു രസത്തിനു.. താങ്ക്സൊന്നും തിരിച്ചു കൊടുക്കുന്ന ദുശീലവുമില്ല..അല്ലാ അത് ശെരിയല്ലല്ലോ.. പുത്തനാചാരമല്ലേ..
ഹാ അങ്ങനെ എന്തൊക്കെയോ ആലോചിച്ച് നേരെത്തെ തന്നെ ഉറങ്ങിപ്പോയി.

ഒരുപാട് സ്വപ്നങ്ങൾ കണ്ടിട്ട് കിടന്നത് കൊണ്ടാണെന്ന് തോന്നുന്നു കാര്യായ്ട്ട് സ്വപ്നങ്ങളൊന്നും കാണാൻ പറ്റിയില്ല.

കർട്ടണിന്റെ നൂലിഴകളിലൂടെ അരിച്ചു കയറിയ വെളിച്ചം കണ്ണിലേക്ക് പതിഞ്ഞപ്പോഴാണ് നേരം പുലർന്നെന്ന തിരിച്ചറിവുണ്ടായത്..

ദൈവമേ എന്റെ 12 മണി കാളുകൾ.. ചാടിപിടഞ്ഞു ഫോൺ നോക്കി...ഒരൊറ്റ മിസ്ഡ് കാൾ പോലുമില്ല..
ങാ ചിലപ്പോ റേഞ്ച് കിട്ടാഞ്ഞിട്ടായിരിക്കും..
നെറ്റ് ഓൺ ആക്കി നോക്കാം.വേഗം  നോട്ടിഫിക്കേഷൻ നോക്കി..അത് കണ്ട എന്റെ കണ്ണിൽ ഇരുട്ട് പടർന്നു..സുക്കരണ്ണനല്ലാണ്ടേ മറ്റാരും വിഷ് ചെയ്തിട്ടില്ല..ഹാ അപ്പൊ ന്തായാലും തീയതി മാറീട്ടില്ല..അല്ലേലും മിനിയാന്നല്ലേ വലന്റൈൻസ് ഡേ കഴിഞ്ഞതും അതൊക്കെ അനാചാരം ആണെന്ന് പറഞ്ഞു ഞാൻ പോസ്റ്റിട്ടതും മറ്റും..

ഹൂ..ആകെ കൂടെ അണ്ടി പോയ അണ്ണാന്റെ അവസ്ഥ ആയി..
എന്നാലും ഇതെന്ത് പറ്റി എല്ലാർക്കും..
ഞാൻ വേഗം പോയി കുളിച്ചു റെഡി ആയി കോളേജിലേക്ക് പുറപ്പെട്ടു..അവിടേം കാര്യായ്ട്ട് ഒന്നുണ്ടായില്ല..ഹാ ചിലപ്പോ ആരും fb ശ്രദ്ധിച്ചിട്ടുണ്ടാവില്ല..അല്ലേലിനി വല്ല സർപ്രൈസും തരാനാവോ..
ഏയ് ന്നാലും ഒരു ക്ലൂ കിട്ടുമല്ലോ ആരെടുത്തുന്നേലും..

പിന്നെ ഇത്രയൊക്കെ പറഞ്ഞ സ്ഥിതിക്ക് ഞാനൊരു അവസര വാദിയെന്നോ birthday ഭ്രാന്തിയെന്നോ ആണെന്ന് ആരും തെറ്റിദ്ധരിക്കണ്ടട്ടോ..
പതിവായ ആചാരം കാണാതായപ്പോൾ അതെവിടെ പോയി എന്നറിയാനുള്ള ഒരു ജിജ്ഞാസ ..അത്രേ ഉള്ളൂ..
പിന്നെ ജന്മദിനാഘോഷത്തോട് ഞാൻ എതിരാണ്..പങ്കെടുക്കാറില്ല പരമാവധി..വിഷ് ചെയ്യാറുമില്ല ആരെയും..ഇനി നിർബന്ധിതാവസ്ഥയിൽ വല്ല പരിപാടിക്ക് പങ്കെടുത്താൽ തന്നെ ഒന്നും പങ്കു വയ്ക്കാറുമില്ല..also മധുരം മ്മക്ക് ഇച്ചിരി അലർജിയാ..
തേനും ഫ്രൂട്സും ഐസ്ക്രീമുമൊഴിച്ചാൽ ബാക്കി ഒരുവിധം  പഞ്ചാരകളൊക്കെ മ്മക്ക് സ്വല്പം തലവേദനയാ..

ഹാ അപ്പൊ നമ്മളെവിടെയാ പറഞ്ഞു നിർത്തിയേ..
ഹാ കോളേജിൽ അല്ലെ..ഉച്ചയായി ഒരാൾ പോലും ചിലവ് പോലും ചോദിച്ച് വന്നതുമില്ല..
അങ്ങനെ ആരേലും ചോദിച്ചു വന്നാൽ ചെലവിലെ ചെ മാറ്റി ലവ് തരാന്ന് പറയാന്നൊക്കെ പ്ലാൻ ചെയ്തതായിരുന്നു..എല്ലാം ചീറ്റി പോയി..
വൈകുന്നേരമായി.. വീടെത്തി..
ഈ അത്ഭുത ദിനത്തെ കുറിച്ചു എഴുതണമെന്നുണ്ടായിരുന്നു..
പക്ഷെ ക്ഷീണം കൊണ്ടും അധികം സ്വപ്നങ്ങളൊന്നും കാണാനില്ലാത്തതിനാലും നേരത്തെ ഉറങ്ങിപ്പോയി..

ഒരുപാട് നാടകീയത കൂട്ടി കുളമാക്കുന്നില്ല..പശ്ചാത്തലം നാട്ടിലെ തറവാടാണ്..നല്ല മഴ പെയ്യുന്നുണ്ട്..ഇനി ഒരിക്കലും കാണില്ലെന്ന് ദുഃഖിച്ചിരുന്ന എന്റെ തറവാട്..ഉമ്മറത്തെ ആ ചാരുപടികൾ.. കുട്ടിക്കാലം മനസ്സിലേക്ക് ഓടിയെത്തി..
കടലാസ് തോണികളുണ്ടാക്കാൻ മനസ്സ് വെമ്പി..ഓടിപ്പോയി കടലാസ് തിരഞ്ഞു..2008 ലെ ഒരു കലണ്ടർ അല്ലാണ്ട് ഒരു തുണ്ട് കടലാസ്സ് പോലും ഇടിഞ്ഞു പൊളിയാറായ ആ വീട്ടിൽ കണ്ടില്ല..ഇതെങ്കിൽ ഇത്..ആദ്യത്തെ താൾ കീറി..ജൂണിലെ ആണ്..ഓരോ തിയതി കൊണ്ടും ഓരോ കുഞ്ഞു തോണികളുണ്ടാക്കി ഞാൻ ഇറയത്തിറയ്ക്കാൻ തുടങ്ങി..അവ ദൂരേ മറയും വരെ അതിന്റെ ഒഴുക്കിനെ തന്നെ നോക്കി നിന്നു..
പെട്ടെന്നാണ് ഉമ്മറത്തു
ഒരു ഓട്ടോ വന്നു നിന്നത്..അതിൽ നിന്നും ഒരു പെൺകുട്ടി ഇറങ്ങി വന്നു എന്നെ ഓട്ടോയിലേക്ക് ശക്തമായി പിടിച്ചു കയറ്റി..
ഞാൻ ഭയത്തോടെ ചോദിച്ചു ആരാണ് നിങ്ങൾ..എങ്ങോട്ടാണ് എന്നെ കൊണ്ടു പോവുന്നത്..
അവളെന്റെ പുറത്ത് പതിയെ കൈ വച്ചു കൊണ്ട് പറഞ്ഞു നിന്റെ ലക്ഷ്യത്തിലേക്ക്..അതെ പുഞ്ചിരിയാൽ മറക്കപ്പെട്ട നോവിന്റെ കൂട്ടുകാരുടെ ലോകത്തേക്ക്..
ആ സ്പർശനത്തിന്റെ
മാർദ്ദവം കൊണ്ടും സ്നേഹത്തിന്റെ സ്വരം കൊണ്ടും ഞാനൊന്നടങ്ങി.
ഞാൻ ആ മുഖത്തേക്കൊന്നു സൂക്ഷിച്ചു നോക്കി..
എവിടെയോ കണ്ടു പരിചയമുള്ള മുഖം.. ചിരി..
എവിടെയോ ഞാൻ മറന്നു വച്ച അല്ലേൽ എവിടെയോ എനിക്ക് നഷ്ടമായ എന്തോ ഒന്ന്.. അത്ര മാത്രമേ ആ മുഖത്ത് നിന്ന് എനിക്ക് വായിച്ചെടുക്കാൻ പറ്റിയുള്ളൂ..
ഇപ്പോൾ മഴയൊക്കെ തോർന്നിരിക്കുന്നു.വണ്ടി ഇപ്പോൾ ഒരു കയറ്റം കയറുകയാണ്.മഴവെള്ളം ചെറിയ ചെറിയ നീർ ചാലുകളായി ദൂരെ കുന്നിൻ മുകളിൽ നിന്നും ഒഴുകി വരുന്നത് കാണാം.
അങ്ങനെ ഞങ്ങളൊരു വീടിന്റെ മുന്നിലെത്തി.

വീടെന്ന്  തീർത്തു പറയാൻ പറ്റില്ല..കൊളോണിയൽ സ്‌റ്റൈലിലുള്ള അത്യാവശ്യം വലിപ്പവും പഴക്കവുമുള്ള ഒരു കെട്ടിടം..ഗേറ്റിലൂടെ നോക്കിയാൽ തന്നെ ആ കെട്ടിടം നന്നായി കാണാം..ഗേറ്റ് കടന്നാൽ 100 മീറ്ററോളം നീണ്ട നടപ്പാത..ഇരു വശങ്ങളിലായി ചെടികളും മരങ്ങളുമൊക്കെയുണ്ട്..ചില തണൽ മരങ്ങൾക്ക് താഴെ കോൺക്രീറ്റ് കൊണ്ട് നിർമിച്ച ഇരിപ്പിടങ്ങൾ..അതിൽ അവിടവിടെയായി കുറച്ചു കാരണവന്മാർ ഇരിക്കുന്നുണ്ട്.ഓരോരുത്തരും ഓരോരോ തിരക്കുകളിലാണ്.
ചിലരൊക്കെ ആരാണീ പുതിയ ആൾ എന്ന മട്ടിൽ എന്നെ തുറിച്ചു നോക്കുന്നുണ്ട്..ഞാൻ അവരേയൊക്കെ ചിരിച്ചു കൊണ്ട് അഭിവാദ്യം ചെയ്തു..
പാതയുടെ ഇടതു വശത്തായി ഓടിട്ട ഒരു കുഞ്ഞ് ഗ്രന്ഥശാല.അതിനകത്തിരുന്നു ചിലർ വായിക്കുന്നുമുണ്ട്.

അവൾ വളരെ വേഗത്തിൽ നടക്കുകയാണ്..അങ്ങനെ ഞങ്ങൾ പൂമുഖത്തെത്തി.അവിടെ 5നും 13നും ഇടക്ക് പ്രായമുള്ള കുറെ കുരുന്നുകൾ  കളിക്കുന്നുണ്ട്.അവരെ കൊഞ്ചിച്ചു കൊണ്ട്  ആയമാരെ പോലെ തോന്നിക്കുന്ന 2 പേർ അവിടെ നിൽക്കുന്നുണ്ട്..

ഇവരൊക്കെ ആരാ..

ഞാൻ അവളോട് ചോദിച്ചു..അവളൊന്നും പറയാതെ അകത്തേക്ക് കയറി പോയി..
ആ കുഞ്ഞുങ്ങളെ ഞാൻ സൂക്ഷിച്ചു നോക്കി..അച്ഛനില്ലാതെ ഒറ്റപ്പെട്ട് പോയ എന്റെ ബാല്യമാണോ അതെന്ന് ഞാനൊരു നിമിഷം സംശയിച്ചു പോയി..
 
അകത്തേക്ക് കയറി..ഏകദേശം 700 square ഫീറ്റ് ഏരിയ തോന്നിക്കുന്ന വലിയൊരു ഹാൾ.
അത്യാവശ്യം ആളുകളെ കൊണ്ട് അവിടെ നല്ല ബഹളമയമാണ്..
വൃദ്ധർ, യുവതികൾ,
ആരോരുമില്ലാതെ ജീവിതത്തിൽ ഒറ്റപ്പെട്ടുപോയവർ, മോഹങ്ങൾക്ക് ചിറകു വച്ചവർ, മുഷിഞ്ഞ ചേല കൊണ്ടും അഭിമാനം കാത്ത ധീര വനിതകൾ, അനാഥകൾ, മാറാ രോഗികൾ,ശരീരം തളർന്നവർ അങ്ങനെ ഒരുപാട് പേര്..
സ്ത്രീകളായിരുന്നു അകത്തു കൂടുതലും..
പക്ഷെ എല്ലാവരുടെയും മുഖത്ത് ഒരേയൊരു വികാരമായിരുന്നു..
നോവിനെയും പ്രയാസങ്ങളെയുമെല്ലാം വെല്ലിടുന്ന പ്രകാശം പരത്തുന്ന പുഞ്ചിരി..

ഞാനും അവരിലൊരാളാവാൻ അധികം സമയമെടുത്തില്ല..അവരുടെ സന്തോഷങ്ങൾക്കും ദുഃഖങ്ങൾക്കുമൊപ്പം ഒരു നല്ല കൂട്ടുകാരിയും  കുഞ്ഞു പരിരക്ഷകയുമായി അവരുടെ സ്നേഹത്തിന്റെ പാനപാത്രമായി ഞാനവിടെയൊക്കെ ഓടി നടന്നു..

സമയം വല്ലാണ്ട് കടന്ന് പോയിരിക്കുന്നു.വീടെത്തേണ്ടെ..അല്ലാ അവളെവിടേ..ഞാൻ എല്ലാവരോടും അന്വേഷിച്ചു.. കുട്ടി ഒറ്റക്കല്ലേ വന്നത് എന്നായിരുന്നു അവരൊക്കെ എന്നോട് തിരിച്ചു ചോദിച്ചത്..
എന്തായാലും വൈകാതെ വീണ്ടും വരാമെന്ന് ഉറപ്പ് നൽകി ഞാൻ അവിടെ നിന്നിറങ്ങി...

എന്നാലും അവളെവിടേ.. തിരിച്ച് വീടെത്തും വരെ ഈ ചോദ്യം തന്നെയായിരുന്നു മനസ്സിൽ..
വീടെത്തി..എല്ലാരും അടുക്കളയിലാണ്.. ഉമ്മയോട് എല്ലാം പറയണമെന്നുണ്ടായിരുന്നു.. പക്ഷെ ആര് വിശ്വസിക്കാൻ..
പിന്നീട് എപ്പോഴോ ഒരിക്കൽ കണ്ണാടിയിൽ നോക്കിയപ്പോഴാണ് അവളെ കാണുന്നത്, തിരിച്ചറിയുന്നത്..
പോയ കാലത്തിൽ ഞാനൊവോടെയോ മറന്നു വച്ച എന്റെ സ്വന്തം നന്മകളുടെ ആത്മാവ്..എന്റെ നല്ല സ്വപ്നങ്ങളുടെ കൂട്ടുകാരി..

അവളെ തിരിച്ചു കിട്ടിയ സന്തോഷവും  നഷ്ടപ്പെടുത്തിയ കാലവും ഓർത്തു ഞാനൊന്നു തേങ്ങി പോയി..
പെട്ടെന്ന് എന്തോ ഒരു തിരിച്ചറിവോടെ ഞാൻ ഉറക്കത്തിൽ നിന്നും ചാടി എഴുന്നേറ്റു..

കഴിഞ്ഞത് സ്വപ്നമാണോ സത്യമാണോ എന്ന് സംശയിച്ചുപോയി..എന്നാലും മനസിന് വല്ലാത്തൊരു അനുഭൂതി.
ഇതിലും നല്ലൊരു സന്തോഷമോ തിരിച്ചറിവോ നൽകിയ സ്വപ്നമോ യാഥാർഥ്യമോ ജീവിതത്തിൽ കടന്നു പോയിട്ടില്ല..അപ്പോൾ ഇതല്ലേ എന്റെ യഥാർത്ഥ ജന്മദിനം..ഈ ദിനത്തെ ഞാനല്ലേ ആശംസിക്കേണ്ടത്..
ഈ സ്വപ്നങ്ങളുടെ യാഥാർഥ്യമല്ലേ ജീവിതത്തിലെന്നും പ്രാവർത്തികമാക്കേണ്ടത് എന്നൊക്കെ  കൊതിച്ചു കൊണ്ടും അതിന് വേണ്ടി പ്രാർത്ഥിച്ചു കൊണ്ടും അടുത്ത ദിവസത്തിന്റെ ജന്മത്തിനായി വീണ്ടും  നന്മയുടെ സ്വപ്നങ്ങളെയും തേടി ഞാൻ വീണ്ടും ഉറക്കത്തിലേക്ക് വഴുതി വീണു..
എവിടെയോ മറന്നു വച്ച ആത്മാവിനെയും കൂടെ കൂട്ടി..

Thanks for ur reading..hope ur Dua and support.. 23/11/2016

No comments:

Post a Comment